വ്യാജ സന്ദേശങ്ങൾ അന്വേഷണത്തെ കാര്യമായി ബാധിക്കുന്നു ; ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദിനംപ്രതി ലഭിക്കുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരക്കം പാഞ്ഞ് കേരള പോലീസ്
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദിനംപ്രതി ലഭിക്കുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരക്കം പായുകയാണ് കേരള പോലീസ്. ജസ്നയുടെ തിരോധാനം പൊലീസിന് തലവേദനയായിരിക്കുകയാണ്. ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങൾ അന്വേഷണത്തെ കാര്യമായി ബാധിക്കുന്നതായും പോലീസ് സമ്മതിക്കുന്നു.
ലഭിക്കുന്ന സന്ദേശത്തിനു പിന്നാലെ പോലീസ് പോകുന്നതുകൊണ്ട് ഇതുവരെയും ജസ്നയുടെ തിരോധാനത്തെ സംബന്ധിച്ച് ഒരു സ്ഥിരീകരണത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ മലപ്പുറത്ത് കോട്ടക്കുന്ന് പാർക്കിൽ കണ്ടെത്തിയത് ജസ്‌നയാണെന്ന രീതിയിൽ വാർത്ത വന്നിരുന്നു. പക്ഷെ അത് ജസ്‌നയല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കോട്ടക്കുന്ന് പാർക്കിൽ പാർക്കിൽ ജസ്‌നയെ കണ്ടിരുന്നു എന്ന മൊഴി പോലീസിനെ ഏറെ ഞെട്ടിച്ചിരുന്നു. ജസ്‌നയോട് രൂപ സാദൃശ്യമുള്ള ഒരു യുവതിയുടെ ചിത്രവും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. എന്നാൽ പാർക്കിൽ എത്തിയ സംഘം സിസിടീവീ പരിശോധിക്കുകയും അത് ജസ്‌ന അല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
മാർച്ച് 22 ന് കാണാതായ ജസ്‌നയെ 44 ദിവസങ്ങൾക്ക് ശേഷം മലപ്പുറത്ത് കണ്ടു എന്ന് പറയുനനത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ് പറയുന്നു. അന്വേഷണം എങ്ങുമെത്താത്തതിന്റെ ആശയക്കുഴപ്പത്തിൽ പോലീസ് നിൽക്കുകയാണ്. ഇതിനിടയിൽ ജസ്നയുടെ അച്ഛൻ ജോലിചെയ്യുന്ന നിർമാണ കമ്പനിയുടെ കീഴിലുള്ള വീടുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സ്കാനർ ഉപയോഗിച്ച് വീടുകൾ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യം മോഡൽ കൊലപാതകത്തിന്റെ സാധ്യതകളും ഇവിടെ തളളികളയുന്നില്ല. അന്വേഷണം തുടങ്ങി ഇത്രയും നാളായിട്ടും ഒരു തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്നും ജസ്‌നയെ ഉടൻ കണ്ടെത്തുമെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha