'പവനായി ശവമായി'; ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി; മെഡിക്കല്‍ ബില്ലില്‍ സർക്കാരിനെ പരിഹസിച്ച് ജയശങ്കര്‍
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി എന്നാണ് ജയശങ്കറിന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പൂര്‍ണമായി നിരാകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പവനായി ശവമായി.
കേരള നിയമസഭ ഐകകണ്ഠന പാസാക്കിയ ഐതിഹാസികമായ കരുണാ സഹായ ബില്ലിന് ഗവർണർ അനുമതി നൽകിയില്ല. പുന:പരിശോധന നടത്താൻ തിരിച്ചയക്കുക പോലും ചെയ്തില്ല; ചുമ്മാ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു.
കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി.
ബില്ല് നിരാകരിച്ചെന്നു കരുതി ഗവർണറോട് സർക്കാരിനു പിണക്കമില്ല. വിദ്യാർത്ഥി യുവജന സംഘടനകൾ രാജ്ഭവൻ മാർച്ച് നടത്താനോ ഗവർണറുടെ കോലം കത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇനി ജബ്ബാർ ഹാജിയായി, ഹാജ്യാരുടെ പാടായി.
https://www.facebook.com/Malayalivartha