Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..

തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരത്തിൽ ...ന്യൂട്ടെല്ല കിട്ടാനില്ല..

05 JUNE 2019 05:55 PM IST
മലയാളി വാര്‍ത്ത

ന്യൂട്ടെല്ല ഫാക്റ്ററിയിലെ സമരം കാരണം ലോക വ്യാപകമായി ജനപ്രിയ ഉത്പന്നത്തിനു ക്ഷാമം നേരിട്ടു തുടങ്ങുന്നു. പാരീസില്‍ സ്ഥിതി ചെയ്യുന്ന ന്യൂട്ടെല്ലയുടെ ഏറ്റവും വലിയ ഫാക്റ്ററിയിലാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

ആറു ലക്ഷം ജാര്‍ ന്യൂട്ടെല്ല പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഫാക്റ്ററിയാണിത്. ഇപ്പോഴിവിടേക്ക് അസംസ്കൃത വസ്തുക്കള്‍ ഉള്ളിലേക്കു പോകുകയും, ന്യൂട്ടെല്ല ലോഡുകള്‍ പുറത്തേക്കു കടക്കുകയോ ചെയ്യുന്നില്ല. ഒരാഴ്ചയായി ചരക്ക് നീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

ഇറ്റാലിയന്‍ വ്യവസായ ഭീമന്‍മാരായ ഫെറേറോയുടെ വില്ലേഴ്സ് എക്കേല്‍സിലുള്ള ഫാക്റ്ററിയിലാണ് സമരം തുടരുന്നത്. 160 ജീവനക്കാര്‍ മേയ് 27നാണ് സമരം തുടങ്ങിയത്. നാലര ശതമാനം ശമ്പള വര്‍ധനയും 900 യൂറോ ബോണസുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്

ഗുണനിലവാരത്തില്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ഫാക്ടറി ഫെബ്രുവരിയിൽ അടച്ചുപൂട്ടിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ‘ന്യൂട്ടെല്ല’ ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉത്പന്നം ലോകമൊട്ടുക്കുമുള്ള വിപണികള്‍ കീഴടക്കിയതിനൊപ്പം തന്നെ ഇന്ത്യന്‍ വിപണിയും കീഴടക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് ‘ന്യൂട്ടെല്ല’യുടെ ചേരുവകളില്‍ പുതുമ പരീക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ രുചി വ്യത്യാസത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ ഫ്രാന്‍സില്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.
3650 ലക്ഷം കിലോ Nutella യാണ് ഒരു വര്‍ഷം ലോകമെമ്പാടും വിറ്റഴിഞ്ഞിരുന്നതത്രെ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചോക്കലേറ്റ് നിര്‍മ്മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയായ
Ferrero ആണ് ന്യുട്ടല്ല ഉൽപ്പാദകർ.

എല്ലാത്തിനും തുടക്കം ഇട്ടത് 1806 ലെ നെപ്പോളിയന്റെ സൈനിക നീക്കങ്ങള്‍ ആണ് (War of the Fourth Coalition 1806–1807). ഈ സമയത്ത് യൂറോപ്പിലെ ചോക്കലേറ്റിന്റെ വില അതി ഭീമയായി വര്‍ധിക്കുകയും ക്ഷാമം നേരിടുകയും ചെയ്തു. അതോടെ പ്രതിസന്ധിയിലായ .

ഇറ്റലിയിലെ ടൂറിനിൽ ഉള്ള ചോക്കലേറ്റ് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന Michele Prochet തന്‍റെ ഉല്പ്പന്നത്തിലെ ചോക്കല്ട്ടിന്റെ അളവ് കുറച്ചു പകരം ചെമ്പങ്കായയും (Hazelnut), സ്വല്‍പ്പം പഞ്ചസാരയും കൂടി അരച്ച് ചേര്‍ത്ത് പുതിയ ഉൽപ്പന്നം പരീക്ഷിച്ചു. ധാരാളം വിറ്റഴിഞ്ഞ ഈ ഉല്‍പ്പന്നം ആദ്യം Gianduia എന്നറിയപ്പെട്ടു എങ്കിലും കാലക്രമേണ അതിന്‍റെ പേര് Gianduja എന്നായി മാറി . Gianduja എന്നത് അക്കാലത്തെ ഒരു ഇറ്റാലിയന്‍ കോമഡി കഥാപാത്രം ആയിരുന്നു .

