Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

റേപ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്; വെളിപ്പെടുത്തലുമായി ഷിയാസ്....

16 DECEMBER 2023 04:44 PM IST
മലയാളി വാര്‍ത്ത

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. വിവാദമായ ഈ കേസിനെ സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നിയമതടസങ്ങള്‍ ഉള്ളതിനാല്‍ ഈ വിഷയത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് മീഡിയയോട് പറയാന്‍ പറ്റില്ലെന്നാണ് ഷിയാസ് പറയുന്നത്. റേപ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്. അതിന്റെ ആവശ്യം എനിക്ക് നിലവില്‍ ഇല്ല. എന്റെ കരിയര്‍ തുടങ്ങുന്നത് മോഡലിങ്ങിലൂടെയാണ്. അവിടെ ഒത്തിരി സുന്ദരിമാരുണ്ട്. പിന്നെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം സ്ത്രീകളുടെ ഇടയിലാണ്. മിക്‌സ്ഡ് സ്‌കൂളിലാണ് പഠിച്ചതും. അല്ലാതെ ആണുങ്ങള്‍ മാത്രമുള്ളയിടത്ത് നിന്ന് വന്ന് സ്ത്രീകളെ കാണുമ്പോള്‍ ക്രൂരനായി മാറുന്നവനല്ല.

എന്റെ വീട്ടില്‍ ഉമ്മയും അനിയത്തിയുമുണ്ട്. അനിയത്തിയ്ക്ക് മകളുണ്ട്. ഇപ്പോള്‍ എനിക്കൊരു ഭാര്യയുമായി. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ കാണുമ്പോള്‍ അവരെ ബലമായി പിടിക്കുന്ന തരത്തില്‍ ഞാനൊരു മാനസിക വിഭ്രാന്തിയുള്ള ആളല്ല. എന്നെ പറ്റി ഏതെങ്കിലും ഒരു മനുഷ്യന്‍ അങ്ങനെ പറയട്ടേ, ഈ സംഭവം ഉണ്ടാവുമ്പോള്‍ പോലും വേറൊരു സ്ത്രീ വന്നിട്ട് ഷിയാസ് കരീം എന്നെ കയറി റേപ്പ് ചെയ്തുവെന്ന് പറഞ്ഞിട്ടില്ലല്ലോ.

ഒരുപാട് പേര്‍ അതിന് ശ്രമിച്ചു. ഏതെങ്കിലുമൊരു സ്ത്രീ എന്നെ പറ്റി മോശം പറയുമോന്ന് അറിയാന്‍ ചില മീഡിയ ശ്രമിച്ചിരുന്നു. ഞാന്‍ ചിലപ്പോള്‍ ചീത്ത വിളിച്ചിട്ടുണ്ടാവും. അത് എന്നെ വിളിച്ചത് കൊണ്ടാവും. എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ഞാനും അതുപോലെ തന്നെയായിരിക്കും പെരുമാറുക. അല്ലാതെ ഞാന്‍ ഗാന്ധിജിയുടെ മാര്‍ഗത്തില്‍ പോകുന്ന ആളല്ല. എന്നെ എന്ത് പറയുന്നോ അത് ഞാന്‍ തിരിച്ചും പറയും.

ഇപ്പോഴെനിക്ക് മുപ്പത്തിമൂന്ന് വയസായി. ഈയൊരു പ്രായം വരെയും എനിക്കങ്ങനൊരു പ്രശ്‌നമില്ല. സ്ത്രീകളോടൊക്കെ വളരെ മാന്യമായിട്ടാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. എന്നാല്‍ എന്റെ പേരില്‍ ഇങ്ങനൊരു ആരോപണം വന്നപ്പോള്‍ കുറച്ച് പേര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അത് ചില പുരുഷന്മാര്‍ക്കാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ക്കുന്നു. ചെറിയ അസൂയയാണ്. പൊക്കവും വണ്ണവും വെളുപ്പും സൈസുമൊക്കെയുണ്ട്. അപ്പോള്‍ അവന്‍ ചെയ്യുമെന്ന് തന്നെയാണ് ഇവരൊക്കെ പറയുക. പെണ്‍കുട്ടികളൊന്നും അങ്ങനെ കമന്റിടാറില്ല.

 

ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. ഒരു വ്യക്തിയെ അഞ്ചാറ് വര്‍ഷമായി പലയിടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്റെ പേരില്‍ അഞ്ചാറ് സെക്ഷനിലായിട്ടാണ് കേസ് കൊടുത്തിരിക്കുന്നത്. എന്നിട്ടും പുഷ്പം പോലെ എനിക്ക് ജാമ്യം കിട്ടി. തെറ്റുകാരന്‍ ആണെങ്കില്‍ ഒരിക്കലും എനിക്ക് ജാമ്യം കിട്ടില്ല. പോലീസ് അന്വേഷിച്ചപ്പോള്‍ തെറ്റാണെന്ന് മനസിലായിരുന്നെങ്കില്‍ ഞാന്‍ അകത്ത് പോവും. ഒരു മണിക്കൂറോ സെക്കന്‍ഡോ പോലും ജയിലില്‍ പോവേണ്ട ആവശ്യമെനിക്ക് വന്നിട്ടില്ല.

ഇന്ത്യയിലെ നിയമങ്ങള്‍ കൂടുതലും സ്ത്രീകള്‍ക്ക് അനുകൂലമായിട്ടാണ്. സ്ത്രീയുമായി ബന്ധപ്പെട്ട് കേസ് വന്നാല്‍ പുരുഷന്റെ കൂടെ നില്‍ക്കില്ല. ഇതൊക്കെ ഭയങ്കരമായൊരു പ്രശ്‌നത്തിലേക്ക് പോവണ്ടെന്ന് കരുതി ഞാൻ വിട്ടതാണ്. എനിക്ക് എതിരെ നില്‍ക്കുന്ന സ്ത്രീയുമായി മത്സരത്തിന് പോവാതിരിക്കുന്നതാണ് നല്ലത്. അത് ബുദ്ധിയില്ല. എന്ത് പ്രശ്‌നം വന്നാലും സംസാരിച്ച് തീര്‍ക്കണമെന്നും ഷിയാസ് പറയുന്നു. യുവതി നേരത്തെ വിവാഹം കഴിച്ചിരുന്നെന്നും, മകനുള്ള കാര്യം മറച്ചുവച്ചിരുന്നെന്നും ഷിയാസ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. മൂന്ന് വര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു.

 

എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളത്. താൻ യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും ഷിയാസിന്റെ മൊഴിയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends