അലൻസിയർ പിച്ചിച്ചീന്താൻ ശ്രമിച്ചത് എന്നെ; പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് മറ്റ് സെറ്റുകളിൽ പോയി സന്തോഷത്തോടെ പറഞ്ഞു; അയാളെ ഞാൻ ചീത്തവിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് എന്റെ മുമ്പിൽ അഭിനയിച്ചു: ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തുന്നു

അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേര് വെളിപ്പെടുത്താതെ മീ ടൂവിലൂടെ അലൻസിയറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയിരുന്നത്. എന്നാൽ എന്നാല്‍ പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
സിനിമ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് സ്വത്വം വെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകളോടാണ് എനിക്ക് പറയാനുള്ളത്. അവള്‍ കടന്നുപോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും തുറന്നു പറയുമ്പോള്‍ നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ. ആ പ്രതിസന്ധി അതിജീവിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അവള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടി അവള്‍ക്കുണ്ടായ സത്യമായ അനുഭവങ്ങള്‍ തെറ്റും കൂടാതെ അത് എഴുതി ലോകത്തോട് അറിയിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് പേര് പറയാതെ എഴുതി കുറ്റം പറയാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്.
അവള്‍ക്ക് എന്ത് പിന്തുണയാണ് വിമര്‍ശിക്കുന്നവര്‍ കൊടുക്കുക. അവള്‍ തരണം ചെയ്ത അനുഭവം അത് ആരോട് പങ്കുവയ്ക്കും, അമ്മയോടോ അച്ഛനോടോ. സ്വന്തം ആഗ്രഹപ്രകാരം ജോലി ചെയ്യുന്ന ഫീല്‍ഡില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പിന്നീടാണ് അവള്‍ക്ക് പറയാന്‍ തോന്നുന്നതെങ്കില്‍ അതില്‍ എന്താണ് പ്രശ്‌നം.
അങ്ങനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. ഞാന്‍ എംകോം കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ചെറുപ്പം മുതലേ നാടകങ്ങളോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. എനിക്ക് സന്തോഷം കിട്ടുന്ന ഫീല്‍ഡ് ഏതാണോ അതുകൊണ്ടാണ് ഞാന്‍ സിനിമാരംഗത്തുതന്നെ ഉറച്ച് നില്‍ക്കുന്നത്.
ഇനി ഫേസ്ബുക്കിലൂടെ പൂരത്തെറി പറയുന്ന ചേട്ടന്മാരോട് എനിക്ക് പറയാനുള്ളത്... നീ അതിനൊക്കെ നിന്ന് കൊടുത്തിട്ടല്ലേ,നീ അതിന്റെ സുഖമൊക്കെ അറിഞ്ഞതല്ലേ എന്ന് പറയുന്ന ചേട്ടന്മാരോട് ഞാൻ ഇതിനു നിന്നുകൊടുത്തിട്ടില്ല എന്ന ധൈര്യത്തിലാണ് ഇത് പറയുന്നത്, എഴുതേണ്ടി വന്നത്. ഞാൻ എന്തുകൊണ്ടാണ് ഇത് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയാമോ?
അലന്‍സിയര്‍ ലേ ലോപ്പസിനെക്കുറിച്ചാണ് ഞാന്‍ പേര് പറയാതെ എഴുതിയത്. ഇപ്പോള്‍ എഴുതാന്‍ കാരണമുണ്ട്. ഈ പറയുന്ന വ്യക്തി മറ്റൊരു സെറ്റില്‍ പോയി പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നത് കേള്‍ക്കുകയുണ്ടായി. ആഭാസം സിനിമയിലെ പെണ്‍കുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയായിരുന്നു. ഇത് മറ്റൊരു വ്യക്തി ആഭാസം എന്ന സെറ്റിലെത്തി ഡയറക്റ്ററുമായി പങ്കുവച്ചു.
അവിടെ ഭയങ്കര പൊളിയാണെന്നാണല്ലോ അറിഞ്ഞത്, അലന്സിയർ ഏട്ടൻ പൊളിച്ചു,പെൺപിള്ളേരൊക്കെ പുള്ളിക്കാരന്റെ കൂടെയായിരുന്നു എന്നാണല്ലോ കേട്ടത്, എന്നൊക്കെ പറഞ്ഞ് ഇൻസൾട്ട് ചെയ്യപ്പെടുകയും അലന്സിയറെ ഞാൻ വിളിച്ച് ചീത്ത വിളിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞത് ഞാൻ എന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു തെറ്റ് ചെയ്തുപോയി എന്നോട് ക്ഷമിക്കണം, ഞാൻ പെട്ടെന്നൊരു മെന്റൽ സ്റ്റേജിൽ അങനെ ചെയ്തുപോയതും മറ്റ് സെറ്റിൽപോയി പറയുകയും ചെയ്തത്.
പുള്ളിയുടെ ആ വിഷമം കണ്ടു പുള്ളി ഒരു ആക്ടർ എന്ന നിലയിലും ഒരു പ്രായമായ ആൾ എന്ന നിലയിലും ഞാൻ അത് ക്ഷമിച്ചു. പക്ഷെ പക്ഷേ ഇയാളെക്കുറിച്ച് സംഘടനയില്‍ പരാതി പറഞ്ഞാല്‍ അവര്‍ അത് കേള്‍ക്കുമെന്ന് ഒരു വിശ്വാസവുമില്ല. ഞാന്‍ അമ്മ സംഘടനയിലുമില്ല.
എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഈ കുറിപ്പ് എഴുതിയത്. ഇത് ഡബ്ലുസിസിയുടെ പ്രതികാരമോ ഒന്നുമല്ല, കുറിപ്പ് എഴുതുന്നതിന് മുമ്പ് ഡബ്ലുസിസിയില്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അലന്‍സിയറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ തീര്‍പ്പാക്കിയാല്‍ മതിയോ എന്നാണ്.
എനിക്ക് അത് മതിയായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ഇനിയും അയാള്‍ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയത്.
https://www.facebook.com/Malayalivartha