Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദീപ്‌കെയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ.. ദീപ്‌കെയുടെ ആളുകൾ തന്നെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു..


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..

നെയ്മർ പോസ്റ്റിനു പൊങ്കാലയിട്ടവർക്ക്‌ മറുപടിയുമായി ഉണ്ണി മുകുന്ദൻ

22 AUGUST 2019 02:25 PM IST
മലയാളി വാര്‍ത്ത

തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണം നടത്തിയ വിമർശകർക്കു ചുട്ട മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിയതിന്റെ പേരിലാണ് താരത്തിനു നേരെ വൻ സൈബർ ആക്രമണം ഉണ്ടായത്. ഓഗസ്റ്റ് 20-ന് ഫെയ്‌സ്ബുക്കില്‍ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത വിഡിയോയാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം ഉണ്ണി മുകുന്ദൻ ഫുട്‌ബോള്‍ കളിക്കുന്നതായിരുന്നു വിഡിയോ. ആ കുട്ടികളിൽ മഞ്ഞ ഉടുപ്പിട്ട പയ്യൻ വീഴുന്നുണ്ടായിരുന്നു. താരം വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്‌തുവെനാണ് പറഞ്ഞിരുന്നത്. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റു വാങ്ങിയിരുന്നു.ഈ സംഭവത്തെ സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ അടിക്കുറിപ്പ്. ഇതാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ നെയ്മര്‍ ഫാന്‍സ് ഒന്നാകെ താരത്തിനെതിരേ തിരിയുകയായിരുന്നു. ‘എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്. നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച്‌ തരാം’–ഇങ്ങനെയായിരുന്നു ഒരു വിമർശകന്റെ കമന്റ്. എന്നാൽ ഈ കമന്റിനു ‘പേടിച്ചുപോയി കേട്ടോ’–എന്നായിരുന്നു ഉണ്ണി മുകുന്ദൻ നൽകിയിരിക്കുന്ന മറുപടി.

കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ വിവരമറിയും എന്നു പറഞ്ഞ ആരാധകനും ഉണ്ണി മറുപടി നല്‍കി. ‘കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോൾ ഡിലീറ്റ് ചെയ്യാം. ഒരു ഫൺ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാൻ എന്നെ കിട്ടില്ല എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. പരാതികളുടെയും വിമർശനങ്ങളുടെയും എണ്ണം കൂടിയതോടെ വിശദീകരണവുമായി താരം എത്തുകയും ചെയ്തു. ഒരു കായിക താരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു. വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.ഒമ്പതിനായിരത്തോളം ആളുകൾ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. മൂവായിരം ആൾക്കാർ ഇതിനോടകം തന്നെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു.

എന്നാൽ പോസ്റ്റിൽ ഖേദമറിയിച്ച് ഉണ്ണി മുകുന്ദൻ മറ്റൊരു കുറിപ്പ് ഇട്ടിരുന്നു. ''ഒരു ഫുട്ബോൾ പോസ്റ്റ് നിങ്ങളുമായി നിങ്ങളുമായി പങ്കിട്ടതിൽ അതിയായ ദു:ഖമുണ്ട്. എന്റെ സുഹൃത്തുക്കളോടൊപ്പം കുടുംബത്തോടൊപ്പം ഈ പ്രതിഭാധനനായ ഫുട്ബോൾ നെയ്മറുടെ ആരാധകരുടെയും പ്രേമികളുടെയും വികാരത്തെ വ്രണപ്പെടുത്തി! പോസ്റ്റുചെയ്ത വീഡിയോയെക്കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് വ്യക്തിഗത സന്ദേശങ്ങളും കോളുകളും ലഭിച്ചിരുന്നു. ഇവിടെ ഓൺലൈനിൽ പോസ്റ്റുചെയ്ത ഒന്നും ഏതെങ്കിലും കായികതാരത്തിന്റെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായിട്ടല്ല ഉദ്ദേശിച്ചതെന്ന് ഞാൻ വ്യക്തമാക്കുന്നു.കായിക പ്രേമികളെയും കായികതാരങ്ങളെയും ഒരുപോലെ, ഞാൻ എന്റെ ഭാഗം വ്യക്തമാക്കേണ്ടതുണ്ട് ... എല്ലാവർക്കും സമാധാനവും സ്നേഹവും! ഉണ്ണി മുകുന്ദൻ''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (45 minutes ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (48 minutes ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (53 minutes ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (1 hour ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (1 hour ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (1 hour ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (1 hour ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (1 hour ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (1 hour ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (1 hour ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (2 hours ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (2 hours ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (2 hours ago)

നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ  (2 hours ago)

Malayali Vartha Recommends