എന്റെ സിനിമ 18 പ്ലസ് ആണ്:അതിന് എ സര്‍ട്ടിഫിക്കറ്റ് തരാൻ പറഞ്ഞു... പുറത്ത് പോകൂ ...അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്ന് നടി..! ഇപ്പോൾ എന്നോട് മാപ്പ് പറയണമെന്നും നടി..! നടിയ്‌ക്കെതിരെ ആരോപണവുമായി സംവിധായകന്‍ കേശവ് ദേപുര്‍..!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗൗതമി തടിമല്ല. ഒരുകാലത്തു വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന താരത്തെ അങ്ങനൊന്നും മറക്കാൻ ആർക്കും കഴിയില്ല. അമല, രേവതി, ശോഭന, ഖുശ്ബു എന്നിങ്ങനെ ഒരുപാട് മത്സരാർത്ഥികൾ ഉണ്ടായിരുന്നിട്ടും സിനിമ ലോകത്ത്
തന്റേതായിട്ടുള്ള കൈയൊപ്പ് പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ വൈകാരികമായതും, നിഷ്കളങ്കവുമായ ഭാവത്തിൽ അഭിനയിച്ച താരത്തിന്റെ പല വേഷങ്ങളും ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി,ജയറാം,സുരേഷ് ഗോപി തുടങ്ങിയ മലയാളത്തിലെ രാജാക്കന്മാരുടെയെല്ലാം നടിയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ നിരവധി ചിത്രങ്ങളിലും ഗൗതമി തകർത്തഭിനയിച്ചു. കൂടാതെ സീരിയലിലും വേഷമിട്ടു. വർഷങ്ങളോളം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം പതിനാറ് വർഷത്തിന് ശേഷം, തമിഴ് ചിത്രമായ പാപനാശത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കാലെടുത്തു വെച്ചത്.
നടി മാത്രമായിരുന്നില്ല രാഷ്ട്രീയത്തിലും നിറഞ്ഞുനിന്നിരുന്ന വ്യക്തി കൂടിയായിരുന്നു ഗൗതമി. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോൾ നടിയും തമിഴ് സെന്‍സര്‍ ബോര്‍ഡ് അംഗവുമായ ഗൗതമിയ്ക്ക് എതിരെ 'രാരാ സരസുക്കു രാരാ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കേശവ് ദേപുറിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്.
ഒരു ലേഡീസ് ഹോസ്റ്റല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ അഡേള്‍ട്ട് ഓണ്‍ലി സിനിമയാണ് രാരാ സരസുക്കു രാര. ഈ ചിത്രം സെന്‍സറിങിനായി കൊണ്ടുപോയ സമയത്ത് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും ഗൗതമിയുടെ പെരുമാറ്റത്തെ കുറിച്ചുമൊക്കെയാണ് സംവിധായകന്‍ പറഞ്ഞത്.
ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് നൽകിയിരിക്കുന്ന പേര് ചില പ്രമുഖ നടിമാരുടേതാണെന്നും അതുകൊണ്ട് തന്നെ അത് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യത്തെ ആവശ്യം. എന്നാൽ അത് സാധ്യമാവാത്ത ഒരു കാര്യമാണെന്നും അങ്ങനെ വന്നാല്‍ ടൈറ്റില്‍ കാര്‍ഡ് മുതല്‍ എല്ലാം തനിക്ക് മാറ്റേണ്ടി വരുമെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ റിലീസിന് തൊട്ടു മുന്‍പ് കഥാപാത്രങ്ങളുടെ പേര് മാറ്റണം എന്ന് പറഞ്ഞാല്‍, ആ പേര് വരുന്ന ഡയലോഗുകള്‍ എല്ലാം മാറ്റി ഡബ്ബ് ചെയ്യാന്‍ ഞാന്‍ വീണ്ടും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെയൊക്കെ പോയി കണ്ട്, അതില്‍ റീ വര്‍ക്ക് ചെയ്യണം. അതെങ്ങനെ സാധ്യമാവും എന്നും സംവിധായകൻ പറഞ്ഞു.
ഗൗതമിയും ഒരു സിനിമാ പ്രവര്‍ത്തകയല്ലേ. ഒരു സിനിമ സംവിധാനം ചെയ്ത് തിയേറ്ററില്‍ എത്തിക്കുന്നത് വരെയുള്ള പ്രയാസങ്ങള്‍ അവര്‍ക്കറിയാമല്ലോ. എന്റെ സിനിമ 18 പ്ലസ് ആണ്, അതിന് എ സര്‍ട്ടിഫിക്കറ്റ് തന്നോളൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് തരാതെ സിനിമയ്ക്ക് കട്ട് പറയുന്നത് മനസ്സിലാക്കാന്‍ പറ്റുന്നില്ല. എന്തെങ്കിലും ചോദിയ്ക്കുമ്പോള്‍ അതൊന്നും ഇവിടെ പറയേണ്ട, പുറത്ത് പോകൂ, അല്ലെങ്കില്‍ കോടതിയില്‍ കാണാം എന്നാണത്രെ ഗൗതമിയുടെ പ്രതികരണം.
സംവിധായകന്‍ കേശവ് ദേപുറിന്റെ വാക്കുകൾ ഇങ്ങനെ:-
സെന്‍സറിങിന് വേണ്ടി പോയപ്പോള്‍, അര മണിക്കൂര്‍ എന്നോട് പുറത്ത് നില്‍ക്കാന്‍ പറഞ്ഞു. രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് എന്നെ അകത്തേക്ക് വിളിച്ചത്. 'ഒരു സംവിധായകനായി ഈ സിനിമ കൊണ്ട് നിങ്ങളെന്താണ് പറയാനുദ്ദേശിക്കുന്നത്' എന്ന് ഗൗതമി മാഡം ചോദിച്ചു. സിനിമ ഒരു സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ആ സിനിമ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവരോട് പറഞ്ഞു. ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്യാന്‍ അവര്‍ പറഞ്ഞത് ന്യായമായ കാര്യമാണ്. പക്ഷെ ചില രംഗങ്ങള്‍ പാടെ എടുത്ത് കളയാനും, കഥാപാത്രങ്ങളുടെ പേര് മാറ്റാനും പറഞ്ഞത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അവരോട് സംസാരിക്കുമ്പോള്‍ കൈ എടുത്ത് സംസാരിച്ചതിന് മാപ്പ് പറഞ്ഞാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സമ്മതിക്കൂ എന്നും ഗൗതമി പറഞ്ഞതായി സംവിധായകൻ പറഞ്ഞു.
https://www.facebook.com/Malayalivartha