കോവിഡ് പ്രതിരോധം - ആരോഗ്യവകുപ്പിൽ 3770 താൽക്കാലിക തസ്തിക
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പിൽ എൻഎച്ച്എം മുഖേന 3770 താൽക്കാലിക തസ്തികയിയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം .താൽക്കാലിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
704 ഡോക്ടർമാർ, 100 സ്‌പെഷ്യലിസ്റ്റുകൾ, 1196 സ്റ്റാഫ് നേഴ്‌സുമാർ, 167 നേഴ്‌സിങ് അസിസ്റ്റന്റുമാർ, 246 ഫാർമസിസ്റ്റുകൾ, 211 ലാബ് ടെക്‌നീഷ്യന്മാർ, 292 ജെഎച്ച്ഐമാർ, 317 ക്ലീനിങ് സ്റ്റാഫുകൾ തുടങ്ങി ഏകദേശം 34 വിഭാഗങ്ങളിലായാണ് തസ്തിക സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം നിയമിച്ചു. ബാക്കിയുള്ള തസ്തികകൾ ഓരോ ജില്ലകളിലെയും ആവശ്യകതയനുസരിച്ച് നിയമിച്ചുവരുന്നു.
നേരത്തെ 276 ഡോക്ടർമാരെ പിഎസ്‌സിവഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തിക സൃഷ്ടിച്ച് ഇതിലേക്ക് നിയമനം നടക്കുന്നു. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് എന്നും എം മുഖ്യമന്ത്രി അറിയിച്ചു .
https://www.facebook.com/Malayalivartha