Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിവിധയിനം വഴുതന കൃഷി ചെയ്യാം

09 OCTOBER 2015 10:44 AM IST
മലയാളി വാര്‍ത്ത.

സര്‍വസാധാരണമായി ഉപയോഗിക്കുന്ന വഴുതനയുടെയും കുരുത്തോലപ്പയറിന്റെയും അത്യുല്‍പാദനശേഷിയുള്ള പുതിയ ഇനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കി. രണ്ടു വര്‍ഷം വരെ സ്ഥിരമായി കായ്ഫലം നല്‍കുന്ന വഴുതന ഇനമായ പൊന്നി വികസിപ്പിച്ചെടുത്തത് തിരുവല്ലാ കരിമ്പു ഗവേണകേന്ദ്രത്തിലാണ്. 175 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ കരുത്തോടെ പടര്‍ന്നു വളരുന്ന ഇനമാണ് പൊന്നി. ഇലകള്‍ക്ക് വയലറ്റ് രാശിയിലുളള ഞെട്ടും കടുത്ത ലൈലാക്‌വര്‍ണത്തിലുള്ള പൂക്കളും പ്രത്യേകതയാണ്. തണ്ടുകളിലും ഇലകളിലും മുള്ളില്ല. ഇളം പച്ചനിറത്തില്‍ അല്‍പം വളഞ്ഞതാണ് ഘടന. ഇളം പച്ചനിറത്തില്‍ വളഞ്ഞ കായ്കളാണ് ഉളളത്. ശരാശരി 24.40 സെന്റിമീറ്റര്‍ നീളവും 162 ഗ്രാം തൂക്കവുമുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാല മുമ്പ് പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ വഴുതന ഇനങ്ങളെപ്പോലെ ബാക്ടീരിയല്‍ വാട്ട രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് പൊന്നിയും. കായ്, തണ്ട് തുരപ്പന്‍ പുഴുവിനെതിരെയും പ്രതിരോധശേഷിയുണ്ട്. ഓണാട്ടുകരയും കുട്ടനാടും ഉള്‍പ്പെടെ കേരളത്തിന്റെ ദക്ഷിണഭാഗങ്ങളിലേക്കാണ് പൊന്നി ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഒരുപോലെ കൃഷിചെയ്യാം. 18 മുതല്‍ 20 വരെ മാസമാണ് ശരാശരി ആയുസ്. ഹരിത, സൂര്യ എന്നീ ഇനങ്ങളെക്കാള്‍ വിളവിലും ഗുണമേന്മയിലും മികവ് പുലര്‍ത്തുന്ന പൊന്നിയുടെ ശരാശരി വിളവ് ഹെക്ടറിന് 31.6 ടണ്‍ ആണ്. അനുകൂല സാഹചര്യങ്ങളില്‍ ശാസ്ത്രീയ കൃഷിരീതികള്‍ പിന്തുടര്‍ന്നു വളര്‍ത്തിയാല്‍ ഹെക്ടറിനു 40 ടണ്‍ വരെ വിളവു ലഭിക്കും.
പ്രാദേശിക വഴുതന ഇനത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെയാണ് പൊന്നി വികസിപ്പിച്ചെടുത്തത്. വെള്ളക്കെട്ടിനെ ചെറുക്കാനും ശേഷിയുണ്ട്. തണ്ടു മൂപ്പെത്തി പ്രായപൂര്‍ത്തിയായ ചെടികള്‍ക്ക് വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഒരാഴ്ച വരെ പിടിച്ചുനില്‍ക്കാം.
മെയ് ജൂണ്‍, സെപ്തംബര്‍ ഒക്‌ടോബര്‍ മാസങ്ങളാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വഴുതന കൃഷിക്ക് യോജ്യമായ സമയം. വീടുകളില്‍ ഗ്രോബാഗുകളിലും മറ്റും വളര്‍ത്തുമ്പോള്‍ വേനല്‍കാലത്തും കൃഷിചെയ്യാം. വിത്തുകള്‍ നഴ്‌സറികളില പാകി മുളപ്പിച്ച് തൈകള്‍ പറിച്ചു നട്ടാണ് വഴുതനയുടെ കൃഷി. ഒരു സെന്റ് സ്ഥലത്തേക്ക് രണ്ടു ഗ്രാം വിത്തു മതിയാകും. 25 പ്രായമായ തൈകള്‍ പറിച്ചു നടാവുന്നതാണ്. വീട്ടില്‍ വളര്‍ത്തുമ്പോള്‍ പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യണം. ചാണകം, ആട്ടിന്‍ കാഷ്ടം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ വളമായി നല്‍കാം.
കുരുത്തോലപ്പയറിന്റെ അത്യുല്‍പാദനശേഷിയുള്ള പുതിയ ഇനമാണ് ഗീതിക. കേരള കാര്‍ഷിക സര്വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലാണ് വികസിപ്പിച്ചെടുത്തത്. ഏകദേശം 5055 സെന്റിമീറ്റര്‍ നീളം വരുന്ന തടിച്ചു മാംസളമായ പയറാണ് ഗീതികയുടെ പ്രത്യേകത. മൊസൈക്ക് രോഗത്തോടും കായ് തുരപ്പന്‍ പുഴുവിനോടും പ്രതിരോധ ശേഷിയുള്ള ഇനമാണ് ഗീതിക. മുമ്പ് സര്‍വകലാശാല പുറത്തിറക്കിയ ലോല, വെള്ളായണി, ജ്യോതിക എന്നീ ഇനങ്ങളെക്കാള്‍ അധികം വിളവ് ഇതു നല്‍കും. നട്ടു 41ാമത്തെ ദിവസം പുഷ്പിച്ചു തുടങ്ങും. ഒരു ചെടിയില്‍ ശരാശരി 65 കായ്കളുണ്ടാകും.
106 ദിവസമാണ് ചെടിയുടെ ആയുസ്. പയറിന് ഇളം പച്ച നിറവും പയറുമണികള്‍ക്ക് ചുവപ്പു കലര്‍ന്ന തവിട്ടു നിറവുമാണ്. ഒരു കായില്‍ ഏകദേശം 20 വിത്തുകളുണ്ടാകും. ഹെക്ടറിന് ശരാശരി 27.6 ടണ്‍ വിളവു നല്‍കും. വെള്ളായണി ലോക്കല്‍ രണ്ട് എന്ന പ്രാദേശിക ഇനത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെ വികസി പ്പിച്ചെടുത്ത ഈഇനം ഉപഭോക്താക്കള്‍ക്കും കൃഷിക്കാര്‍ക്കും പ്രിയ പ്പെട്ടതാണ്. കായ്കള്‍ വിളവെടുപ്പിനുശേഷം പെട്ടെന്ന് കേടാ വുകയില്ല. വിപണിയില്‍ ഏറെ പ്രിയമുള്ള ഈ ഇനത്തിന് മികച്ച പാചകഗുണവുമുണ്ട്. കേരളത്തിന്റെ വടക്കന്‍ മേഖലയിലും ദക്ഷി ണ മേഖലയിലും ഒരുപോലെ കൃഷിചെയ്യാന്‍ യോജിച്ച ഇനമാണ് ഗീതിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends