കീരിക്കാടന്‍ അവശനിലയിലല്ല; ആ വീഡിയോയും വാര്‍ത്തയും പ്രചരിപ്പിക്കല്ലേ....സത്യമിതാണ്. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ സൈബർ കേസ് കൊടുക്കാനൊരുങ്ങി കുടുംബം
കിരീടത്തിലെ പ്രതിനായകനിലൂടെ മലയാളിയുടെ മനസ്സിൽ അത്രമേല്‍ ആഴത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ കീരിക്കാടൻ ജോസ് എന്ന മോഹന്‍രാജ് അവശനിലയിൽ എന്ന വാർത്ത വ്യാജം ..കീരിക്കാടന്‍ ജോസെന്ന പേരു കേള്‍ക്കുന്നതു തന്നെ മലയാളികള്‍ക്കൊരു ഉള്‍ക്കിടിലമാണ്. കിരീടത്തിലെ പ്രതിനായകനിലൂടെ അത്രമേല്‍ ആഴത്തില്‍ ഉള്ളില്‍ പ്രതിഷ്ഠ നേടിയ നടന്‍. നായകൻ മോഹൻലാലിനൊപ്പം തന്നെ ജന പ്രീതി കീരിക്കാടനും നേടിയിരുന്നു...അതുകൊണ്ടു തന്നെയാണ് കീരിക്കാടന്‍ ജോസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചികില്‍സിക്കാന്‍ വഴിയില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഷ്ടപ്പെടുകയാണെന്നുമുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത് . എന്നാൽ ഈ വാർത്ത തെറ്റാണ്
അദ്ദേഹം വെരിക്കോസ് വെയിന് ദീര്‍ഘനാളായി ചികില്‍സയിലാണെന്നതാണ് യാഥാര്‍ഥ്യം. ചെന്നൈയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികില്‍സ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറായ ബന്ധുവിന്റെ ചികില്‍സയിലുള്ള വിശ്വാസം കൊണ്ടാണ് ജനറല്‍ ആശുപത്രിയിലേക്കെത്തിയതെന്നും ജോസും കുടുംബാംഗങ്ങളും പറയുന്നു. വൃക്ക സംബന്ധമായ ചികിത്സയിലാണെന്നും നില അതീവ ഗുരുതരമാണെന്നും മട്ടിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
അസുഖം ഭേദമായി വരുന്നു. ഇപ്പോള്‍ ചികില്‍സയിലുള്ളത് സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ജനറല്‍ ആശുപത്രി പേവാര്‍ഡിലാണെന്നതാണ് സത്യം. ബന്ധുക്കളും സിനിമാപ്രവര്‍ത്തരും ഒക്കെ ഒപ്പമുണ്ട്. ജനറല്‍ ആശുപത്രിയില്‍ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടെത്തിയ വ്യക്തിയാണ് കണ്ടപാതി കാണാത്ത പാതി കീരിക്കാടന്‍ ജോസ് അവശനാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്കാന്‍ ഒരുങ്ങുകയാണ് കുടുംബം. കീരിക്കാടന്‍ ജോസിന് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും എല്ലാ സഹായവുമുണ്ടാകുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചു.പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ കീരിക്കാടൻ ജോസിനൊപ്പമുണ്ട്.
ഇടവേള ബാബുവും ഇത്തരത്തിലുള്ള വർത്തക വ്യാജമാണെന്ന് പറഞ്ഞു .. മോഹൻരാജുമായി ഞാൻ സംസാരിച്ചു. ‘പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചു. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതൊക്കെ തെറ്റായ വാർത്തകളാണെന്നും അവർ പറഞ്ഞു. മാത്രമല്ല അവർക്ക് ഡിപ്പാർട്മെന്റ് രീതിയിൽ ഇൻഷുറൻസും ഉണ്ട്– ഇടവേള ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha