Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍നീരദും ഒരുമിച്ച വരത്തന്‍ മികച്ച കളക്ഷനും ജനപ്രീതിയും നേടി മുന്നോട്ട് ...

24 SEPTEMBER 2018 01:00 PM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസില്‍- അമല്‍ നീരദ് ടീമിന്റെ വരത്തന്‍ റെക്കോഡ് കളക്ഷനിലേക്ക്... ആദ്യ ദിനം രണ്ടേകാല്‍ക്കോടി രൂപ ഗ്രോസ് കളക്ഷന്‍നേടിയിരിക്കുകയാണ് ചിത്രം. അടുത്തകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിന് പോലും ഇത്രയും കളക്ഷന്‍ ലഭിച്ചിട്ടില്ല. ആറ് കോടിയോളം മുടക്കിലൊരുക്കിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലാഭമാകുമെന്ന് ഉറപ്പായി. വളരെ ശാന്തമായി തുടങ്ങി അതിഭീകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവസാനിക്കുന്നു എന്നതാണ് വരത്തന്റെ പ്രധാന ആകര്‍ഷണം. ആദ്യപകുതിയില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും ഒരു ദുരൂഹത നിലനിര്‍ത്തി പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഈ ശബ്ദം ഇന്നത്തെ ശബ്ദം മുതല്‍ 22 ഫീമെയില്‍ കോട്ടയം വരെയുള്ള സിനിമകളില്‍ പറഞ്ഞ പ്രമേയമാണെങ്കിലും കാലികപ്രസക്തമായി അതിനെ പുനരവതരിപ്പിച്ചു എന്നതാണ് അമല്‍നീരദിലെ ക്രാഫ്റ്റ്മാന്റെ വിജയം. 

അധികം ബലമില്ലാത്ത തിരക്കഥയാണ് വരത്തന്റേത്. എന്നാല്‍ അതില്‍ നിന്ന് എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനും ത്രസിപ്പിക്കാനും സംവിധായകന് കഴിഞ്ഞു. സാധാരണ അമല്‍നീരദ് സിനിമകളില്‍ വെടിയും പുകയുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. വരത്തനില്‍ അത് ക്‌ളൈമാക്‌സില്‍ മാത്രമാണ് വരുന്നത്, അത് ഏറ അനിവാര്യവും. വളരെ റിയലിസ്റ്റിക്കായി കഥ അവതരിപ്പിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒറ്റവരിയില്‍ പറയാവുന്ന ഒരു സാധരാണകഥയെ സംവിധാനമികവും ഛായാഗ്രഹണ കലയും മാസ്മരിക സംഗീതവുമാണ് (പശ്ചാത്തലം ഉള്‍പ്പെടെ) ഏറെ ജനപ്രീയമാക്കിയത്. സുഷിന്‍ ശ്യാം എന്ന സംഗീതകാരനും ലിറ്റില്‍ സ്വയംമ്പ് എന്ന ക്യാമറാമാനും ഭാവിയുടെ വാഗ്ദാനമാണ്. നേരത്തെ തന്നെ മലയാളസിനിമയില്‍ തന്റെ ഇരിപ്പിടം ഒരുക്കിയ എഡിറ്റര്‍ വിവേക് ഹര്‍ഷന്റെ സന്നിവേശവും എടുത്ത് പറയേണ്ടതാണ്. 

ദുബായില്‍ ജനിച്ച് വളര്‍ന്ന അബിന്‍ എന്ന നിഷ്‌ക്കളങ്കനായ ഐ.ടിക്കാരന്‍ ഭാര്യയുടെ കുടുംബവീടായ മലയോരഗ്രാമത്തില്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധമെന്ന് കവി പാടിയെങ്കിലും ഒരുപരിധിവരെ അങ്ങനെയല്ല. കപടസദാചാരവും അന്യന്റെ കിടപ്പറക്കുള്ളിലും കുളിമുറിയിലും വരെ എത്തിനോക്കാന്‍ മടിക്കാത്തവന്‍മാരും അവിടങ്ങളിലുണ്ട്. പക്ഷെ, ഇവരെ പ്രത്യക്ഷത്തില്‍ നമുക്ക് തിരിച്ചറിയാനാകില്ലെന്ന് മാത്രം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്ലാതെ ഒരു ദിവസം പോലും നമ്മുടെ നാട് കടന്ന് പോകുന്നില്ല. പലപ്പോഴും അതിക്രമം കാട്ടുന്നവര്‍ സദാചാരവാദികളായി രംഗത്തിറങ്ങാറുണ്ട്. ഈ ഒരു സമാഹ്യയാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് വരത്തന്‍ നമ്മോട് സംസാരിക്കുന്നത്. 

ചിലര്‍ ചെന്നായയെ പോലെ കൗശലക്കാരാണ്, ബാല്യം മുതല്‍ അവരെ അറിയാവുന്നവര്‍ക്ക് മാത്രമേ അത്തരക്കാരെ തിരിച്ചറിയാനാകൂ. പുറത്ത് നിന്ന് വരുന്നയാള്‍ക്ക് (വരത്തന്‍) ഇത്തരക്കാരെ മനസിലാക്കാനാവില്ല. കൗശലക്കാര്‍ വളരെ നിഷ്‌ക്കളങ്കരായി അഭിനയിച്ച് തെറ്റിദ്ധരിപ്പിക്കും അല്ലെങ്കില്‍ ഇരകളെ വലയില്‍ വീഴ്ത്തും. അബിന്റെ ഭാര്യ പ്രിയയുടെ (ഐശ്വര്യാലക്ഷ്മി) കൂടെ പഠിച്ചവരും നാട്ടിലുള്ളവരെയും അവള്‍ക്ക് നന്നായി അറിയാം. പക്ഷെ, നിഷ്‌ക്കളങ്കനായ എബിനാകട്ടെ അവരുടെ കള്ളത്തരങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. അത് മനസിലാക്കുമ്പോഴേക്കും എല്ലാം തകിടംമറിഞ്ഞിരുന്നു. കേരളത്തിലെ പല ഗ്രാമങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിനെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയും ക്‌ളൈമാക്‌സില്‍ സിനിമയുടെ ആസ്വാദനത്തിനായി അല്‍പം അതിശയോക്തികലര്‍ത്തിയ മുഹൂര്‍ത്തങ്ങളും സൃഷ്ടിച്ചിരിക്കുന്നു. അവസാന അരമണിക്കൂറിലെ പല സീനുകളും കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം വലിയ സാമ്പത്തികലാഭം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. 

നമ്മള്‍ സ്ഥിരം ചില വേഷങ്ങളില്‍ കാണുന്ന അഭിനേതാക്കളെ വേറൊരുതരം രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. പ്രേമത്തിലൂടെ വന്ന കോമഡിയിന്‍ ഷറഫുദ്ദീനെയും ബി.ടെക്കില്‍ സാത്വികനായ വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ച അര്‍ജ്ജുന്‍ അശോകനെയും തെരുവ്‌നായ്ക്കളെ പോലെ കടിച്ച് കീറുന്ന സ്വഭാവമുള്ള കഥാപാത്രങ്ങളാക്കി. കൊച്ചുപ്രേമന്‍ ഇതിന് മുമ്പ് ചെയ്യാത്ത കഥാപാത്രമാണ് ഓന്ത്. നസ്‌റിയയും അമല്‍നീരദും നിര്‍മിച്ച ചിത്രം അമല്‍നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് തിയേറ്ററുകളിലെത്തിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (28 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (34 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (42 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends