Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഒടിയന്‍ നൂറു കോടി ക്ലബ്ബില്‍കയറിയത് ശ്രീകുമാര്‍ മേനോന്റെ തള്ള്: ആന്റണി പെരുമ്പാവൂര്‍ കുടുങ്ങും: സുരേഷ് കുമാര്‍

14 DECEMBER 2018 07:00 PM IST
മലയാളി വാര്‍ത്ത

ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പ്രചരിക്കുന്ന വാട്‌സാപ്പ് ഓഡിയോ ക്ലിപ് തന്റേതു തന്നെയാണെന്നും അതിലുറച്ചു നില്‍ക്കുന്നെന്നും വെളിപ്പെടുത്തി നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ റിലീസിനു മുന്‍പേ 100 കോടി ക്ലബ്ബില്‍ കയറിയെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ഇതിനെതിരെ ആരാധകരുള്‍പ്പെടെ രംഗത്ത് വന്നെങ്കിലും ചിത്രം പ്രീറിലീസിലൂടെയും വിതരണത്തിലൂടെയുമൊക്കെ നൂറു കോടി നേടി കഴിഞ്ഞെന്നാണ് ശ്രീകുമാര്‍ അവകാശപ്പെട്ടത്. ഇതിനെതിരെ പ്രൊഡ്യൂസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സുരേഷ് കുമാര്‍ നടത്തിയ പ്രതികരണമാണ് പ്രചരിച്ചത്. 

സുരേഷ് കുമാറിന്റെ വിമര്‍ശനം ചര്‍ച്ചയായതോടെ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. 'ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് വോയ്‌സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയാന്‍ വേണ്ടിയായിരുന്നു അത്. ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല.' അദ്ദേഹം പറഞ്ഞു. 

ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. ഒരു മലയാള പടത്തിന് നൂറു കോടി ലാഭം കിട്ടും എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല. റിലീസ് കഴിഞ്ഞിട്ട് പറയാം. അല്ലെങ്കില്‍ പടം ഓടിക്കഴിഞ്ഞ് അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. റിലീസിനു മുന്‍പ് തമിഴില്‍ പോലും ഇങ്ങനെ ഒരു ബിസിനസ് നടന്നിട്ടില്ല. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്. അത് തെറ്റിദ്ധാരണ ഉണ്ടാക്കും. ഇന്‍വെസ്റ്റ് ചെയ്യാന്‍ ഇരിക്കുന്ന പലരും ഇത്രത്തോളം രൂപയ്ക്ക് കച്ചവടം നടക്കുന്നു എന്നു പറഞ്ഞാണ് വരുന്നത്. അതിന്റെ പാതി പോലും നടക്കുന്നില്ല. അനുഭവത്തില്‍നിന്നാണ് പറയുന്നത്. അഞ്ച് ഷോ പോലും ഓടാത്ത ഒരു പടം 25 കോടി ക്ലബ്ബില്‍ കയറി എന്ന് വാര്‍ത്ത കണ്ടു. ക്ലബ്ബില്‍ കയറല്‍ പുതിയ ഒരു പരിപാടിയാണ് സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഒടിയന്‍ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തില്‍ നല്ല ഇനീഷ്യല്‍ കിട്ടാന്‍ പോകുന്ന പടമാണ്. ഒരു ഹിന്ദി പടമോ തമിഴ് പടമോ ഇറങ്ങുമ്പോള്‍ ലഭിക്കുന്ന രീതിയിലുള്ള ഇനീഷ്യല്‍ കലക്ഷന്‍ ഒടിയനു ലഭിക്കും. അത് ആ നിര്‍മാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. അദ്ദേഹം ബാക്കിയുള്ള പടങ്ങള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ ബിസിനസ് ഇതില്‍ നടക്കും. പക്ഷേ, ഇവിടെ ഒരു പടം തുടങ്ങുന്നതിന് മുന്‍പ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാര്‍ത്ഥത്തില്‍ അതു പറയേണ്ടത് നിര്‍മാതാവാണ്. സംവിധായകന്റെ ഉദ്ദേശ്യം അയാള്‍ക്ക് വേറെ പടം കിട്ടണം, ഇതുപോലെ ബിസിനസ് നടക്കണം. അങ്ങനെയൊന്നും ബിസിനസ് നടക്കില്ല. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാം' സുരേഷ് കുമാര്‍ വ്യക്തമാക്കി. 

'സംവിധായകന് പേര് കിട്ടാന്‍ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാള്‍ക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാലല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂ. ഇതൊക്കെയാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍. നേരത്തെ, പുലിമുരുകന്റെ കാര്യത്തില്‍ നൂറുകോടി ക്ലബ് എന്നു പറഞ്ഞു. ആളുകള്‍ വിചാരിച്ചു, സിനിമ നൂറു കോടി കലക്ട് ചെയ്തു എന്ന്. പക്ഷേ, അതിന്റെ യാഥാര്‍ഥ്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. ടോമിച്ചന്‍ മുളകുപാടത്തിന് അറിയാം. ആ പടത്തിനേക്കാള്‍ ലാഭം രാമലീല എന്ന പടത്തില്‍ കിട്ടിയതായാണ് നമ്മുടെ അടുത്തു പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇതുപോലെയുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്ന ഡയറക്ടര്‍മാര്‍ക്ക് അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരിപാടിയാണ്. ഇതിന്റെ തലവേദന മുഴുവന്‍ ആന്റണി പെരുമ്പാവൂരിനാണ്. ഇന്‍കം ടാക്‌സുകാരും ബാക്കിയുള്ളവരും വീട്ടില്‍ കയറി ഇറങ്ങും. സംവിധായകന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.' എന്നാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ സുരേഷ് കുമാര്‍ പറഞ്ഞത്. സുരേഷിന്റെ നിലപാടിനെ അനൂകൂലിച്ചാണ് ആരാധകരും രംഗത്തെത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (14 minutes ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (26 minutes ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (33 minutes ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (39 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (51 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (1 hour ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (3 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (4 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (4 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (5 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (5 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (5 hours ago)

Malayali Vartha Recommends