Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് അൽപ്പം കടുത്തുപോയി!! നിരാശയോടെ സിനിമ പ്രേമികൾ; സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍

02 SEPTEMBER 2019 10:21 AM IST
മലയാളി വാര്‍ത്ത

സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാ മേഖലയില്‍ യോഗം ചേരും. ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം വിളിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. എന്നാല്‍ സര്‍ക്കാരുമായി​ സിനിമാസംഘടനകള്‍ നടത്തിയ ച‌ര്‍ച്ചയില്‍ സര്‍ക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന് ശേഷമേ നികുതി വര്‍ദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി.​.

കഴിഞ്ഞ ദിവസമാണ് സിനിമാ ടിക്കറ്റകള്‍ക്ക് വിനോദ നികുത്തി പിരിക്കാന്‍ തദ്ദേശസ്വയംവരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. ജിഎസ്ടിക്ക് പുറമേയാണ് വിനോദ നികുതി ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് നികുതി ഏര്‍പ്പെടുത്തി തുടങ്ങുക. നൂറ് രൂപയില്‍ കുറവുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും, നൂറ് രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവുമാണ് നികുതി. ഇ ടിക്കറ്റിംഗ് നിലവില്‍ വരുന്നത് വരെ ടിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ടതല്ല. എന്നാല്‍ ഇതിന് പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തില്‍ അനുസൃതമായി അടുത്ത മാസം പിരിച്ച നികുതി തദ്ദേശസ്വയംവര സ്ഥാപത്തില്‍ ഒടുക്കണം. സിനിമാ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും നേരത്തെ ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്യയതാണ് തദ്ദേശ സ്വയംഭരണ ഉത്തരവ് ഇറക്കിയത്.

സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാ മേഖലയില്‍ യോഗം ചേരും. ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം വിളിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. എന്നാല്‍ സര്‍ക്കാരുമായി​ സിനിമാസംഘടനകള്‍ നടത്തിയ ച‌ര്‍ച്ചയില്‍ സര്‍ക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന് ശേഷമേ നികുതി വര്‍ദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി​.

അതേസമയം ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് സിനിമ രംഗത്ത് നിര്‍മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. ജി.എസ്.ടിയില്‍ ലഭിച്ച ഇളവാണ് പുതിയ ഉത്തരവോടെ അട്ടിമറിക്കപ്പെടാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സിനിമ മേഖലക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും എന്നാല്‍ പുതിയ നികുതി ഉത്തരവ് സിനിമ മേഖലക്ക് കനത്ത പ്രഹരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ കേരളത്തിലെ 80 ശതമാനം തിയേറ്ററുകളും നഷ്ടത്തിലാണ് ഓടുന്നതെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറു രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമായിരുന്നു ജി.എസ്.ടി ഈടാക്കിയിരുന്നത്. സിനിമ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് യഥാക്രമം 12 ശതമാനമായും 18 ശതമാനമായും കുറച്ചിരുന്നു. ഇതിന് ശേഷം സിനിമ കാണാനെത്തുന്ന പ്രേക്ഷകരിലും വര്‍ധനവുണ്ടായി. എന്നാല്‍ ജി.എസ്.ടി കുറച്ചതിന് പിന്നാലെ പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞതാണ് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ നികുതി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വിനോദ നികുതി ഏര്‍പ്പെടുത്തിയതെന്ന വാദവും സിനിമ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി ഇളവിന് മുമ്പ് 18 ശതമാനം നികുതി നല്‍കിയിരുന്നിടത്ത് വിനോദ നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ ആകെ നികുതി 22 ശതമാനം ഉയരും. ഇത് മൂലം ജി.എസ്.ടി ഇളവിന്റെ ഒരു ആനുകൂല്യവും പ്രേക്ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാവും. മാത്രമല്ല, മിക്ക തിയേറ്ററുകളിലും ഇ-ടിക്കറ്റ് സംവിധാനം നടപ്പിലാക്കിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ സീല്‍ ചെയ്തു വാങ്ങി വില്‍ക്കുന്ന രീതി ഇനി പ്രായോഗികമല്ല. ഫിലിം ചേംബര്‍ ഭാരവാഹികളായ എം.സി ബോബി, സാഗാ അപ്പച്ചന്‍, അനില്‍ തോമസ്, സാജു ജോണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends