സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും....കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് നിയമന ശുപാർശ നൽകുക. ..

കോവിഡ് കാലത്തും പ്രതീക്ഷ നൽകി പി എസ് സി .. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും എന്ന വാർത്തയാണ് ഇപ്പോൾ പി എസ് സി യിൽ നിന്നും അറിയുന്നത് . കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് നിയമന ശുപാർശ നൽകുക. ... ജൂൺ 30ന് റദ്ദാകുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം
ഇതനുസരിച്ച് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും. കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് ജൂൺ 30ന് റദ്ദാകുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ നൽകുക.
ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നൽകിയ കേസിനെ തുടർന്ന് എറണാകുളം (കെഎപി–1), ഇടുക്കി (കെഎപി–5) ജില്ലകളിൽ നിയമനം നിർത്തിവച്ചിരുന്നു. മുൻ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ നൽകണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കി.
ഇതേത്തുടർന്നാണ് രണ്ടു ജില്ലകളിലും നിയമനം തുടങ്ങാൻ സാധ്യത തെളിഞ്ഞത്. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ. എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇതുവരെ 3643 പേർക്കാണ് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ ലഭിച്ചത്. 1861 പേർക്കുകൂടി ശുപാർശ നൽകുന്നതോടെ ആകെ നിയമന ശുപാർശ 5504 ആയി ഉയരും. ലോക്ക് ഡൗൺ കാലത്തും കൂടുതൽ നിയമനങ്ങൾ നടത്തിയെന്നും അതിനാൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്നും പി എസ് സി നേരത്തെ വ്യക്തമാക്കിയിരുന്നു..
യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ എസ്.എഫ്.ഐ നേതാക്കൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിന് പിന്നാലെയാണ് ഈ പി.എസ്.സി പരീക്ഷതട്ടിപ്പും പുറത്തായിരുന്നു. .
കുത്തുകേസിൽ അറസ്റ്റിലായ കെ.എ.പി നാലാം ബറ്റാലിയനിലെ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്തും 28ാം റാങ്കുകാരൻ നസീമും ഇവരുെട സുഹൃത്തും രണ്ടാംറാങ്കുകാരനുമായ പ്രണവും പരീക്ഷക്കിടെ സ്മാർട്ട് വാച്ചിലൂടെ ഉത്തരങ്ങൾ കോപ്പിയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിൽ ഇവരടക്കം ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.കോപ്പിയടിയെ തുടർന്ന് നാലുമാസത്തോളം നിയമന നടപടികൾ മരവിപ്പിച്ചിരുന്നു
പിന്നീട് വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലീസ് ഓഫിസർമാരുടെ 994 ഒഴിവുകളാണ് ജൂൺ 25ന് പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് കാസർകോട് (കെഎപി. 4) ജില്ലയിലാണ്– 194. ഏറ്റവും കുറവ് ഒഴിവ് തൃശൂരിൽ (കെഎപി. 2) – 104.
കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത പൊലീസ് ഒഴിവുകൾ ഇങ്ങനെയാണ്
തിരുവനന്തപുരം (എസ്എപി)-135
മലപ്പുറം (എംഎസ്പി)-144
എറണാകുളം (കെ എപി–1)-180
തൃശൂർ (കെഎപി–2)-104
പത്തനംതിട്ട (കെഎപി–3)-105
കാസർകോട് (കെഎപി–4)-194
ഇടുക്കി (കെഎപി–5)-132
ആകെ-994 ഒഴിവുകൾ ആണ് ഉള്ളത്
ഇതേ തസ്തികക്കൊപ്പം നടത്തിയ വനിത സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ റാങ്ക് പട്ടിക പുറത്തിറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പരീക്ഷ കഴിഞ്ഞ് രണ്ടരവർഷമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സിക്ക് സാധിച്ചില്ല. കായികപരീക്ഷ പൂർത്തിയാക്കാൻ കഴിയാത്തതാണ് കാരണം.
2019 ഏപ്രിൽ 10ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ഗർഭാവസ്ഥ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ 21 പേർ കോടതിയെ സമീപിച്ചതോടെ കായികപരീക്ഷ മുടങ്ങി. ഇവർക്ക് മാത്രമായി കഴിഞ്ഞ മാർച്ച് 23ന് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ലോക്ഡൗണിനെ തുടർന്ന് മാറ്റിവെക്കേണ്ടിവന്നു. കായികപരീക്ഷ നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാത്തതിനാൽ രണ്ടായിരത്തോളം പേരുടെ കാത്തിരിപിന് അവസാനമായിട്ടില്ല
https://www.facebook.com/Malayalivartha