Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് അൽപ്പം കടുത്തുപോയി!! നിരാശയോടെ സിനിമ പ്രേമികൾ; സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍

02 SEPTEMBER 2019 10:21 AM IST
മലയാളി വാര്‍ത്ത

സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാ മേഖലയില്‍ യോഗം ചേരും. ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം വിളിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. എന്നാല്‍ സര്‍ക്കാരുമായി​ സിനിമാസംഘടനകള്‍ നടത്തിയ ച‌ര്‍ച്ചയില്‍ സര്‍ക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന് ശേഷമേ നികുതി വര്‍ദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി.​.

കഴിഞ്ഞ ദിവസമാണ് സിനിമാ ടിക്കറ്റകള്‍ക്ക് വിനോദ നികുത്തി പിരിക്കാന്‍ തദ്ദേശസ്വയംവരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. ജിഎസ്ടിക്ക് പുറമേയാണ് വിനോദ നികുതി ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് നികുതി ഏര്‍പ്പെടുത്തി തുടങ്ങുക. നൂറ് രൂപയില്‍ കുറവുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും, നൂറ് രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവുമാണ് നികുതി. ഇ ടിക്കറ്റിംഗ് നിലവില്‍ വരുന്നത് വരെ ടിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ടതല്ല. എന്നാല്‍ ഇതിന് പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തില്‍ അനുസൃതമായി അടുത്ത മാസം പിരിച്ച നികുതി തദ്ദേശസ്വയംവര സ്ഥാപത്തില്‍ ഒടുക്കണം. സിനിമാ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും നേരത്തെ ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്യയതാണ് തദ്ദേശ സ്വയംഭരണ ഉത്തരവ് ഇറക്കിയത്.

സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാ മേഖലയില്‍ യോഗം ചേരും. ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം വിളിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. എന്നാല്‍ സര്‍ക്കാരുമായി​ സിനിമാസംഘടനകള്‍ നടത്തിയ ച‌ര്‍ച്ചയില്‍ സര്‍ക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന് ശേഷമേ നികുതി വര്‍ദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി​.

അതേസമയം ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് സിനിമ രംഗത്ത് നിര്‍മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. ജി.എസ്.ടിയില്‍ ലഭിച്ച ഇളവാണ് പുതിയ ഉത്തരവോടെ അട്ടിമറിക്കപ്പെടാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സിനിമ മേഖലക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും എന്നാല്‍ പുതിയ നികുതി ഉത്തരവ് സിനിമ മേഖലക്ക് കനത്ത പ്രഹരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ കേരളത്തിലെ 80 ശതമാനം തിയേറ്ററുകളും നഷ്ടത്തിലാണ് ഓടുന്നതെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറു രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമായിരുന്നു ജി.എസ്.ടി ഈടാക്കിയിരുന്നത്. സിനിമ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് യഥാക്രമം 12 ശതമാനമായും 18 ശതമാനമായും കുറച്ചിരുന്നു. ഇതിന് ശേഷം സിനിമ കാണാനെത്തുന്ന പ്രേക്ഷകരിലും വര്‍ധനവുണ്ടായി. എന്നാല്‍ ജി.എസ്.ടി കുറച്ചതിന് പിന്നാലെ പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞതാണ് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ നികുതി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വിനോദ നികുതി ഏര്‍പ്പെടുത്തിയതെന്ന വാദവും സിനിമ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി ഇളവിന് മുമ്പ് 18 ശതമാനം നികുതി നല്‍കിയിരുന്നിടത്ത് വിനോദ നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ ആകെ നികുതി 22 ശതമാനം ഉയരും. ഇത് മൂലം ജി.എസ്.ടി ഇളവിന്റെ ഒരു ആനുകൂല്യവും പ്രേക്ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാവും. മാത്രമല്ല, മിക്ക തിയേറ്ററുകളിലും ഇ-ടിക്കറ്റ് സംവിധാനം നടപ്പിലാക്കിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ സീല്‍ ചെയ്തു വാങ്ങി വില്‍ക്കുന്ന രീതി ഇനി പ്രായോഗികമല്ല. ഫിലിം ചേംബര്‍ ഭാരവാഹികളായ എം.സി ബോബി, സാഗാ അപ്പച്ചന്‍, അനില്‍ തോമസ്, സാജു ജോണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends