Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

വെറും അരമണിക്കൂർ... ആശുപത്രി കിടക്കയിൽ മരണം കണ്മുന്നിൽ കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സീമ ജി നായർ... നടുക്കുന്ന വെളിപ്പെടുത്തലുമായി നിഷ സാരംഗ്‌

22 SEPTEMBER 2021 07:45 AM IST
മലയാളി വാര്‍ത്ത

താൻ ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം സീമ ജി നായർ ആണെന്ന് വെളിപ്പെടുത്തി നടി നിഷ സാരംഗ്‌. സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനത്തിലൂടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സീമ ജി നായർക്ക് ലഭിച്ചിരുന്നു. ശരണ്യയുടെ വിയോഗത്തിന്റെ നാല്‍പ്പത്തിയൊന്ന് ദിനം തികയുന്ന ദിവസമായിരുന്നു സീമ പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു നിഷ സാരംഗിന്റെ തുറന്നുപറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

'ഈ വീട് വെക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2009 ഡിസംബര്‍ 31ന് ഒരുമാസത്തെ തുടര്‍ച്ചയായ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു. ആ സമയത്ത് എനിക്കാണെങ്കില്‍ നല്ല പനിയുമുണ്ടായിരുന്നു. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് പനി തുടങ്ങിയിരുന്നു. പറയുമ്ബോഴുള്ള ചെറിയ പനിയല്ല, നല്ല രീതിയിലുള്ള പനി തന്നെയായിരുന്നു.

ഒടുവില്‍ സീരിയലില്‍ ഉള്ളവര്‍ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. ഡോക്ടര്‍ എന്നോട് അഡ്മിറ്റാവണം എന്നൊക്കെയായിരുന്നു പറഞ്ഞത്. എന്നാല്‍ കുഴപ്പമില്ല എന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. വല്യ പനിയൊന്നുമില്ല, ഇഞ്ചക്ഷനെടുത്താ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. അതിന്റെ പ്രധാന കാരണം വീട് പണിയായിരുന്നു. ഞാന്‍ ഇങ്ങനെ ആശുപത്രിയില്‍ കിടന്ന് പോയാല്‍ വീട് പണി താളം തെറ്റുമെന്ന് ആശങ്കയായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. അധികം ക്ഷീണമൊന്നും കാണിക്കാതെ വരെ നില്‍ക്കാനായിരുന്നു എന്റെ ശ്രമം.

എത്ര വലിയ ഉയരത്തിലെത്തിയാലും, എത്ര പണം സമ്പാദിച്ചാലും, അവിടേക്ക് എത്താന്‍ സഹായിച്ച പലരും നമ്മുടെ ജീവിതത്തിലുണ്ടാവും. അവരോട് നന്ദി പറയേണ്ട അവസരം നമുക്ക് എപ്പോഴെങ്കിലും ദൈവം ഉണ്ടാക്കി തരും. അങ്ങനൊരു സാഹചര്യം ദൈവം എനിക്കും തന്നിരുന്നു.

 

പക്ഷേ അത് തുറന്ന് പറയാനുള്ള സന്ദര്‍ഭം ഇപ്പോഴാണ് കിട്ടിയത്. ഒരുമാസത്തെ ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ഞാന്‍ എറണാകുളത്തേക്കാണ് വന്നിരുന്നത്. ആ സമയം തന്നെ പനി കലശലായിരുന്നു. സാധാരണ പനിയാണെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ ലൊക്കേഷനില്‍ വെച്ച്‌ ഇടയ്ക്കിടെ പനി കൂടും. അങ്ങനെ ഒരുമാസത്തോളമാണ് ആ പനി തുടര്‍ന്നത്.

ഈ ഒരുമാസവും ഞാന്‍ ഇഞ്ചക്ഷനും ടാബ്ലെറ്റും കൊണ്ടാണ് നടന്നത്. പനിയുണ്ടെന്ന് കരുതി റെസ്റ്റെടുക്കാനൊന്നും തയ്യാറായിരുന്നില്ല. പിന്നെ മൂന്ന് ദിവസത്തെ ബ്രേക്ക് കിട്ടി. എറണാകുളത്ത് അല്‍ഫോണ്‍സാമ്മയുടെ ഷൂട്ടായിരുന്നു പിന്നെ ഉണ്ടായിരുന്നത്. അപ്പോഴും നല്ല പനിയുണ്ട്. അതൊന്നും വകവെക്കാതെ ഞാന്‍ യാത്ര ചെയ്തു.

എസി കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ആ എസി കോച്ചിലെ യാത്രയില്‍ എനിക്ക് പനി കൂടി. ഇടയ്ക്കിടെ ടാബ്ലെറ്റ് കഴിച്ചെങ്കിലും ഗുണമില്ല. അങ്ങനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എത്തിയത് ഓർമ്മയുണ്ട്. എന്നാല്‍ ഇറങ്ങിയതൊന്നും ഒട്ടും ഓര്‍മയില്ലായിരുന്നു. അപ്പോഴേക്കും എന്റെ ബോധമൊക്കെ പോയിരുന്നു.

പനി കൂടിയതോടെ താങ്ങാവുന്നതിലും അപ്പുറമായി കാര്യങ്ങള്‍. എന്റെ സുഹൃത്ത് ഇതിനിടെ വിളിച്ചിരുന്നു. അവരോടാണ് ഞാന്‍ പിന്നെ സഹായം ചോദിച്ചത്. ഒരുപാട് ലഗേജുകള്‍ കൈവശമുണ്ടായിരുന്നു. അത് കൊണ്ടുപോകാന്‍ ഒരു വാഹനം ഏര്‍പ്പാടാക്കി തരുമോ എന്നായിരുന്നു ചോദിച്ചത്. അവരാണ് പിന്നെ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയത്. 105 ഡിഗ്രിക്ക് മുകളിലായിരുന്നു പനി. ടെസ്റ്റും നടത്തി. എന്റെ ബോധമൊക്കെ പോയത് കൊണ്ട് പനി എത്ര കാലമായി ഉണ്ടെന്ന് കണ്ടെത്താനായില്ല. പിന്നീട് ബോധം വന്നപ്പോഴാണ് ഒരുമാസമായി പനിയുണ്ടെന്ന് ഞാന്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഈ ഒരുമാസവും എനിക്ക് മഞ്ഞപ്പിത്തവും ഡെങ്കിപനിയുമായിരുന്നുവെന്ന് പിന്നീട് ടെസ്റ്റില്‍ മനസ്സിലായി.

അര മണിക്കൂറും കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവന്‍ പോലും ഉണ്ടാവുമായിരുന്നില്ല. ഈ വിവരം അന്ന് സീമ ചേച്ചി അറിഞ്ഞിരുന്നു. എങ്ങനെ അറിഞ്ഞുവെന്ന് അറിയില്ല. സീമ ചേച്ചി ശരിക്കും അങ്ങനെയാണ്. ആര് എവിടെ തളരുന്നുവോ അവിടെ ചേച്ചിയുണ്ടാവും. അത് ആര് പറഞ്ഞാലും അവിടെ ചേച്ചി എത്തിയിരിക്കും.

അന്ന് എന്റെ കുട്ടികള്‍ ചെറുതാണ്. എന്റെ ബ്ലഡ് കൗണ്ട് വളരെ കുറഞ്ഞുപോയിരുന്നു. 24 മണിക്കൂറും ഡ്രിപ്പ് കയറ്റുന്നുണ്ടായിരുന്നു. 15 ഇഞ്ചക്ഷനൊക്കെയാണ് നിത്യേന നല്‍കിയിരുന്നത്. അമ്മയാണ് കൂടെയുണ്ടായിരുന്നത്. അന്ന് സീമ ചേച്ചിയാണ് ആശുപത്രിയില്‍ നിന്ന് സഹായിച്ചത്. വീട്ടില്‍ നിന്ന് പഴങ്ങളും കൊണ്ട് സീമ ചേച്ചി വരും. ജ്യൂസും കൈയ്യിലുണ്ടാവും.

എന്നെ കൊണ്ട് അതെല്ലാം സീമ ചേച്ചി കഴിപ്പിക്കും. എന്നെ ഹാപ്പിയായിട്ട് ഇരുത്താന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ അവര്‍ സംസാരിക്കുമായിരുന്നു. ചേച്ചിയോട് മടങ്ങിക്കോളാന്‍ ഞാന്‍ പറഞ്ഞെങ്കിലും അമ്മ വരാതെ പോകില്ലെന്നായിരുന്നു ചേച്ചി പറഞ്ഞിരുന്നത്. അമ്മ പോകുമ്പോൾ മുതല്‍ സീമ ചേച്ചി ആശുപത്രിയിലുണ്ടാവും.

15 ദിവസമാണ് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അത്രയും ദിവസം എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സീമ ചെയ്തു. മാനസികമായി വരെ എന്നെ സഹായിച്ചത് അവരാണ്. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കുന്നത് സീമ ചേച്ചിയാണ്. മരിച്ചിട്ട് തിരിച്ചുവന്ന ആള്‍ക്കാരുണ്ടാവും. ആ മരണത്തില്‍ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് സീമ ചേച്ചിയാണ്.അവരോടുള്ള നന്ദി എത്ര മാത്രം പറഞ്ഞാലും മതിയാവില്ല'- നിഷ സാരംഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (5 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (5 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (5 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (5 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (5 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (5 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (6 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (6 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (6 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (7 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (7 hours ago)

Malayali Vartha Recommends