വീണ്ടും ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു . പഴയ ചോക്കലേറ്റിന്റെ കഥ വീണ്ടും തുടര്‍ന്നു . എങ്ങും കിട്ടാനില്ലാത്ത അവസ്ഥ ! ഇത്തവണ രംഗത്തെത്തിയത് Pietro Ferrero എന്ന ബേക്കറി ഉടമയാണ് . ചെമ്പങ്കായ ഉത്പാദനത്തിന് പേര് കേട്ട Piedmont ല്‍ ആയിരുന്നു അദേഹത്തിന്റെ കട . കക്ഷി പഴയ Gianduja വീണ്ടും ഉണ്ടാക്കി വില്‍പ്പന ആരംഭിച്ചു (1946) . ഇത്തവണ Pasta Gianduja എന്നായിരുന്നു പേരിട്ടത് (Gianduja യുടെ പേസ്റ്റ് ). ഇത് കട്ടിയുള്ള ഒരു പ്രോഡക്ട്റ്റ് ആയിരുന്നു . കത്തി വെച്ച് റൊട്ടി മുറിക്കുന്നതുപോലെ കഷ്ണിച്ചു ബ്രെഡിനു ഇടയില്‍ വെച്ചാണ് കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരുന്നത് . പക്ഷെ കുട്ടികൾ Pasta Gianduja മാത്രം കഴിക്കുവാന്‍ തുടങ്ങി ! അമ്മമാര്‍ ഇതൊരു പരാതിയായി കടയില്‍ വന്നു പറഞ്ഞതോടെ ഫെരേരോ അടവ് മാറ്റി . Pasta Gianduja വയെ ക്രീം ആക്കി മാറ്റി . ഇപ്പോള്‍ ബ്രെഡില്‍ തേച്ചു പിടിപ്പിക്കാം. രണ്ടും കൂട്ടി കഴിച്ചാല്‍ നല്ല സ്വാദ് ! . അങ്ങിനെ Pasta Gianduja പേര് മാറ്റി “Supercrema” എന്ന പേരില്‍ വില്‍പ്പന ആരംഭിച്ചു (1951) .

1963 ല്‍ ഫെററോ യുടെ മകന്‍ മൈക്കിൾ ഫെററോ Supercrema എന്ന പേര് മാറ്റി Nutella എന്ന പേര് നൽകി . “Made from Nut” എന്നാണ് Nutella എന്ന പേര് കൊണ്ട് ഫെററോ ഉദ്ദേശിച്ചത്

ഇന്നത്തെ രീതിയിലുള്ള നുട്ടെല്ലായുടെ ആദ്യ ജാര്‍ ഫാക്റ്ററിയില്‍ നിന്നും പുറത്തിറങ്ങിയത് 1964 ഏപ്രില്‍ 20 നു ആയിരുന്നു . അക്കാലത്ത് ചോക്കലേറ്റിനു Nutella യുടെ ആറു ഇരട്ടി വില ഉണ്ടായിരുന്നതിനാല്‍ പുതിയ ഉല്‍പ്പന്നം യൂറോപ്പിലെങ്ങും വ്യാപകമായി സ്വീകരിക്കപ്പെട്ടു .

ഇതിന്‍റെ പ്രചാരത്തിനായി “The Smearing” എന്നൊരു പരിപാടിയും ഇറ്റലിയില്‍ നടത്തി . ഒരു കഷ്ണം ബ്രെഡും ആയി ഒരു കുട്ടി Nutella സ്റ്റോറില്‍ ചെന്നാല്‍ ഫ്രീ ആയി അതില്‍ Nutella തേയ്ച്ചു കൊടുക്കും ! എന്തായാലും Ferrero കമ്പനിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . യൂറോപ്പുകാര്‍ മുഴുവനും Nutella കഴിച്ചു എന്ന് ഉറപ്പു വരുത്തി ഫെരേരോ നേരെ അമേരിക്കയിലേക്ക് തിരിഞ്ഞു .

1983 ല്‍ അമേരിക്കയില്‍ എത്തിയ കമ്പനിക്കു പക്ഷെ അവിടെ ചെറിയൊരു അമ്മളി പിണഞ്ഞു . നുട്ടെല്ലാ ഒരു “nutritious breakfast” ആണെന്ന് പരസ്യം ചെയ്തതാണ് അബദ്ധം ആയത് . ഇതില്‍ കാര്യമായ “പോഷക ഗുണങ്ങള്‍ ” ഒന്നും ഇല്ലെന്നു കോടതിയില്‍ തെളിഞ്ഞതോടെ കമ്പനിക്കു അന്ന് മൂന്ന് മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു . ഇത് ” രുചികരമായ ഭക്ഷണം ” എന്നതില്‍ കവിഞ്ഞു ഒന്നുമല്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം . പക്ഷെ ഉപഭോക്താക്കള്‍ Nutella യെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു .

ഇന്ന് ലോകമെമ്പാടുമുള്ള പതിനൊന്നില്‍ പരം ഫാക്ടറികളില്‍ നിന്നും എഴുപത്തി അഞ്ചോളംരാജ്യങ്ങളില്‍ Nutella എത്തുന്നുണ്ട് . ഓരോ രണ്ടര സെക്കണ്ടിലും ഒരു Nutella ജാര്‍ വിറ്റുപോകുന്നു എന്നാണ് കണക്ക് ! 2005 ല്‍ നുട്ടെല്ലായുടെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികത്തില്‍ ജര്‍മ്മനിയില്‍ നടത്തിയ പ്രഭാത വിരുന്ന് സല്‍ക്കാരത്തില്‍ 27,854 പേര്‍ ആണ് പങ്കെടുത്തത് . അതൊരു ലോക റെക്കോര്‍ഡ് ആണ്
Nutella യുടെ അന്‍പതാം വാര്‍ഷികത്തില്‍ ഇറ്റാലിയന്‍ തപാല്‍ കമ്പനി ആയ Poste italiane ഒരു സ്റ്റാമ്പ് തന്നെ ഇറക്കി Nutella യെ ആദരിച്ചു ! ഇപ്പോള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി അഞ്ചിന് ലോക Nutella ദിനമായി ആചരിക്കുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (11 minutes ago)

ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും  (38 minutes ago)

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (49 minutes ago)

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (7 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (8 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (8 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (8 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (9 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (9 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (9 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (10 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (10 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

Malayali Vartha Recommends