രജപുത്രന്റെ ക്ലൈമാക്‌സിനായി മേക്കപ്പിട്ട് സെറ്റിലിരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി സില്‍ക്ക് സ്മിതയുടെ മരണവാർത്ത അറിയുന്നത്... അപ്‌സെറ്റായ സുരേഷ് ഗോപിയ്ക്ക് അഭിനയിക്കാനാവില്ലെന്ന് പറഞ്ഞ് ചിത്രീകരണം നിർത്തിവച്ചു- ദിനേശ് പണിക്കര്‍

പലര്‍ക്കും അറിയാത്തൊരു മുഖം കൂടി സില്‍ക്കിനുണ്ടെന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയായിരുന്നു താരം. മരണകാരണത്തെക്കുറിച്ചുള്ള അവ്യക്ത ഇന്നും തുടരുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 1996 സെപ്റ്റംബര്‍ 23നായിരുന്നു സില്‍ക്ക് സ്മിത വിട വാങ്ങിയത്.
ആരാധകരേയും സിനിമാലോകത്തെയും ഒരുപോലെ നടുക്കിയൊരു മരണം കൂടിയായിരുന്നു ഇത്. ഇതേ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ രജപുത്രന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവും അഭിനേതാവുമായ ദിനേശ് പണിക്കര്‍ പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
മേക്കപ്പിട്ട് സെറ്റിലിരിക്കുന്നതിനിടയിലാണ് സില്‍ക്ക് സ്മിത മരിച്ചതായുള്ള വിവരമെത്തിയത്. മദ്രാസില്‍ വെച്ചായിരുന്നു അവരുടെ മരണം. 1000 ത്തിലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയുള്ള രംഗമായിരുന്നു ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെക്കാനാവശ്യപ്പെടുകയായിരുന്നു താരമെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. തനിക്ക് അഭിനയിക്കാനാവില്ലെന്നും തന്‍രെ ആദ്യകാല സിനിമകളിലൊന്നില്‍ നായികയായെത്തിയത് സില്‍ക്കായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അന്നത്തെ ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു പിന്നീടെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha























