കോഴിക്കോട്ട് വീട്ടമ്മയെ പീഡിപ്പിച്ച് കൊന്നു; മകളുടെ മൃതദേഹം കനാലില്‍, എല്ലാം ചെയ്തത് ഒരാള്‍!!
കുന്നമംഗലത്തെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്നു. ഇവരുടെ ഒന്നര വയസുകാരി മകളുടെ മൃതദേഹം കണ്ടെടുത്തു. സരോവരത്തിന് സമീപമുള്ള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. വീട്ടമ്മയെയും മകളെയും കൊന്നത് ഒരാളാണ്. 38 കാരിയായ ഷാഹിദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കുഞ്ഞു മകളെയും ഭര്‍ത്താവ് ബഷീറിനെയും കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കനാലില്‍ നിന്നു കണ്ടെത്തിയത്.
ഷാഹിദയെയും മകളെയും ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് ബഷീര്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെയും മകളെയും കൊന്നതിനു ശേഷമാണ് ബഷീര്‍ മുങ്ങിയതെന്നു ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ഷാഹിദയുടെ മൃതദേഹമാണ് ആദ്യം വീടിനുള്ളില്‍ കാണപ്പെട്ടത്. ഇന്നലെ ബഷീറിനെ പിടികൂടിയതോടെയാണ് രണ്ടാമതൊരു കൊലയുടെ ചുരുളുകൾ അഴിഞ്ഞത്.
പോലീസ് ഇന്ന് രാവിലെ കനാലില്‍ നടത്തിയ തെരച്ചിലിലാണ് ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് ബഷീറിന്റെ മൊഴി. കുന്നമംഗലം കളരിക്കണ്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഷാഹിദയെ കൊന്നതാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടത്.
ഈ സമയം ബഷീറിനെയും കുട്ടിയെയും കാണാതായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഷാഹിദയെ കൊന്നതെന്ന് കരുതുന്നു. യുവതിയുടെ കാലുകള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു. ഒന്നര വയസുള്ള മകളെ അന്ന് തന്നെ കണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയിരിക്കുന്നത്. മുറിവുകള്‍ പുതിയതാണെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. മരണത്തിന് തൊട്ടുമുമ്പുണ്ടായ മുറിവാണിതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും . ഷാഹിദയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
https://www.facebook.com/Malayalivartha