വഴിയിൽ നിന്നും കിട്ടിയ നായക്കുട്ടിയെ വളർത്തി വലുതാക്കി ഒടുവിൽ തിരിച്ചറിഞ്ഞു അത് നായയല്ലെന്നു ! ; സംഭവം ഇങ്ങനെ...
യുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യാങ് നായക്കുട്ടിയെന്ന് കരുതിയാണ് കരടിക്കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തിയിരുന്നത്. 2015 ഏപ്രിലിലാണ് യാങിന് ഒരു സുന്ദരൻ കരടിക്കുഞ്ഞിനെ വഴിയിൽ നിന്നു ലഭിക്കുന്നത്.
ഒറ്റയ്ക്ക് അലഞ്ഞു തിരിഞ്ഞു നടന്ന കറുപ്പ് നിറമുള്ള സുന്ദരൻ നയക്കുട്ടിയോടു അലിവ് തോന്നിയ യാങ് അതിനെ വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. കുളിപ്പിച്ച് സുന്ദരനാക്കി ' ഹാൻ ഹാൻ ' എന്ന് പേരും നൽകി.
എന്നാൽ ആറു മാസത്തിനു ശേഷം യാങ്ങിന്റെ പിതാവാണ് ഇത് നായയല്ലെന്നും മറ്റേതോ മൃഗമാണെന്നും സംശയം പ്രകടിപ്പിക്കുന്നത്. അപ്പോഴേക്കും കരടിയുടേതിന് സമാനമായ ചലനങ്ങളും ലക്ഷണങ്ങളും ഹാന്‍ ഹാന്‍ കാണിക്കാന്‍ തുടങ്ങിയിരുന്നു.
കുറച്ചു നാളുകൾ കൂടി കഴിഞ്ഞതോടെ അല്പം കൂടി വളര്‍ന്ന വന്ന ഹാനിന്റെ നെഞ്ചില്‍ 'വി' ആകൃതിയിലുള്ള മഞ്ഞ വരയും ഉണ്ടായി. എന്നാല്‍ അപ്പോഴും താന്‍ ഓമനിച്ചു വളര്‍ത്തുന്ന ഹാന്‍ ഹാന്‍ കരടിയാണെന്ന് യാങ്ങ് വിശ്വസിച്ചില്ല.
ഒടുവിൽ 2017 പകുതിയോടു കൂടിയാണ് താന്‍ വളര്‍ത്തുന്നത് അപകടകാരിയായേക്കാവുന്ന കരടിയെയാണെന്ന് യാങ്ങ് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഹാനിന്റെ താമസം ഇരുമ്പു കൂട്ടിലേക്ക് മാറ്റുകയായിരുന്നു.
സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ ഫോറസ്റ്റ് പോലീസ് അന്വേഷണവുമായെത്തി. ചൈനയിലെ നിയമപ്രകാരം പ്രത്യേക സംരക്ഷണം നല്‍കേണ്ട വിഭാഗത്തില്‍പ്പെടുന്ന കരടിയാണെന്ന് അവര്‍ സ്ഥിരീകരിച്ചു.
അതോടെ യുലോങ്ങിലെ ലിജിയാങ്ങ് നഗരത്തിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലായി ഹാന്‍ ഹാനിന്റെ താമസം. നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യാങ്ങ് ചെയ്തതെങ്കിലും നടപടിയില്‍ ദുരിദ്ദേശമില്ലാത്തതിനാല്‍ യാങ്ങിനെതിരെ പോലീസ് കേസോ, പിഴയോ ചുമത്തിയിട്ടില്ലെന്നു അധികൃതർ വ്യക്തമാക്കി.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha