താൻ ക്യാപ്റ്റൻ ആയില്ലെങ്കിലും രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു..താനും ഫുക്രുവും രജിത്തിനെതിരെ മത്സരിക്കാൻ പദ്ധതിയിട്ടിരുന്നു; ബിഗ് ബോസ്സിലെ ഗൂഢാലോചന ഒടുവിൽ വെളിപ്പെടുത്തി വീണ നായർ
ബിഗ് ബോസ് സീസൺ രണ്ട് ഇരുപതാം എപ്പിസോഡിൽ എത്തി നിൽക്കുമ്പോൾ ഗെയിമിന്റെ ഗതി മാറ്റമാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ബിഗ് ഹൗസിൽ നടക്കുന്നത്. മത്സരാർത്ഥികളുടെ യഥാർത്ഥ മുഖം ഏറെ കുറെ പ്രേക്ഷകർക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു. സൗഹൃദവും അടിപിടിയും പാരവെപ്പുമൊക്കെയായി നാടകീയ നിമിഷങ്ങൾക്കാണ് ബിഗ് ഹൗസ് വേദിയാകുന്നത്. കഴിഞ്ഞ എപ്പിസോഡിൽ ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ അമരക്കാരനായ മോഹൻ ലാൽ മത്സരാർത്ഥികളോട് സംസാരിക്കവെയാണ് ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്തു വന്നത്.
ബിഗ് ബോസ്സിലെ ക്യാപ്റ്റൻസി ടാസ്ക്കിനായുള്ള മത്സരത്തിലെ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുതിയ ആഴ്ചയിലെ ക്യാപ്റ്റൻ പദവിക്ക് വേണ്ടി മത്സരിച്ചത് വീണ നായർ, രജിത്ത് കുമാർ, ഫുക്രു എന്നിവരായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുക്കാൻ ബിഗ്ഗ് ബോസ് നിർദേശിച്ചിരുന്നു. തുടർന്ന് രജിത്ത് കുമാർ, വീണ നായർ, ഫുക്രു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിനെ പറ്റിയുള്ള നിർദേശം ലഭിക്കുന്നത്. ഗാർഡൻ ഏരിയയിൽ മുന്നുപേർക്കുമായി തെർമോക്കോൾ നിറച്ച ബാഗുകൾ നൽകിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ എതിരാളികളുടെ സഞ്ചി കാലിയാക്കണം അതിനോടൊപ്പം സ്വന്തം സഞ്ചി സംരക്ഷിക്കുകയും വേണം. ഗാർഡനിൽ വരച്ചിട്ടുള്ള വട്ടത്തിനുള്ളിൽ നിന്നുമാണ് ടാസ്ക്ക് ചെയ്യേണ്ടത് . ഒരു മത്സരാർത്ഥി വട്ടത്തിനോടുമ്പോൾ പുറകെ ഓടി വേണം സഞ്ചിയിൽ നിന്നും തെർമോക്കോൾ ബോളുകൾ മോഷ്ടിക്കുവാൻ. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് ഒരു രഹസ്യ നീക്കമാണെന്നുപോലും സംശയിക്കാമായിരുന്നു . വീണയും ഫുക്രുവും ചേർന്ന് രജിത്തിനെ ആക്രമിക്കുന്ന കാഴ്ചയാണ് ടാസ്ക്കിൽ കണ്ടത്. ടാസ്ക്കിനിടെ രജിത്ത് കുമാർ നിലത്തു വീഴുകയും ചെയ്തു. ഒടുവിൽ ഇരുവരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ രജിത്ത് കുമാർ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥയാണ് ഇന്നലെ പുറത്തു വന്നത്. ടാസ്ക്കിൽ നടന്നത് ആസൂത്രിതമായ പ്രകടനമാണോ എന്ന് മോഹൻ ലാൽ ഫുക്രൂവിനോട് ചോദിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. ടാസ്ക്കിനു മുൻപ് തന്നെ വീണയും ഫുക്രൂവും ഡോ. രജിത്തിനെതിരെ പദ്ധതിയിട്ടിരുന്നു. ഇരുവരും ചേർന്ന് രജിത്ത് കുമാറിനെ അക്രമിക്കാനായിരുന്നു പദ്ധതിയിട്ടത് . ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ എപ്പിസോഡിലെ റ്റെസ്ക്കിൽ പ്രേക്ഷകർ കണ്ടതും. എന്നത് ടാസ്ക്ക് തുടങ്ങിയപ്പോൾ തങ്ങൾ തമ്മിൽ പദ്ധതിയെക്കുറിച്ച് സംസാരിച്ചില്ല എന്നാണ് ഫുക്രു പറഞ്ഞത്. രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു എന്നും താൻ ജയിച്ചില്ലെങ്കിലും രജിത്ത് കുമാർ ക്യാപ്റ്റൻ ആകുന്നതിൽ തനിക്ക് താല്പര്യമില്ലായിരുന്നു എന്നും അതുകൊണ്ടാണ് ഫുക്രുവുമായി ചേർന്ന് രജിത്ത് കുമാറിനെ അക്രമിച്ചതെന്നുമായിരുന്നു വീണയുടെ പ്രതികരണം.
ടാസ്ക്കിലെ ഗൂഢാലോചനക്കെതിരെ ആർ ജെ രഘുവും പ്രതികരിച്ചു. ടാസ്ക്ക് തികച്ചും അന്യായമായിരുന്നു എന്നും വീണയും ഫുക്രുവും ഒത്തുകളിച്ചതാണെന്ന് സ്പഷ്ടമായിരുന്നു എന്നും താനിക്കാര്യം ഫുക്രുവിനോദ് സൂചിപ്പിച്ചിരുന്നു എന്നും ആണ് രഘു വ്യക്തമാക്കിയത്. കൂടാതെ ടാസ്ക്കിനിടെയുള്ള ആര്യയുടെ പെരുമാറ്റം ആര്യയാണോ ക്യാപ്റ്റൻ എന്ന സംശയത്തിന് ഇടനൽകുന്ന രീതിയിലായിരുന്നു എന്നും രഘു കൂട്ടിച്ചേർത്തു. വീണയും ഫുക്രുവും ഒത്തുകളിക്കുകയായിരുന്നു എന്ന് തോന്നിയെന്ന് മഞ്ജു പത്രോസും വെളിപ്പെടുത്തി.
ഏതായാലും ബിഗ് ബോസ്സിൽ രജിത്തിനെതിരെയുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രജിത്ത് കുമാറും ആരോപിച്ചിരുന്നു. പെട്ടിയും തൂക്കി ബിഗ് ഹൗസിലേക്ക് വരുമ്പോൾ ഒറ്റക്ക് നിൽക്കാമെന്ന ആഗ്രഹത്തോടെയല്ല ആരും വരുന്നതെന്നും എന്നാൽ സാഹചര്യങ്ങളാണ് ഓരോരുത്തരെയും ഒറ്റപ്പെടുത്തുന്നതെന്നും സുരേഷും സുജോയുമായുള്ള തർക്കത്തിന് ശേഷം രജിത്ത് കുമാർ ആരോപിച്ചിരുന്നു. ഇത് സത്യമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോൾ.
https://www.facebook.com/Malayalivartha