മകളുടെ പിറന്നാളിന് ഉറക്കമില്ലാതായിട്ട് രണ്ടു വർഷം എന്നിട്ടത് വെറുതെ അല്ല; എന്നെ എവിടെ കണ്ടാലും അറ്റാക്ക് എന്ന് പറഞ്ഞ് വരും: മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാൻ പോകാറില്ല - ധ്യാൻ ശ്രീനിവാസൻ
അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിനിമകൾ ചെയ്യുന്നത് തന്നെ അഭിമുഖങ്ങൾ കൊടുക്കാനാണെന്നാണ് ധ്യാൻ തമാശയായി പറഞ്ഞത്. സ്വന്തം ജീവിതത്തിലെ രസകരമായ സംഭവങ്ങളൊക്കെ പങ്കുവെച്ചാണ് ധ്യാൻ വൈറലായി മാറിയത്.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മകളുടെ കുസൃതിയെ കുറിച്ചും മറ്റുമാണ് ധ്യാൻ സംസാരിക്കുന്നത്. വിനീതിന്റേയും അജുവിന്റെയും മക്കളോടൊപ്പം ചേർന്ന് മകൾ തന്നെ കല്ലെറിഞ്ഞ സംഭവത്തെ കുറിച്ചും മകളുടെ കഴിഞ്ഞ പിറന്നാളിന് എന്റെ ഉറക്കം ഇല്ലാതായിട്ട് രണ്ടു വർഷം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ആശംസകൾ കുറിച്ചതിനെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഒരു രക്ഷിതാവ് എന്ന നിലയിൽ ധ്യാൻ എങ്ങനെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധ്യാൻ. 'കഴിഞ്ഞ ദിവസം പിള്ളേർ എല്ലാവരും കൂടി വീട്ടിൽ കൂടിയ സമയത്ത് ഒരാൾ എന്നെ ബോളെടുത്ത് എറിഞ്ഞു. എന്റെ മോൾ, അജുവിന്റെ മക്കൾ, ചേട്ടന്റെ മക്കൾ എല്ലാം ഉണ്ട്. ഒരാൾ എറിഞ്ഞു തുടങ്ങിയത് പിന്നെ എല്ലാവരും ആയി. അവസാനം മകൾ അറ്റാക്ക് ദാറ്റ് ഗയ് എന്ന് പറഞ്ഞ് എന്നെ എറിയാൻ ആഹ്വാനം ചെയ്തു. പിന്നെ എല്ലാവരും കൂടി എന്നെ കല്ലെടുത്ത് എറിയുകയായിരുന്നു.
ധ്യാൻ പറഞ്ഞു. ഞാൻ അന്നത്തെ ദിവസം വീടിന്റെ പുറകിൽ ഒളിച്ചിരിക്കുകയായിരുന്നു. മകളുടെ വാക്ക് കേട്ട് പിള്ളേരെല്ലാം കൂടി എന്നെ വീടിന് ചുറ്റും ഇട്ട് ഓടിച്ചു. കല്ലെന്ന് പറഞ്ഞാൽ ഈ വീട്ടിൽ ഒക്കെ ഇടുന്ന കട്ടിയുള്ള പെബിൾസ് ആണ്. ഒരു മണിക്കൂറാണ് വീടിന് പുറകിൽ ഞാൻ ഒളിച്ചത്. പിള്ളേർക്ക് എന്നെ അത്ര കാര്യമാണ്! അവരുടെ കളിക്കൂട്ടുകാരനായിട്ട് അവർക്ക് എന്നെ തോന്നി കാണും. പക്ഷെ കല്ലൊക്കെ എടുത്ത് എറിയുക എന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി.
കുട്ടികൾ എന്റെ യൂട്യൂബ് ഇന്റർവ്യൂസ് ഒന്നും കണ്ടിട്ടില്ല. അതിന്റെ പ്രശ്‌നമാണ്. എന്നെ എവിടെ കണ്ടാലും അറ്റാക്ക് എന്ന് പറഞ്ഞ് വരും,' ധ്യാൻ പറഞ്ഞു. മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാൻ പോകാറില്ലെന്നും ധ്യാൻ പറയുന്നുണ്ട്. ഞാൻ എനിക്ക് അറിയാവുന്ന ഇംഗ്ലീഷ് പറയും. അവൾ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഞാൻ വീണ്ടും ഇംഗ്ളീഷിൽ പറയാൻ നിൽക്കണം. എന്തിനാണ് വെറുതെ, ധ്യാൻ പറഞ്ഞു.
മകളുടെ പിറന്നാളിന് ഉറക്കമില്ലാതായിട്ട് രണ്ടു വർഷം എന്നിട്ടത് വെറുതെ അല്ലെന്നും ധ്യാൻ പറയുന്നുണ്ട്. രാത്രി എസി കൂട്ടിയിട്ട് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് ഒരു ബ്ലാങ്കറ്റും പുതച്ച് കിടക്കുന്നതാണ് മകളുടെ രീതി. എനിക്ക് ആണേൽ തണുത്ത് വിറച്ചിട്ട് കിടക്കാൻ പറ്റില്ല. കഴിഞ്ഞ ദിവസം ഞാൻ പതിയെ ഫാനിന്റെ സ്പീഡ് കുറച്ചു. ഉറങ്ങി കിടന്ന ഇവൾ എഴുന്നേറ്റ് എന്റെ മുഖത്ത് നോക്കിയിട്ട്, 'ഹു യു ഓഫ് ദി ഫാൻ' എന്ന് ചോദിച്ചു. ഞാൻ 'യാ' എന്ന് പറഞ്ഞു. അപ്പോൾ ഓൺ ദി ഫാൻ എന്ന് ദേഷ്യത്തിൽ പറഞ്ഞ് അവൾ കിടന്നുറങ്ങി. ധ്യാൻ പറഞ്ഞു.
https://www.facebook.com/Malayalivartha