Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...

കോപ്പര്‍നിക്കസ്‌ ഒരു ശാസ്‌ത്ര പ്രതിഭ

05 NOVEMBER 2012 04:56 AM IST
മലയാളി വാര്‍ത്ത.

More Stories...

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...

ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്... രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം

സംസ്ഥാനത്ത് ശാസ്‌ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്, സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

പ്രപഞ്ചകേന്ദ്രത്തില്‍ ഭൂമി നിശ്ചലമായി വര്‍ത്തിക്കുന്നു എന്ന അഭിപ്രായമാണ്‌ പ്രാചീന ജ്യോതിശാസ്‌ത്രജ്ഞര്‍ പൊതുവെ പുലര്‍ത്തിപ്പോന്നത്‌. എ.ഡി. രണ്ടാം ശതകത്തില്‍ ടോളമി എന്ന ജ്യോതിശാസ്‌ത്രജ്ഞന്‍ ആവിഷ്‌ക്കരിച്ച ഈ സിദ്ധാന്തം ടോളമിയുടെ സിദ്ധാന്തമെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഏതാണ്ടു പതിനാലു ശതാബ്‌ദത്തോളം ഈ സിദ്ധാന്തത്തിനാണു ലോകമൊട്ടുക്കും പ്രചാരവും അംഗീകാരവും സിദ്ധിച്ചത്‌.

എന്നാല്‍, ഭൂമിയാണു പ്രപഞ്ചകേന്ദ്രം എന്ന ടോളമിയുടെ സിദ്ധാന്തത്തെ തൂത്തെറിഞ്ഞുകൊണ്ടു തത്‌സ്ഥാനത്തു തന്റെ സൗരകേന്ദ്രീകൃത സിദ്ധാന്തത്തെ പ്രതിഷ്‌ഠിച്ചു, കോപ്പര്‍നിക്കസ്‌.

1473 ഫെബ്രുവരി 19 നു പോളണ്ടിലെ ടോറണ്‍ പട്ടണത്തില്‍ കോപ്പര്‍നിക്കസ്‌ ജനിച്ചു. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കോപ്പര്‍നിക്കസിനെ മാതൃസഹോദരനാണു വളര്‍ത്തിയത്‌. ലഭ്യമായതില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം അവനു നല്‌കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പോളണ്ടിലെ സാംസ്‌കാരിക കേന്ദ്രമായിരുന്ന ക്രാക്കോവ്‌ സര്‍വകലാശാലയില്‍ കോപ്പര്‍നിക്കസ്‌ ഗണിതവും ജ്യോതിശാസ്‌ത്രവും അഭ്യസിച്ചു. 1496ല്‍ അദ്ദേഹം ഇറ്റലിയിലെ ബൊളോഞ്ഞാ സര്‍വകലാശാലയില്‍ ചേര്‍ന്നു. ക്രൈസ്‌തവ കാനോന്‍ നിയമം, ജ്യോതിശാസ്‌ത്രം, ഗണിതം എന്നിവയില്‍ ഉപരിപഠനം നടത്തി. പിന്നീടു പാദുവാ, ഫെറാറ സര്‍വകലാശാലകളില്‍ നിന്നും ഗ്രീക്ക്‌ ഭാഷയും റോമന്‍ നിയമവും വൈദ്യശാസ്‌ത്രവും തത്വചിന്തയും പഠിച്ചു.
ജ്യോതിശാസ്‌ത്രപരമായ ഗവേഷണങ്ങളിലായിരുന്നു കോപ്പര്‍നിക്കസ്‌ കൂടുതല്‍ താത്‌പര്യം കാണിച്ചിരുന്നത്‌. ബൊളോഞ്ഞായില്‍ വച്ച്‌ അക്കാലത്തെ ഏറ്റവും പ്രശസ്‌ത ജ്യോതിശാസ്‌ത്രകാരനായ ഡൊമിനിക്കോ നൊമാറോയുടെ കീഴില്‍ പഠിക്കാന്‍ അവസരം കിട്ടി. ഇവിടെ നിന്നും ലഭിച്ച പരിശീലനമാണു കോപ്പര്‍നിക്കസിന്റെ ശാസ്‌ത്രചിന്തകളെ പരിപോഷിപ്പിച്ചത്‌. അക്കാലത്തു ലഭ്യമായിരുന്ന ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളത്രയും അദ്ദേഹം പഠിച്ചു. വാനനിരീക്ഷണ പരിശീലനവും നേടി. ഇക്കാലത്താണു ടോളമിയുടെ പ്രപഞ്ച മാതൃകയെപ്പറ്റി അദ്ദേഹത്തിനു സംശയം ഉദിക്കുന്നത്‌. പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്ന ടോളമിയുടെ സിദ്ധാന്തം പതിനാലു നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്നും സൂര്യനും മറ്റു ഗ്രഹങ്ങളും ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള സിദ്ധാന്തത്തെ കോപ്പര്‍നിക്കസ്‌ തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ തള്ളിക്കളഞ്ഞു. ടോളമിക്കു മുമ്പു പൈതഗോറസ്‌, അരിസ്റ്റാര്‍ക്കസ്‌ എന്നിവര്‍ സൂര്യകേന്ദ്രസിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നു. സിസെറോ, പ്ലൂട്ടോര്‍ക്ക്‌ എന്നിവരുടെ രചനകളിലും ഇതിനനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, ഡൊമിനിക്‌ നൊമാറോയും ഇതേ ആശയം പങ്കുവച്ചിരുന്നു. എന്നാല്‍, അവര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ വാദഗതിക്ക#്‌ ഉപോദ്‌ബലകമായ, യുക്തിഭദ്രമായ വ്യാഖ്യാനങ്ങളോ തെളിവുകളോ നല്‌കാന്‍ കഴിയാതിരുന്നതിനാലായിരിക്കാം ഈ ശാസ്‌ത്രസത്യം അംഗീകരിക്കപ്പെടാതെ പോയത്‌. മാത്രമല്ല, നിലവിലിരിക്കുന്ന മതവിശ്വാസങ്ങള്‍ക്കെതിരാകുമെന്നതിനാല്‍ പ്രപഞ്ചത്തില്‍ ഭൂമിയുടെ അനന്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതമേധാവികള്‍ വച്ചുപൊറുപ്പിച്ചിരുന്നുമില്ല.
ദീര്‍ഘകാലത്തെ പര്യവേഷണങ്ങളുടെ ഫലമായി കോപ്പര്‍നിക്കസ്‌ ഭൂമിയുടെ ചലനങ്ങളെപ്പറ്റി ചില നിഗമനങ്ങളിലെത്തി. നിരീക്ഷിക്കപ്പെടുന്ന ഒരു വസ്‌തുവിന്റെ സ്ഥാനമാറ്റം എന്ന തോന്നല്‍ നിരീക്ഷിത വസ്‌തുവിന്റെയോ നിരീക്ഷകന്റെയോ ചലനങ്ങള്‍ കൊണ്ടുണ്ടാകാം. ഭൂമിക്കു ചലനമുണ്ടെങ്കില്‍ അതു മനസ്സിലാക്കാന്‍ ഇതര ഗോളങ്ങളുടെ നിരീക്ഷണം സഹായിക്കും. ഭൂമി അവയെ കടന്നുചെല്ലുമ്പോള്‍ അവ ഭൂമിക്കെതിരായി ചലിക്കുന്നെന്ന തോന്നലായിരിക്കും ഭൂമിയിലുള്ളവര്‍ക്ക്‌ ഉണ്ടാവുക. കപ്പല്‍ തുറമുഖം വിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിലുള്ള യാത്രക്കാര്‍ക്കു കര അവരെ വിട്ടകലുന്ന പ്രതീതിയാണുണ്ടാവുക. സ്ഥിര നക്ഷത്രങ്ങള്‍ക്കുള്ളതായി തോന്നുന്ന ചലനം-ദിവസേനയുളള പ്രദക്ഷിണചലനം- ഇത്തരത്തിലുള്ള ഒരു തോന്നലാകുന്നു. അതായതു ഭൂമിക്കാണു ചലനം, സ്ഥിരനക്ഷത്രത്തിനല്ല.
1514ല്‍ കോപ്പര്‍ നിക്കസ്‌ തന്റെ സൗരകേന്ദ്രിത പ്രപഞ്ചമെന്ന സിദ്ധാന്തം വിശദമാക്കുന്ന ഒരു ലഘു പ്രബന്ധം പ്രസിദ്ധീകരിച്ചു. ടെലിസ്‌കോപ്പുകള്‍ പോലും ഇല്ലാതിരുന്ന അക്കാലത്ത്‌ അദ്ദേഹം ഒരു വാനനിരീക്ഷണാലയം രൂപപ്പെടുത്തി നഭോഗോളങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി. ടോളമിയുടെ വാദങ്ങളും കണക്കുകളും പൊരുത്തപ്പെടുന്നില്ല എന്നദ്ദേഹം കണ്ടെത്തി. ദീര്‍ഘമായ നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുശേഷം ഭൂമിയല്ല സൂര്യനാണു ഗ്രഹങ്ങളുടെ ഭ്രമണകേന്ദ്രമെന്ന്‌ അദ്ദേഹം ഉറപ്പിച്ചു. എന്നാല്‍, തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല. അംഗീകൃത വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞാല്‍ മതമേധാവികളുടെ വിരോധം സമ്പാദിക്കേണ്ടി വരുമെന്നു ഭയന്നായിരുന്നു അത്‌. തുടര്‍ന്നും പരീക്ഷണ-നിരീക്ഷണങ്ങളിലേര്‍പെട്ട കോപ്പര്‍നിക്കസ്‌ 30 വര്‍ഷത്തെ പഠനങ്ങളുടെ വെളിച്ചത്തില്‍ സൗരയൂഥ സിദ്ധാന്തം ആവിഷ്‌ക്കരിച്ചു. ഈ കണ്ടെത്തലുകള്‍ അടങ്ങിയ ലാറ്റിന്‍ ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനയുടെ കൈയെഴുത്തുപ്രതി പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രാഗില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. പിന്നീട്‌ 1543ല്‍ കോപ്പര്‍ നിക്കസ്‌ അന്തരിച്ച അതേ വര്‍ഷമാണ്‌ അതു പ്രസിദ്ധീകരിച്ചത്‌. ശാസ്‌ത്രമണ്ഡലത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്‌ടിച്ച കൃതിയാണു `ഗോള മണ്ഡലങ്ങളുടെ ഭ്രമണത്തെപ്പറ്റി' എന്ന ഈ ഗ്രന്ഥം. പ്രപഞ്ചത്തില്‍ കേന്ദ്രസ്ഥാനത്തു സൂര്യന്‍ സ്ഥിതിചെയ്യുന്നു എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള സൗരകേന്ദ്രിത പ്രപഞ്ച സംവിധാനം അഥവാ കോപ്പര്‍നിക്കസ്‌ സംവിധാനം വിശദമായി പ്രതിപാദിച്ചിരിക്കയാണ്‌ ഈ ഗ്രന്ഥത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (7 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (13 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (24 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (2 hours ago)

ഇറാന്‍ സഹായിക്കുമോ  (3 hours ago)

ചരിത്രത്തിൽ ആദ്യം  (3 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (3 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (3 hours ago)

Malayali Vartha Recommends