Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെയ്മർ പോസ്റ്റിനു പൊങ്കാലയിട്ടവർക്ക്‌ മറുപടിയുമായി ഉണ്ണി മുകുന്ദൻ

22 AUGUST 2019 02:25 PM IST
മലയാളി വാര്‍ത്ത

തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണം നടത്തിയ വിമർശകർക്കു ചുട്ട മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിയതിന്റെ പേരിലാണ് താരത്തിനു നേരെ വൻ സൈബർ ആക്രമണം ഉണ്ടായത്. ഓഗസ്റ്റ് 20-ന് ഫെയ്‌സ്ബുക്കില്‍ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത വിഡിയോയാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം ഉണ്ണി മുകുന്ദൻ ഫുട്‌ബോള്‍ കളിക്കുന്നതായിരുന്നു വിഡിയോ. ആ കുട്ടികളിൽ മഞ്ഞ ഉടുപ്പിട്ട പയ്യൻ വീഴുന്നുണ്ടായിരുന്നു. താരം വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്‌തുവെനാണ് പറഞ്ഞിരുന്നത്. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റു വാങ്ങിയിരുന്നു.ഈ സംഭവത്തെ സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ അടിക്കുറിപ്പ്. ഇതാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ നെയ്മര്‍ ഫാന്‍സ് ഒന്നാകെ താരത്തിനെതിരേ തിരിയുകയായിരുന്നു. ‘എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്. നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച്‌ തരാം’–ഇങ്ങനെയായിരുന്നു ഒരു വിമർശകന്റെ കമന്റ്. എന്നാൽ ഈ കമന്റിനു ‘പേടിച്ചുപോയി കേട്ടോ’–എന്നായിരുന്നു ഉണ്ണി മുകുന്ദൻ നൽകിയിരിക്കുന്ന മറുപടി.

കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ വിവരമറിയും എന്നു പറഞ്ഞ ആരാധകനും ഉണ്ണി മറുപടി നല്‍കി. ‘കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോൾ ഡിലീറ്റ് ചെയ്യാം. ഒരു ഫൺ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാൻ എന്നെ കിട്ടില്ല എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. പരാതികളുടെയും വിമർശനങ്ങളുടെയും എണ്ണം കൂടിയതോടെ വിശദീകരണവുമായി താരം എത്തുകയും ചെയ്തു. ഒരു കായിക താരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു. വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.ഒമ്പതിനായിരത്തോളം ആളുകൾ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. മൂവായിരം ആൾക്കാർ ഇതിനോടകം തന്നെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു.

എന്നാൽ പോസ്റ്റിൽ ഖേദമറിയിച്ച് ഉണ്ണി മുകുന്ദൻ മറ്റൊരു കുറിപ്പ് ഇട്ടിരുന്നു. ''ഒരു ഫുട്ബോൾ പോസ്റ്റ് നിങ്ങളുമായി നിങ്ങളുമായി പങ്കിട്ടതിൽ അതിയായ ദു:ഖമുണ്ട്. എന്റെ സുഹൃത്തുക്കളോടൊപ്പം കുടുംബത്തോടൊപ്പം ഈ പ്രതിഭാധനനായ ഫുട്ബോൾ നെയ്മറുടെ ആരാധകരുടെയും പ്രേമികളുടെയും വികാരത്തെ വ്രണപ്പെടുത്തി! പോസ്റ്റുചെയ്ത വീഡിയോയെക്കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് വ്യക്തിഗത സന്ദേശങ്ങളും കോളുകളും ലഭിച്ചിരുന്നു. ഇവിടെ ഓൺലൈനിൽ പോസ്റ്റുചെയ്ത ഒന്നും ഏതെങ്കിലും കായികതാരത്തിന്റെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായിട്ടല്ല ഉദ്ദേശിച്ചതെന്ന് ഞാൻ വ്യക്തമാക്കുന്നു.കായിക പ്രേമികളെയും കായികതാരങ്ങളെയും ഒരുപോലെ, ഞാൻ എന്റെ ഭാഗം വ്യക്തമാക്കേണ്ടതുണ്ട് ... എല്ലാവർക്കും സമാധാനവും സ്നേഹവും! ഉണ്ണി മുകുന്ദൻ''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (22 minutes ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (24 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (34 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (39 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (41 minutes ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (51 minutes ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (1 hour ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (1 hour ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (1 hour ago)

Malayali Vartha Recommends