Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്ക ചൈന വ്യാപാര യുദ്ധം; നേട്ടമുണ്ടാക്കാനാവാതെ ഇന്ത്യ

07 OCTOBER 2019 02:36 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം വര്‍ദ്ധിച്ചതോടെ ചൈനയില്‍ നിന്ന് പടിയിറങ്ങിയ കമ്പനികളില്‍ കൂടുതലും ചെന്നെത്തിയത് ഏഷ്യയിലെ മറ്റ് വികസ്വര രാജ്യങ്ങളിലേക്കാണ്. ഈ സാഹചര്യം ഏറ്റവുമധികം നേട്ടമുണ്ടാക്കുക ഇന്ത്യയ്ക്കായിരിക്കും എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാല്‍, ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചത് ഏഷ്യന്‍ വികസ്വര രാജ്യമായ വിയറ്റ്‌നാമിനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപം താരതമ്യേന ഏറ്റവും സുഖകരവും സൗഹാര്‍ദ്ദവുമാണെന്നതാണ് വിയറ്റ്‌നാമിന്റെ പ്രത്യേകത. നിയമം, നികുതി എന്നിവയിലെ സുതാര്യതക്കുറവ്, ഉയര്‍ന്ന നികുതി വ്യവസ്ഥകള്‍ എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഇത്തരത്തില്‍ മാനുഫാക്ചറിംഗ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുകയാണ്. 

ഇന്ത്യയുടെ നട്ടെല്ല് ഇപ്പോഴും കാര്‍ഷികഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലാണ്. സേവന മേഖലയെ ശക്തിപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നു. എന്നാല്‍, ഏറെ സാദ്ധ്യതകളുള്ള മാനുഫാക്ചറിംഗ് രംഗത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നിക്ഷേപകര്‍ വരുമെന്നും അവര്‍ക്കായി ഒന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ലെന്നുമുള്ള ധാരണ ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടെന്നും അത് മാറ്റേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. വൈദ്യുതി, ജല വിതരണം, മികച്ച ഗതാഗത സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് നിക്ഷേപം ആകര്‍ഷിക്കാന്‍ അത്യാവശ്യമാണ്. ചൈനയില്‍ നിന്നുള്ളവയടക്കമുള്ള മാനുഫാക്ചറിംഗ് കമ്പനികള്‍ ഉറ്റുനോക്കുന്നത് മത്സരക്ഷമതയിലാണ്. സര്‍ക്കാര്‍തല 'ഗിമ്മിക്കുകള്‍'ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയില്ല. ലോകബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2012ന് ശേഷം ഏറ്റവുമധികം നിക്ഷേപ സൗഹൃദ നിയമ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കിയത് ആഫ്രിക്കന്‍ രാജ്യങ്ങളാണ്.

ചൈനയില്‍ നിന്ന് കൂടൊഴിയുന്ന കമ്പനികള്‍ ചേക്കേറുന്നത് കൂടുതലായും വിയറ്റ്‌നാമിലും സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. എതോപ്യ അടുത്തിടെ മാത്രം സാക്ഷാത്കരിച്ചത് പത്തിലേറെ വ്യവസായ പാര്‍ക്കുകളാണ്. സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാള്‍ 70 മടങ്ങ് വലുതാണ് ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയുടെ ജി.ഡി.പി. എന്നാല്‍, ദക്ഷിണേഷ്യ 2012ന് ശേഷം നേടിയ മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്നിന് തുല്യ നിക്ഷേപം ഇക്കാലയളവില്‍ സബ്‌സഹാറന്‍ ആഫ്രിക്ക സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends