Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

കോപ്പര്‍നിക്കസ്‌ ഒരു ശാസ്‌ത്ര പ്രതിഭ

05 NOVEMBER 2012 04:56 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ (ഐ.എസ്.എസ്) ആദ്യ ‘മലയാളി’യായ അനിൽ മേനോന്റെ രണ്ടാം ബഹിരാകാശ നടത്തവും (സ്പേസ് വാക്ക്) വിജയം.

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...

ബഹിരാകാശ യാത്രയിലെ ഏറ്റവും ദുർഘടമെന്ന് വിലയിരുത്തുന്ന ബഹിരാകാശ നടത്തത്തിന് ഇറങ്ങി മലയാളി വംശജനായ അനിൽ മേനോൻ

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

പ്രപഞ്ചകേന്ദ്രത്തില്‍ ഭൂമി നിശ്ചലമായി വര്‍ത്തിക്കുന്നു എന്ന അഭിപ്രായമാണ്‌ പ്രാചീന ജ്യോതിശാസ്‌ത്രജ്ഞര്‍ പൊതുവെ പുലര്‍ത്തിപ്പോന്നത്‌. എ.ഡി. രണ്ടാം ശതകത്തില്‍ ടോളമി എന്ന ജ്യോതിശാസ്‌ത്രജ്ഞന്‍ ആവിഷ്‌ക്കരിച്ച ഈ സിദ്ധാന്തം ടോളമിയുടെ സിദ്ധാന്തമെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഏതാണ്ടു പതിനാലു ശതാബ്‌ദത്തോളം ഈ സിദ്ധാന്തത്തിനാണു ലോകമൊട്ടുക്കും പ്രചാരവും അംഗീകാരവും സിദ്ധിച്ചത്‌.

എന്നാല്‍, ഭൂമിയാണു പ്രപഞ്ചകേന്ദ്രം എന്ന ടോളമിയുടെ സിദ്ധാന്തത്തെ തൂത്തെറിഞ്ഞുകൊണ്ടു തത്‌സ്ഥാനത്തു തന്റെ സൗരകേന്ദ്രീകൃത സിദ്ധാന്തത്തെ പ്രതിഷ്‌ഠിച്ചു, കോപ്പര്‍നിക്കസ്‌.

1473 ഫെബ്രുവരി 19 നു പോളണ്ടിലെ ടോറണ്‍ പട്ടണത്തില്‍ കോപ്പര്‍നിക്കസ്‌ ജനിച്ചു. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കോപ്പര്‍നിക്കസിനെ മാതൃസഹോദരനാണു വളര്‍ത്തിയത്‌. ലഭ്യമായതില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം അവനു നല്‌കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പോളണ്ടിലെ സാംസ്‌കാരിക കേന്ദ്രമായിരുന്ന ക്രാക്കോവ്‌ സര്‍വകലാശാലയില്‍ കോപ്പര്‍നിക്കസ്‌ ഗണിതവും ജ്യോതിശാസ്‌ത്രവും അഭ്യസിച്ചു. 1496ല്‍ അദ്ദേഹം ഇറ്റലിയിലെ ബൊളോഞ്ഞാ സര്‍വകലാശാലയില്‍ ചേര്‍ന്നു. ക്രൈസ്‌തവ കാനോന്‍ നിയമം, ജ്യോതിശാസ്‌ത്രം, ഗണിതം എന്നിവയില്‍ ഉപരിപഠനം നടത്തി. പിന്നീടു പാദുവാ, ഫെറാറ സര്‍വകലാശാലകളില്‍ നിന്നും ഗ്രീക്ക്‌ ഭാഷയും റോമന്‍ നിയമവും വൈദ്യശാസ്‌ത്രവും തത്വചിന്തയും പഠിച്ചു.
ജ്യോതിശാസ്‌ത്രപരമായ ഗവേഷണങ്ങളിലായിരുന്നു കോപ്പര്‍നിക്കസ്‌ കൂടുതല്‍ താത്‌പര്യം കാണിച്ചിരുന്നത്‌. ബൊളോഞ്ഞായില്‍ വച്ച്‌ അക്കാലത്തെ ഏറ്റവും പ്രശസ്‌ത ജ്യോതിശാസ്‌ത്രകാരനായ ഡൊമിനിക്കോ നൊമാറോയുടെ കീഴില്‍ പഠിക്കാന്‍ അവസരം കിട്ടി. ഇവിടെ നിന്നും ലഭിച്ച പരിശീലനമാണു കോപ്പര്‍നിക്കസിന്റെ ശാസ്‌ത്രചിന്തകളെ പരിപോഷിപ്പിച്ചത്‌. അക്കാലത്തു ലഭ്യമായിരുന്ന ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളത്രയും അദ്ദേഹം പഠിച്ചു. വാനനിരീക്ഷണ പരിശീലനവും നേടി. ഇക്കാലത്താണു ടോളമിയുടെ പ്രപഞ്ച മാതൃകയെപ്പറ്റി അദ്ദേഹത്തിനു സംശയം ഉദിക്കുന്നത്‌. പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്ന ടോളമിയുടെ സിദ്ധാന്തം പതിനാലു നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്നും സൂര്യനും മറ്റു ഗ്രഹങ്ങളും ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള സിദ്ധാന്തത്തെ കോപ്പര്‍നിക്കസ്‌ തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ തള്ളിക്കളഞ്ഞു. ടോളമിക്കു മുമ്പു പൈതഗോറസ്‌, അരിസ്റ്റാര്‍ക്കസ്‌ എന്നിവര്‍ സൂര്യകേന്ദ്രസിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നു. സിസെറോ, പ്ലൂട്ടോര്‍ക്ക്‌ എന്നിവരുടെ രചനകളിലും ഇതിനനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, ഡൊമിനിക്‌ നൊമാറോയും ഇതേ ആശയം പങ്കുവച്ചിരുന്നു. എന്നാല്‍, അവര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ വാദഗതിക്ക#്‌ ഉപോദ്‌ബലകമായ, യുക്തിഭദ്രമായ വ്യാഖ്യാനങ്ങളോ തെളിവുകളോ നല്‌കാന്‍ കഴിയാതിരുന്നതിനാലായിരിക്കാം ഈ ശാസ്‌ത്രസത്യം അംഗീകരിക്കപ്പെടാതെ പോയത്‌. മാത്രമല്ല, നിലവിലിരിക്കുന്ന മതവിശ്വാസങ്ങള്‍ക്കെതിരാകുമെന്നതിനാല്‍ പ്രപഞ്ചത്തില്‍ ഭൂമിയുടെ അനന്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതമേധാവികള്‍ വച്ചുപൊറുപ്പിച്ചിരുന്നുമില്ല.
ദീര്‍ഘകാലത്തെ പര്യവേഷണങ്ങളുടെ ഫലമായി കോപ്പര്‍നിക്കസ്‌ ഭൂമിയുടെ ചലനങ്ങളെപ്പറ്റി ചില നിഗമനങ്ങളിലെത്തി. നിരീക്ഷിക്കപ്പെടുന്ന ഒരു വസ്‌തുവിന്റെ സ്ഥാനമാറ്റം എന്ന തോന്നല്‍ നിരീക്ഷിത വസ്‌തുവിന്റെയോ നിരീക്ഷകന്റെയോ ചലനങ്ങള്‍ കൊണ്ടുണ്ടാകാം. ഭൂമിക്കു ചലനമുണ്ടെങ്കില്‍ അതു മനസ്സിലാക്കാന്‍ ഇതര ഗോളങ്ങളുടെ നിരീക്ഷണം സഹായിക്കും. ഭൂമി അവയെ കടന്നുചെല്ലുമ്പോള്‍ അവ ഭൂമിക്കെതിരായി ചലിക്കുന്നെന്ന തോന്നലായിരിക്കും ഭൂമിയിലുള്ളവര്‍ക്ക്‌ ഉണ്ടാവുക. കപ്പല്‍ തുറമുഖം വിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിലുള്ള യാത്രക്കാര്‍ക്കു കര അവരെ വിട്ടകലുന്ന പ്രതീതിയാണുണ്ടാവുക. സ്ഥിര നക്ഷത്രങ്ങള്‍ക്കുള്ളതായി തോന്നുന്ന ചലനം-ദിവസേനയുളള പ്രദക്ഷിണചലനം- ഇത്തരത്തിലുള്ള ഒരു തോന്നലാകുന്നു. അതായതു ഭൂമിക്കാണു ചലനം, സ്ഥിരനക്ഷത്രത്തിനല്ല.
1514ല്‍ കോപ്പര്‍ നിക്കസ്‌ തന്റെ സൗരകേന്ദ്രിത പ്രപഞ്ചമെന്ന സിദ്ധാന്തം വിശദമാക്കുന്ന ഒരു ലഘു പ്രബന്ധം പ്രസിദ്ധീകരിച്ചു. ടെലിസ്‌കോപ്പുകള്‍ പോലും ഇല്ലാതിരുന്ന അക്കാലത്ത്‌ അദ്ദേഹം ഒരു വാനനിരീക്ഷണാലയം രൂപപ്പെടുത്തി നഭോഗോളങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി. ടോളമിയുടെ വാദങ്ങളും കണക്കുകളും പൊരുത്തപ്പെടുന്നില്ല എന്നദ്ദേഹം കണ്ടെത്തി. ദീര്‍ഘമായ നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുശേഷം ഭൂമിയല്ല സൂര്യനാണു ഗ്രഹങ്ങളുടെ ഭ്രമണകേന്ദ്രമെന്ന്‌ അദ്ദേഹം ഉറപ്പിച്ചു. എന്നാല്‍, തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല. അംഗീകൃത വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞാല്‍ മതമേധാവികളുടെ വിരോധം സമ്പാദിക്കേണ്ടി വരുമെന്നു ഭയന്നായിരുന്നു അത്‌. തുടര്‍ന്നും പരീക്ഷണ-നിരീക്ഷണങ്ങളിലേര്‍പെട്ട കോപ്പര്‍നിക്കസ്‌ 30 വര്‍ഷത്തെ പഠനങ്ങളുടെ വെളിച്ചത്തില്‍ സൗരയൂഥ സിദ്ധാന്തം ആവിഷ്‌ക്കരിച്ചു. ഈ കണ്ടെത്തലുകള്‍ അടങ്ങിയ ലാറ്റിന്‍ ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനയുടെ കൈയെഴുത്തുപ്രതി പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രാഗില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. പിന്നീട്‌ 1543ല്‍ കോപ്പര്‍ നിക്കസ്‌ അന്തരിച്ച അതേ വര്‍ഷമാണ്‌ അതു പ്രസിദ്ധീകരിച്ചത്‌. ശാസ്‌ത്രമണ്ഡലത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്‌ടിച്ച കൃതിയാണു `ഗോള മണ്ഡലങ്ങളുടെ ഭ്രമണത്തെപ്പറ്റി' എന്ന ഈ ഗ്രന്ഥം. പ്രപഞ്ചത്തില്‍ കേന്ദ്രസ്ഥാനത്തു സൂര്യന്‍ സ്ഥിതിചെയ്യുന്നു എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള സൗരകേന്ദ്രിത പ്രപഞ്ച സംവിധാനം അഥവാ കോപ്പര്‍നിക്കസ്‌ സംവിധാനം വിശദമായി പ്രതിപാദിച്ചിരിക്കയാണ്‌ ഈ ഗ്രന്ഥത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (15 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (38 minutes ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (3 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (3 hours ago)

നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ആവേശ ജയം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (4 hours ago)

Malayali Vartha Recommends