തായ്‌ലാന്റില്‍ മലയാള സിനിമ ചിത്രീകരണത്തിനിടെ ഗുണ്ടാ വിളയാട്ടം, പിരിവ് ആവശ്യപ്പെട്ട് ശല്യം തുടർന്നുവെന്ന് സംവിധായകന്‍, വാടകയ്‌ക്കെടുത്ത ആഢംബര കാറുകളില്‍ നാട്ടുകാരില്‍ ചിലര്‍ കല്ലുപയോഗിച്ച് പെയിന്റ് ഇളക്കി, ഗുണ്ടായിസം കാരണം 'ആക്ഷന്‍ 22' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി...!

തായ്‌ലാന്റില്‍ മലയാള സിനിമ ചിത്രീകരണത്തിനിടെ പിരിവ് ആവശ്യപ്പെട്ട് ഗുണ്ടാ വിളയാട്ടം. ഗുണ്ടായിസം കാരണം തായ്‌ലാന്റി ചിത്രീകരണം നിര്‍ത്തി. ഹൈദരാബാദിലെ രാമോജി റാവു ഫിലിംസിറ്റിയില്‍ സെറ്റിട്ട് ചിത്രീകരണം തുടങ്ങാന്‍ നിര്‍മ്മാതാവിന്റെ തീരുമാനം. 2018 ല്‍ തായ്‌ലാന്റിലെ ഗുഹയ്‌ക്കുളളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്‌പദമാക്കി നിര്‍മ്മിക്കുന്ന 'ആക്ഷന്‍ 22' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഗുണ്ടകള്‍ നിരന്തരം തടസപ്പെടുത്തിയത്.
തമിഴ് നടന്‍ ഭരത്, ശബരീശ് വര്‍മ്മ, ഇര്‍ഷാദ്, ലാലു അലക്‌സ്, ഹൃദയം ചിത്രത്തിലൂടെ ശ്രദ്ധേനായ കലേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തായ്‌പ്പോംഗ് എന്ന സ്ഥലത്ത് ആരംഭിച്ച ഷൂട്ടിംഗ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ആരംഭിച്ചത്.എന്നാൽ പിരിവ് ആവശ്യപ്പെട്ട് സ്ഥലത്തെ ചിലര്‍ ശല്യം ചെയ്‌തെന്നും തുടര്‍ന്ന് പണം നല്‍കി ചിലരെ മടക്കി അയച്ചെങ്കിലും വീണ്ടും ശല്യം തുടര്‍ന്നെന്ന് സംവിധായകന്‍ ലിഞ്ചു എസ്‌തപ്പാന്‍ പറഞ്ഞു.
ചിത്രീകരണത്തിന് വാടകയ്‌ക്കെടുത്ത ആഢംബര കാറുകളില്‍ നാട്ടുകാരില്‍ ചിലര്‍ കല്ലുപയോഗിച്ച് പെയിന്റ് ഇളക്കി. ഇതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും മഴ എത്തിയതോടെ നാട്ടുകാര്‍ വീണ്ടും ഷൂട്ടിംഗ് തടസപ്പെടുത്തിയെന്നും ലിഞ്ചു എസ്‌തപ്പാന്‍ കൂട്ടിച്ചേർത്തു. തായ്‌ലാന്റില്‍ നടന്ന സംഭവമായതിനാല്‍ ഇവിടെ ഗ്രാമത്തില്‍ തന്നെ ചിത്രീകരണം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ഗുണ്ടായിസം കാരണം ചിത്രീകരണം നിര്‍ത്തേണ്ട അവസ്ഥയായിരുന്നു.
https://www.facebook.com/Malayalivartha