സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും മുന്നില്‍ വച്ച് ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഹെഡ്മാസ്റ്ററും പി.റ്റി.എ ഭാരവാഹികളും തമ്മില്‍ പോര്‍വിളി; വേദിയിലുണ്ടായിരുന്നവര്‍ ഇടപെട്ട് കയ്യാങ്കളിക്ക് അയവു വരുത്തി
സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും മുന്നില്‍ വച്ച് ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഹെഡ്മാസ്റ്ററും പി.റ്റി.എ ഭാരവാഹികളും തമ്മില്‍ പോര്‍വിളി.
കരാറുകാരനെ ഭീഷണിപെടുത്തി ഹെഡ്മാസ്റ്ററും മറ്റു ചിലരും പണം വാങ്ങിയെന്ന് എം.എല്‍.എ ആരോപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹെഡ്മാസ്റ്ററും പി.റ്റി.എ യും രംഗത്തെത്തി. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം . സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തിലായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.
പട്ടാഴി വടക്കേരപഞ്ചായത്തിലെ മാലൂര്‍ യു.പി സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് 12 .30 ഓടെയായിരുന്നു സംഭവം. വേദിയില്‍ വച്ച് പരസ്പരമുളള പോര്‍വിളി കയ്യാങ്കളിയുടെ വക്കോളമെത്തിയെത്തിയിരുന്നു. വേദിയിലുണ്ടായിരുന്നവര്‍ ഇടപെട്ടാണ് കയ്യാങ്കളിക്ക് അയവു വരുത്തിയത്. സിപിഐ യുടെ അധ്യാപക സംഘടയില്‍പെട്ടയാളാണ് ഹെഡ്മാസ്റ്റര്‍. സ്‌കൂളില്‍ കെട്ടിടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
https://www.facebook.com/Malayalivartha