Widgets Magazine
30
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി


ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്‍അവീവും...


ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..

ഒടുവില്‍ ലിയനാര്‍ഡോയെ തേടി ഓസ്‌കറെത്തി; ടൈറ്റാനിക് നായകന് അക്കാദമി പുരസ്‌കാരം ലഭിക്കുന്നത് 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

29 FEBRUARY 2016 07:29 AM IST
മലയാളി വാര്‍ത്ത.

ആ കണ്ണീര്‍ത്തുള്ളികള്‍ക്ക് 22 വര്‍ഷത്തെ കാത്തിരിപ്പിന്റെ മധുരമുണ്ടായിരുന്നു. അങ്ങനെ തന്നെയാണ് അപ്പോ കാര്യങ്ങള്‍, നാം അര്‍ഹനെങ്കില്‍ അര്‍ഹതപ്പെട്ടത് എത്ര കാലം കഴിഞ്ഞാലും നമ്മളിലേക്ക് വരും. വീഞ്ഞ് പഴകുമ്പോള്‍ വീര്യം കൂടുമെന്നല്ലേ. ചുണ്ടിനും കപ്പിനും ഇടയില്‍ എന്ന തരത്തില്‍ പുരസ്‌ക്കാരം നഷ്ടപ്പെട്ടപ്പോള്‍ ഒന്നും നമ്മുടെ പ്രണയ നായകന്‍ തളര്‍ന്നില്ല. സത്യമായ പ്രണയം പോലെ അവസാനം അത് അയാളില്‍ത്തന്നെ എത്തിച്ചേര്‍ന്നു.
1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പര്‍ ചിത്രം ടൈറ്റാനിക്കിലൂടെയാണ് ലിയനാര്‍ഡോ ഡി കാപ്രിയോ എന്ന സുന്ദരനായ ചെറുപ്പക്കാരന്‍ മലയാളികളുടെ പ്രിയതാരമാകുന്നത്. ലോകമെങ്ങും ചിത്രത്തിനു വന്‍ സ്വീകാര്യത ലഭിച്ചപ്പോള്‍ കൊച്ചു കേരളവും അനശ്വര പ്രണയകഥ പറയുന്ന ടൈറ്റാനിക്കിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഓസ്‌കര്‍ നാമനിര്‍ദ്ദേശപ്പട്ടികയില്‍ ടൈറ്റാനിക്കും സംവിധായകന്‍ ജെയിംസ് കാമറൂണും ചിത്രത്തിലെ നായിക കേറ്റ് വിന്‍സ്ലറ്റും ഇടംപിടിച്ചപ്പോഴും ലിയോ ആ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പ്രണയനായകനായി മികച്ച പ്രകടനം കാഴ്ചവച്ചുവെന്നു ലോകമെങ്ങും വാഴ്ത്തിയപ്പോഴും അക്കാദമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം പോലും ലിയോനാര്‍ഡോയ്ക്ക് ലഭിച്ചില്ല എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തി.
പക്ഷേ, ലിയോയുടെ ഓസ്‌കറിലേക്കുള്ള പ്രയാണം തുടങ്ങുന്നതു ടൈറ്റാനിക്കിനും മൂന്നു വര്‍ഷം മുമ്പാണ്. 1993 അവസാനം പുറത്തിറങ്ങിയ വാട്‌സ് ഈറ്റിങ് ഗില്‍ബര്‍ട്ട് ഗ്രേപ്പ് എന്ന ചിത്രത്തിന് 1994ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനു ലിയോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
കൗമാരക്കാരനായിരുന്ന ലിയോ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനാണു നോമിനേഷന്‍ ചെയ്യപ്പെട്ടത്. എന്നാല്‍, അന്ന് ദ ഫ്യുജിറ്റീവ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ടോമി ലീ ജോണ്‍സിനു മുന്നില്‍ കുഞ്ഞു ലിയോ അടിയറവു പറയുകയായിരുന്നു.
തുടര്‍ന്നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ടൈറ്റാനിക് എത്തിയത്. എന്നാല്‍, മികച്ച നടനുള്ള നാമനിര്‍ദ്ദേശപ്പട്ടികയില്‍ പോലും ഇടംനേടാന്‍ ലിയോക്കു കഴിഞ്ഞില്ലെന്നുള്ളത് ആരാധകര്‍ക്ക് അവിശ്വസനീയമായ ഒരു കാര്യമായിരുന്നു. ഒട്ടുമിക്ക പുരസ്‌കാരങ്ങളും ടൈറ്റാനിക് അക്കൊല്ലത്തെ ഓസ്‌കര്‍ വേദിയില്‍ നിന്നു സ്വന്തമാക്കിയെങ്കിലും ലിയോ തഴയപ്പെട്ടു.
പിന്നീട് ലിയോനാര്‍ഡോയ്ക്ക് ഓസ്‌കര്‍ പ്രതീക്ഷ നല്‍കിയത് 2005ല്‍ പുറത്തിറങ്ങിയ ദി ഏവിയേറ്ററാണ്. മികച്ച നടനുള്ള നാമനിര്‍ദ്ദേശം ഇത്തവണ ലഭിച്ചെങ്കിലും റേ ചാള്‍സ് എന്ന അന്ധഗായകനെ അവതരിപ്പിച്ച ജെയ്മി ഫോക്‌സിനു പിന്നിലെത്താനായിരുന്നു വിധി.
ബ്ലഡ് ഡയമന്‍ഡിലൂടെ 2007ല്‍ വീണ്ടും ലിയോനാര്‍ഡോ ഡി കാപ്രിയോ പുരസ്‌കാരത്തിനടുത്തെത്തി. നിരാശ തന്നെയാണ് ഇക്കുറിയും ലിയോക്കു ലഭിച്ചത്. ലാസ്റ്റ് കിങ് ഓഫ് സ്‌കോട്‌ലന്‍ഡ് എന്ന ചിത്രത്തിലൂടെ ഫോറസ്റ്റ് വിറ്റാക്കര്‍ക്കായിരുന്നു ആ കൊല്ലം പുരസ്‌കാരം.
ഏറെ പ്രതീക്ഷയുമായി 2014ല്‍ വീണ്ടുമെത്തിയെങ്കിലും അക്കാദമിയിലെ വേദിയില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ലിയോക്കു കഴിഞ്ഞില്ല. ദ വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റായിരുന്നു ലിയോയെ അവസാന പട്ടികയില്‍ എത്തിച്ചത്. ഡള്ളസ് ബയേഴ്‌സ് ക്ലബിലൂടെ മാത്യു മക്കാണെയ്ക്കായിരുന്നു പുരസ്‌കാരം. നിര്‍മ്മാതാവ് എന്ന നിലയില്‍ മികച്ച ചിത്രത്തിനുള്ള നാമനിര്‍ദ്ദേശവും ലിയോക്ക് ദ വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലൂടെ ലഭിച്ചിരുന്നു. എന്നാല്‍ അതും ലഭിക്കാതെ വന്നതോടെ ഓസ്‌കര്‍ ലിയോക്കു കിട്ടാക്കനിയാകുകയായിരുന്നു.
എന്നാല്‍, എല്ലാ വിഷമവും മറക്കാന്‍ സഹായിക്കുകയാണ് ദ റനവന്റ്. 2016ല്‍ മികച്ച നടനുള്ള പുരസ്‌കാരം ലിയോനാര്‍ഡോ ഡി കാപ്രിയോക്കു ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതു ലോകമെങ്ങുമുള്ള ആരാധകര്‍ കൂടിയാണ്. ടൈറ്റാനിക്കുള്‍പ്പെടെ രണ്ടു ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ച കേറ്റ് വിന്‍സ്‌ലെറ്റ് ആഹ്ലാദാതിരേകത്താല്‍ ഓസ്‌കര്‍ വേദിയില്‍ ഓടിയെത്തി ലിയോയെ വാരിപ്പുണര്‍ന്നത് ഏവരുടെയും കണ്ണുകള്‍ നനയിക്കുകയും ചെയ്തു. സിനിമയ്ക്കു പുറത്തും മികച്ചൊരു സുഹൃത്താണ് കേറ്റ് വിന്‍സ്‌ലെറ്റെന്ന് ലിയോനാര്‍ഡോ മുമ്പു പറഞ്ഞിട്ടുണ്ട്. വെല്‍ ഡണ്‍ മാന്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ സങ്കടം ആർക്കും സഹിക്കാനായില്ല... കുഞ്ഞു പിറന്നതറിയാതെ ആ യുവാവിന്റെ വേർപാട്ഏവരേയും ആ കാഴ്ച കണ്ണീരിലാഴ്ത്തി  (5 minutes ago)

റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട....  (36 minutes ago)

ഡൽഹിയിൽ വായു ​ഗുണനിലവാര സൂചികയിൽ വർദ്ധനവ്  (1 hour ago)

വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.....  (1 hour ago)

വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന്...  (1 hour ago)

339 വിചാരണകൾ പൂർത്തിയായി  (1 hour ago)

പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന്  (2 hours ago)

രാജാവിന്റെ നാലാമത്തെ സന്ദർശനം  (2 hours ago)

വ്യാപാരം, താരിഫ്, തായ്‌വാൻ എന്നിവ ശ്രദ്ധാകേന്ദ്രം  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് മരണം...  (2 hours ago)

കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ട് ഇടിച്ചു ജീവനക്കാരന്  (2 hours ago)

സഹോദരി കൊല്ലപ്പെട്ടതായി സമ്മതിച്ചു  (2 hours ago)

വസ്തുപരമായ ലാഭം, കീർത്തി, എല്ലാ കാര്യങ്ങളിലും വിജയം എന്നിവ ഇന്ന് ഈ രാശിക്കാർക്ക് ഉണ്ടാകും.  (2 hours ago)

രണ്ടാം സെമി ഫൈനലിൽ ഇന്ത്യ വ്യാഴാഴ്ച ആസ്ട്രേലിയയെ നേരിടും  (2 hours ago)

നുണക്കഥയും പൊളിച്ചു  (3 hours ago)

Malayali Vartha Recommends