സഹോദരിയുടെ വിവാഹിതയായ മകളുമായി കൂട്ടുകാരന് അവിഹിതം; രാത്രിയിലെ വാക്കുതര്‍ക്കം കൊലപാതകത്തിലെത്തി: അരുണ്‍ പി ജോര്‍ജിനെ വകവരുത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ലാലു സെബാസ്റ്റ്യന്‍ കുടുങ്ങി
മലയാളി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര സ്വദേശിയായ എഎസ്ഐ ലാലു സെബാസ്റ്റ്യൻ (40) അറസ്റ്റിൽ. തൊടുപുഴ കരിമണ്ണൂർ പന്നൂർ പറയന്നിലത്ത് അരുൺ പി. ജോർജി(37)നെ കൊലപ്പെടുത്തിയ കേസിലാണ് ലാലു പിടിയിലായത്. സെക്കന്ദരാബാദിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിലെ എഎസ്ഐയായ ലാലുവും അരുണും പത്തു വർഷത്തിലേറെയായി സുഹൃത്തുക്കളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെയുണ്ടായ ചില കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് കാര്യങ്ങളെച്ചിച്ചത്. തിങ്കളാഴ്ച വൈകിട്ടാണു ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി.
ലാലുവിന്റെ സഹോദരിയുടെ മകളുമായി അരുണിന്റെ അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നമായത്. രാംനഗറില്‍ ജോലി സ്ഥലത്തോടു ചേര്‍ന്നുള്ള വാടക വീട്ടിലെ ശുചിമുറിയില്‍ ശനിയാഴ്ച രാത്രിയാണ് അരുണിനെ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാംനഗര്‍ ഹിമത്യാനഗറിലെ ജെഎക്സ് ഫ്ലക്സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുണ്‍. ലാലുവിന്റെ സഹോദരിയുടെ മകള്‍ ഒരു വര്‍ഷമായി ഇതേ പ്രസില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ലാലു പലതവണ അരുണിനെ താക്കീതു ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി അരുണിന്റെ താമസ സ്ഥലത്തെത്തിയ ലാലു ഇതേ കാര്യത്തെപ്പറ്റി വീണ്ടും സംസാരിച്ചു. അരുണ്‍ എതിര്‍ത്തതോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു ലാലുവിന്റെ മൊഴി. തിങ്കളാഴ്ച വൈകിട്ടാണു ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കണ്ടത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദ് ശാഖാമാനേജര്‍ ആയിരുന്നു അരുണ്‍ പി ജോര്‍ജ്.
ശനിയാഴ്ച ഉച്ചയ്ക്ക് വിമാന മാര്‍ഗം അരുണ്‍ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. വൈകീട്ടും എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സുഹൃത്തുക്കളോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണ് ഹൈദരാബാദിലെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.
ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം സുഹൃത്തുക്കള്‍ വീട്ടുടമയുടെ സാന്നിധ്യത്തില്‍ പൂട്ടുതകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കുളിമുറിയില്‍ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുണ്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിലെ അലമാര തുറന്നനിലയിലായിരുന്നു. വീടിന് എതിര്‍വശത്തുള്ള സി.സി.ടി.വി.യില്‍ ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്ബതോടെ ഇയാള്‍ അരുണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും ശനിയാഴ്ച പുലര്‍ച്ചെ മടങ്ങുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വഷണം പുരോഗമിച്ചു. ഇതോടെയാണ് കൊലയാളി പിടിയിലായത്.
പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത മറ്റു രണ്ടു പേര്‍ക്ക് കേസുമായി ബന്ധമില്ലെന്നു കണ്ടു വിട്ടയച്ചു. അരുണിനെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ കോണ്‍ഫെഡറേഷന്‍ ഓഫ് തെലുഗു റീജന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലിബിന്‍ ബെഞ്ചമിന്‍ തെലങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡിക്കു നിവേദനം നല്‍കിയിരുന്നു.
തൊടുപുഴ പന്നൂര്‍ പറയംനിലത്തു വീട്ടില്‍ പി.എസ്.ജോര്‍ജിന്റെയും കുമാരമംഗലം മാങ്കുടിയില്‍ കുടുംബാംഗം എല്‍സമ്മയുടെയും മകനാണ് അരുണ്‍ പി ജോര്‍ജ്. ഭാര്യ ചെപ്പുകുളം മുതുപ്ലാക്കല്‍ ജെസ്ലിനൊപ്പം കഴിഞ്ഞ ഒരുവര്‍ഷമായി ഇദ്ദേഹം ഹൈദരാബാദിലുണ്ട്. ജെസ്ലിന്‍ ആറുമാസം മുന്‍പാണു നാട്ടിലേക്കു മടങ്ങിയത്. പറയംനിലത്തു പി.എസ്.ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകനാണ് അരുണ്‍.
https://www.facebook.com/Malayalivartha