അടുത്ത് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും വേലക്കാരിയെ മണിക്കൂറുകളോളം നിർത്തി രജനീകാന്തും കുടുംബവും; സിനിമ കാണാനെത്തിയ രജനീകാന്തും കുടുംബവും ഒപ്പംകൂട്ടിയ വേലക്കാരിയെ തിയറ്ററിൽ ഇരിക്കാൻ അനുവദിച്ചില്ലെന്ന് പരാതി
കടുത്ത മനുഷ്യാവകാശലംഘനമാണ് രജനീകാന്തിെൻറ ഭാഗത്തുനിന്നുണ്ടായതെന്നും ഇദ്ദേഹം ഭരണാധികാരിയായാൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ ചോദ്യമുയരുന്നു. സംഭവത്തിൽ രജനീകാന്തിെൻറ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. സിനിമ കാണാനെത്തിയ രജനീകാന്തും കുടുംബവും ഒപ്പംകൂട്ടിയ വേലക്കാരിയെ തിയറ്ററിൽ ഇരിക്കാൻ അനുവദിച്ചില്ലെന്നാണ് പരാതി. ഇൗയിടെ റിലീസായ 2.0 സിനിമ ചെന്നൈ സത്യം തിയറ്ററിൽ കാണാനെത്തിയപ്പോഴാണ് വേലക്കാരിയെ മണിക്കൂറുകളോളം നിർത്തിയത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
ഫോേട്ടായും വൈറലായി. ഇവരോടൊപ്പം ഉണ്ടായിരുന്ന വേലക്കാരിയാണെന്ന് കരുതുന്ന യുവതി സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ അവരുടെ പിന്നിൽ നിൽക്കുകയായിരുന്നു. തിയറ്ററിൽ തൊട്ടടുത്ത് സീറ്റുകൾ കാലിയായി കിടന്നിരുന്നുവെങ്കിലും വേലക്കാരിയെ ഇരിക്കാൻ അനുവദിക്കാത്തതാണ് വിവാദമായത്.
https://www.facebook.com/Malayalivartha