'അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക് . ഇത് തമിഴ്നാടല്ല കേരളമാണ്..' മരക്കാറിനെ കുറിച്ചുള്ള മോശം പരാമർശങ്ങളെ പിന്തള്ളി ഒരു കുറിപ്പ്
നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ഡിസംബർ 2 ന് അർദ്ധരാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ വെള്ളിത്തിരയിൽ ഉദിച്ചുയർന്നത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് മരയ്ക്കാർ എന്ന് നിസംശയം പറയാം. ചിത്രം ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. എന്നാൽ ചിത്രത്തിനെതിരെ നെഗറ്റീവ് കമ്മന്റുകളുമായി നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇതിനുപിന്നാലെ ചിത്രം പരാജയമാണെന്നു പറഞ്ഞുകൊണ്ട് പായസം വച്ച് ആഘോഷിക്കുന്ന ചില യുവാക്കളുടെ വിഡിയോയും വ്യാപകമായി പ്രചരിച്ചു.
ഇതിലൊന്നും തളരാതെ 'കാർമേഘം മാറി സൂര്യൻ ഉദിച്ചു...' എന്നാൽ ഇന്നലെ മോഹൻലാൽ ഫേസ്ബുക്കിൽ ലൈവിൽ വന്ന് മരക്കാറിനെ കുറിച്ച് പറഞ്ഞത്. ആദ്യ ദിവസങ്ങളിൽ ഒരു ഭാഗത്തു നിന്നും വന്ന മോശം പരാമർശങ്ങളെ പിന്തള്ളിക്കൊണ്ട് ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ മികച്ച അഭിപ്രായമാണ് കുഞ്ഞാലിമരക്കാറെ കുറിച്ച് പങ്കുവച്ചുകൊണ്ട് എത്തുന്നത്. അത്തരത്തിലൊരു അനുഭവത്തെ കുറിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ എന്ന യുവാവ് വ്യക്തമാക്കുന്നത്.
അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവർ ഇത് തമിഴ്‌നാട് അല്ല കേരളമാണെന്ന് ഓർക്കണമെന്ന് പ്രദീപ് ഫേസ്ബുക്കിൽ കുറിക്കുയുണ്ടായി.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ-
സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മിനിഞ്ഞാന്ന് എറണാകുളം ലുലുവിൽ നിന്നും മരക്കാർ കണ്ടത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒറ്റക്കും കൂട്ടായും മരക്കാറിനുനേരെ വാളോങ്ങിയവരേറെയാണ്.. അതു കൊണ്ടു തന്നെ ഞങ്ങൾക്ക് തെല്ല് ആശങ്കയുമുണ്ടായിരുന്നു. എന്തായാലും ട്രെയിൻ വരുന്നതുവരെ സമയം കൊല്ലാമല്ലോ എന്ന് കരുതി കയറി...
അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക് . ഇത് തമിഴ്നാടല്ല കേരളമാണ്. ...
https://www.facebook.com/Malayalivartha