Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

താൻ ക്യാപ്റ്റൻ ആയില്ലെങ്കിലും രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു..താനും ഫുക്രുവും രജിത്തിനെതിരെ മത്സരിക്കാൻ പദ്ധതിയിട്ടിരുന്നു; ബിഗ് ബോസ്സിലെ ഗൂഢാലോചന ഒടുവിൽ വെളിപ്പെടുത്തി വീണ നായർ

26 JANUARY 2020 03:53 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് ഇരുപതാം എപ്പിസോഡിൽ എത്തി നിൽക്കുമ്പോൾ ഗെയിമിന്റെ ഗതി മാറ്റമാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ബിഗ് ഹൗസിൽ നടക്കുന്നത്. മത്സരാർത്ഥികളുടെ യഥാർത്ഥ മുഖം ഏറെ കുറെ പ്രേക്ഷകർക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു. സൗഹൃദവും അടിപിടിയും പാരവെപ്പുമൊക്കെയായി നാടകീയ നിമിഷങ്ങൾക്കാണ് ബിഗ് ഹൗസ് വേദിയാകുന്നത്. കഴിഞ്ഞ എപ്പിസോഡിൽ ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ അമരക്കാരനായ മോഹൻ ലാൽ മത്സരാർത്ഥികളോട് സംസാരിക്കവെയാണ് ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്തു വന്നത്.

ബിഗ് ബോസ്സിലെ ക്യാപ്റ്റൻസി ടാസ്ക്കിനായുള്ള മത്സരത്തിലെ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുതിയ ആഴ്ചയിലെ ക്യാപ്റ്റൻ പദവിക്ക് വേണ്ടി മത്സരിച്ചത് വീണ നായർ, രജിത്ത് കുമാർ, ഫുക്രു എന്നിവരായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുക്കാൻ ബിഗ്ഗ്‌ ബോസ് നിർദേശിച്ചിരുന്നു. തുടർന്ന് രജിത്ത് കുമാർ, വീണ നായർ, ഫുക്രു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിനെ പറ്റിയുള്ള നിർദേശം ലഭിക്കുന്നത്. ഗാർഡൻ ഏരിയയിൽ മുന്നുപേർക്കുമായി തെർമോക്കോൾ നിറച്ച ബാഗുകൾ നൽകിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ എതിരാളികളുടെ സഞ്ചി കാലിയാക്കണം അതിനോടൊപ്പം സ്വന്തം സഞ്ചി സംരക്ഷിക്കുകയും വേണം. ഗാർഡനിൽ വരച്ചിട്ടുള്ള വട്ടത്തിനുള്ളിൽ നിന്നുമാണ് ടാസ്ക്ക് ചെയ്യേണ്ടത് . ഒരു മത്സരാർത്ഥി വട്ടത്തിനോടുമ്പോൾ പുറകെ ഓടി വേണം സഞ്ചിയിൽ നിന്നും തെർമോക്കോൾ ബോളുകൾ മോഷ്ടിക്കുവാൻ. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് ഒരു രഹസ്യ നീക്കമാണെന്നുപോലും സംശയിക്കാമായിരുന്നു . വീണയും ഫുക്രുവും ചേർന്ന് രജിത്തിനെ ആക്രമിക്കുന്ന കാഴ്ചയാണ് ടാസ്ക്കിൽ കണ്ടത്. ടാസ്ക്കിനിടെ രജിത്ത് കുമാർ നിലത്തു വീഴുകയും ചെയ്തു. ഒടുവിൽ ഇരുവരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ രജിത്ത് കുമാർ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥയാണ് ഇന്നലെ പുറത്തു വന്നത്. ടാസ്ക്കിൽ നടന്നത് ആസൂത്രിതമായ പ്രകടനമാണോ എന്ന് മോഹൻ ലാൽ ഫുക്രൂവിനോട് ചോദിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. ടാസ്ക്കിനു മുൻപ് തന്നെ വീണയും ഫുക്രൂവും ഡോ. രജിത്തിനെതിരെ പദ്ധതിയിട്ടിരുന്നു. ഇരുവരും ചേർന്ന് രജിത്ത് കുമാറിനെ അക്രമിക്കാനായിരുന്നു പദ്ധതിയിട്ടത് . ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ എപ്പിസോഡിലെ റ്റെസ്ക്കിൽ പ്രേക്ഷകർ കണ്ടതും. എന്നത് ടാസ്ക്ക് തുടങ്ങിയപ്പോൾ തങ്ങൾ തമ്മിൽ പദ്ധതിയെക്കുറിച്ച് സംസാരിച്ചില്ല എന്നാണ് ഫുക്രു പറഞ്ഞത്. രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു എന്നും താൻ ജയിച്ചില്ലെങ്കിലും രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് താല്പര്യമില്ലായിരുന്നു എന്നും അതുകൊണ്ടാണ് ഫുക്രുവുമായി ചേർന്ന് രജിത്ത് കുമാറിനെ അക്രമിച്ചതെന്നുമായിരുന്നു വീണയുടെ പ്രതികരണം.

ടാസ്ക്കിലെ ഗൂഢാലോചനക്കെതിരെ ആർ ജെ രഘുവും പ്രതികരിച്ചു. ടാസ്ക്ക് തികച്ചും അന്യായമായിരുന്നു എന്നും വീണയും ഫുക്രുവും ഒത്തുകളിച്ചതാണെന്ന് സ്പഷ്ടമായിരുന്നു എന്നും താനിക്കാര്യം ഫുക്രുവിനോദ് സൂചിപ്പിച്ചിരുന്നു എന്നും ആണ് രഘു വ്യക്തമാക്കിയത്. കൂടാതെ ടാസ്ക്കിനിടെയുള്ള ആര്യയുടെ പെരുമാറ്റം ആര്യയാണോ ക്യാപ്റ്റൻ എന്ന സംശയത്തിന് ഇടനൽകുന്ന രീതിയിലായിരുന്നു എന്നും രഘു കൂട്ടിച്ചേർത്തു. വീണയും ഫുക്രുവും ഒത്തുകളിക്കുകയായിരുന്നു എന്ന് തോന്നിയെന്ന് മഞ്ജു പത്രോസും വെളിപ്പെടുത്തി.

ഏതായാലും ബിഗ് ബോസ്സിൽ രജിത്തിനെതിരെയുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രജിത്ത് കുമാറും ആരോപിച്ചിരുന്നു. പെട്ടിയും തൂക്കി ബിഗ് ഹൗസിലേക്ക് വരുമ്പോൾ ഒറ്റക്ക് നിൽക്കാമെന്ന ആഗ്രഹത്തോടെയല്ല ആരും വരുന്നതെന്നും എന്നാൽ സാഹചര്യങ്ങളാണ് ഓരോരുത്തരെയും ഒറ്റപ്പെടുത്തുന്നതെന്നും സുരേഷും സുജോയുമായുള്ള തർക്കത്തിന് ശേഷം രജിത്ത് കുമാർ ആരോപിച്ചിരുന്നു. ഇത് സത്യമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends