Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യ നില വഷളായി...

29 NOVEMBER 2023 05:40 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഡിഎംവി നേതാവ് വിജയകാന്തിനെ നവംബർ ഇരുപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്യാപ്റ്റൻ വിജയകാന്ത് തമിഴ് സിനിമയിലെ ഒഴിവാക്കാനാകാത്ത മുൻനിര താരമായിരുന്നു.. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായ കാലമുണ്ടായിരുന്നു. അന്ന് വിജയകാന്ത് രജനിയോടും കമലിനോടും മത്സരിക്കുകയായിരുന്നു. അത് പോലെ തന്നെയായിരുന്നു രാഷ്ട്രീയത്തിലും.

ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകാന്ത് ഒറ്റയ്ക്ക് മത്സരിച്ച് 8% വോട്ട് നേടി എല്ലാവരെയും അമ്പരപ്പിച്ചു. കൂടാതെ, ഡിഎംഡിക്ക് വേണ്ടി എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം മാത്രമാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ AIADMKയ്‌ക്കൊപ്പം മത്സരിച്ച വിജയകാന്ത് 29 സീറ്റുകൾ നേടി പ്രതിപക്ഷ നേതാവായി. തുടർന്ന് അദ്ദേഹവും അന്നത്തെ മുഖ്യമന്ത്രി ജയലളിതയും തമ്മിൽ നിയമസഭയിൽ നിരവധി ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. തുടർന്ന് 2016ൽ ജനക്ഷേമ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ, അത് പരാജയത്തിൽ കലാശിച്ചു.

പിന്നീട് വാർധക്യ സാഹചസാഹചമായ രോഗങ്ങളെ തുടർന്ന്, ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. തൽഫലമായി, പഴയതുപോലെ സജീവ രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ കഴിയാതെ വരികയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഇടയ്ക്കിടെ വളരെ കുറച്ച് ഷോകളിൽ മാത്രമേ അദ്ദേഹം പങ്കെടുക്കാറുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ഡിഎംഡി ട്രഷററുമായ പ്രേമലതയാണ് പാർട്ടി കാര്യങ്ങൾ നോക്കുന്നത്. വിജയകാന്ത് രാഷ്ട്രീയത്തിൽ വന്നതിന് ശേഷം എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം ദാരിദ്ര്യ നിർമാർജന ദിനമായാണ് ആചരിക്കുന്നത്.

പിറന്നാളിന് പുറത്ത് വന്ന വിജയകാന്തിന്റെ ചിത്രം കണ്ട് ആരാധകർ അമ്പരന്നിരുന്നു. ആരോ​ഗ്യ ദൃഡ​ഗാതനായിരുന്ന വിജയകാന്ത് വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. എങ്ങനെയിരുന്ന മനുഷ്യനാണ്. ഏവർക്കും ഭക്ഷണം നൽകിയതിന്റെ പുണ്യം പോലും അദ്ദേഹത്തെ രക്ഷിച്ചില്ലേ എന്ന് പലരും കരുതിക്കാണുമെന്ന് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു, പ്രതികരിച്ചിരുന്നു. ഈ ദിവസം അധിക ക്ഷേമപദ്ധതികൾ നൽകുന്നതാണ് വിജയകാന്തിന്റെ സ്വഭാവം. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 71 കാരനായ വിജയകാന്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ.

2015-ൽ പുറത്തിറങ്ങിയ ' സഗപ്തം ' എന്ന തമിഴ് ചിത്രത്തിലായിരുന്നു,അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1991ലെ ഹിറ്റ് ചിത്രമായ "ക്യാപ്റ്റൻ പ്രഭാകരൻ" എന്ന സിനിമയിൽ ഐഎഫ്എസ് ഓഫീസറായി വിജയകാന്ത് തിളങ്ങിയതോടെ ആരാധകർ അദ്ദേഹത്തെ ക്യാപ്റ്റൻ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ "പുലൻ വിസാരണൈ", "ഊമൈ വിഴികൾ" എന്നിവ ഉൾപ്പെടുന്നു, പോലീസ് ഇൻസ്‌പെക്ടർ, തൊഴിലാളി നേതാവ് എന്നീ വേഷങ്ങളിലാണ് അദ്ദേഹത്തിന് ആരാധകർ ഏറെ.

സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള സിനിമകൾ ചെയ്ത് ജനപ്രീതി നേടിയ വിജയകാന്തിന് പിന്നീട് രാഷ്ട്രീയത്തിലും സ്വീകാര്യത ലഭിക്കുകയായിരുന്നു. 1990 ലാണ് വിജയകാന്തും ഭാര്യ പ്രേമലതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. വിജയപ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ‌ എന്നിവരാണ് മക്കൾ. ഷൺമുഖ പാണ്ഡ്യൻ‌ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വിജയകാന്തിനെക്കുറിച്ച് ഭാര്യ പ്രേമലത ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

പാവപ്പെട്ടവരെ എപ്പോഴും സഹായിക്കുന്ന വ്യക്തിയാണ് വിജയകാന്ത്. ചെറുപ്പത്തിൽ ഒരു റിക്ഷക്കാരൻ തന്റെ മകനെ പഠിപ്പിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം മാല ഊരി നൽകി. ഭർത്താവിന് ഇതിന്റെ പേരിൽ അച്ഛനിൽ നിന്നും ഏറെ വഴക്ക് കേട്ടു.

എന്നാൽ താൻ സ്വന്തം അധ്വാനത്തിൽ മാല വാങ്ങുമെന്ന് അദ്ദേഹം മറുപടി നൽകി. സ്വന്തമായി മാല വാങ്ങിയ വിജയകാന്ത് വിവാഹത്തിന് ശേഷം ഇത് തനിക്ക് തന്നെന്നും പ്രേമലത ഓർത്തു. 71 കാരനായ വിജയകാന്ത് ആരോ​ഗ്യം വീണ്ടെടുത്ത് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (22 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (44 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (5 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends