Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യ നില വഷളായി...

29 NOVEMBER 2023 05:40 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഡിഎംവി നേതാവ് വിജയകാന്തിനെ നവംബർ ഇരുപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്യാപ്റ്റൻ വിജയകാന്ത് തമിഴ് സിനിമയിലെ ഒഴിവാക്കാനാകാത്ത മുൻനിര താരമായിരുന്നു.. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായ കാലമുണ്ടായിരുന്നു. അന്ന് വിജയകാന്ത് രജനിയോടും കമലിനോടും മത്സരിക്കുകയായിരുന്നു. അത് പോലെ തന്നെയായിരുന്നു രാഷ്ട്രീയത്തിലും.

ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകാന്ത് ഒറ്റയ്ക്ക് മത്സരിച്ച് 8% വോട്ട് നേടി എല്ലാവരെയും അമ്പരപ്പിച്ചു. കൂടാതെ, ഡിഎംഡിക്ക് വേണ്ടി എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം മാത്രമാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ AIADMKയ്‌ക്കൊപ്പം മത്സരിച്ച വിജയകാന്ത് 29 സീറ്റുകൾ നേടി പ്രതിപക്ഷ നേതാവായി. തുടർന്ന് അദ്ദേഹവും അന്നത്തെ മുഖ്യമന്ത്രി ജയലളിതയും തമ്മിൽ നിയമസഭയിൽ നിരവധി ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. തുടർന്ന് 2016ൽ ജനക്ഷേമ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ, അത് പരാജയത്തിൽ കലാശിച്ചു.

പിന്നീട് വാർധക്യ സാഹചസാഹചമായ രോഗങ്ങളെ തുടർന്ന്, ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. തൽഫലമായി, പഴയതുപോലെ സജീവ രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ കഴിയാതെ വരികയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഇടയ്ക്കിടെ വളരെ കുറച്ച് ഷോകളിൽ മാത്രമേ അദ്ദേഹം പങ്കെടുക്കാറുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ഡിഎംഡി ട്രഷററുമായ പ്രേമലതയാണ് പാർട്ടി കാര്യങ്ങൾ നോക്കുന്നത്. വിജയകാന്ത് രാഷ്ട്രീയത്തിൽ വന്നതിന് ശേഷം എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം ദാരിദ്ര്യ നിർമാർജന ദിനമായാണ് ആചരിക്കുന്നത്.

പിറന്നാളിന് പുറത്ത് വന്ന വിജയകാന്തിന്റെ ചിത്രം കണ്ട് ആരാധകർ അമ്പരന്നിരുന്നു. ആരോ​ഗ്യ ദൃഡ​ഗാതനായിരുന്ന വിജയകാന്ത് വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. എങ്ങനെയിരുന്ന മനുഷ്യനാണ്. ഏവർക്കും ഭക്ഷണം നൽകിയതിന്റെ പുണ്യം പോലും അദ്ദേഹത്തെ രക്ഷിച്ചില്ലേ എന്ന് പലരും കരുതിക്കാണുമെന്ന് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു, പ്രതികരിച്ചിരുന്നു. ഈ ദിവസം അധിക ക്ഷേമപദ്ധതികൾ നൽകുന്നതാണ് വിജയകാന്തിന്റെ സ്വഭാവം. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 71 കാരനായ വിജയകാന്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ.

2015-ൽ പുറത്തിറങ്ങിയ ' സഗപ്തം ' എന്ന തമിഴ് ചിത്രത്തിലായിരുന്നു,അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1991ലെ ഹിറ്റ് ചിത്രമായ "ക്യാപ്റ്റൻ പ്രഭാകരൻ" എന്ന സിനിമയിൽ ഐഎഫ്എസ് ഓഫീസറായി വിജയകാന്ത് തിളങ്ങിയതോടെ ആരാധകർ അദ്ദേഹത്തെ ക്യാപ്റ്റൻ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ "പുലൻ വിസാരണൈ", "ഊമൈ വിഴികൾ" എന്നിവ ഉൾപ്പെടുന്നു, പോലീസ് ഇൻസ്‌പെക്ടർ, തൊഴിലാളി നേതാവ് എന്നീ വേഷങ്ങളിലാണ് അദ്ദേഹത്തിന് ആരാധകർ ഏറെ.

സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള സിനിമകൾ ചെയ്ത് ജനപ്രീതി നേടിയ വിജയകാന്തിന് പിന്നീട് രാഷ്ട്രീയത്തിലും സ്വീകാര്യത ലഭിക്കുകയായിരുന്നു. 1990 ലാണ് വിജയകാന്തും ഭാര്യ പ്രേമലതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. വിജയപ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ‌ എന്നിവരാണ് മക്കൾ. ഷൺമുഖ പാണ്ഡ്യൻ‌ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വിജയകാന്തിനെക്കുറിച്ച് ഭാര്യ പ്രേമലത ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

പാവപ്പെട്ടവരെ എപ്പോഴും സഹായിക്കുന്ന വ്യക്തിയാണ് വിജയകാന്ത്. ചെറുപ്പത്തിൽ ഒരു റിക്ഷക്കാരൻ തന്റെ മകനെ പഠിപ്പിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം മാല ഊരി നൽകി. ഭർത്താവിന് ഇതിന്റെ പേരിൽ അച്ഛനിൽ നിന്നും ഏറെ വഴക്ക് കേട്ടു.

എന്നാൽ താൻ സ്വന്തം അധ്വാനത്തിൽ മാല വാങ്ങുമെന്ന് അദ്ദേഹം മറുപടി നൽകി. സ്വന്തമായി മാല വാങ്ങിയ വിജയകാന്ത് വിവാഹത്തിന് ശേഷം ഇത് തനിക്ക് തന്നെന്നും പ്രേമലത ഓർത്തു. 71 കാരനായ വിജയകാന്ത് ആരോ​ഗ്യം വീണ്ടെടുത്ത് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (5 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (6 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (6 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (9 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (9 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (10 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (10 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (10 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (10 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (10 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (10 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends