മലയാള സിനിമ ആഘോഷമാക്കി വിവാഹമായിരുന്നു സത്താറിന്റേയും ജയഭാരതിയുടേയും... ഇരുവര്‍ക്കും വേര്‍പിരിയേണ്ടിവന്നത് സത്താറിന് ഏറെ വിഷമമായിരുന്നു... വിഷമങ്ങൾക്കിടയിൽ ആ രോഗം കൂടി വില്ലനായതോടെ... സത്താറിന്റെ ജീവിതത്തിൽ സംഭവിച്ചത്...
എഴുപതു കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. മലയാള സിനിമയിൽ കരുത്തിന്റെ പ്രതീകമായിരുന്നു സത്താർ. ഇന്നു പുലര്‍ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.മലയാള സിനിമ ആഘോഷമാക്കി വിവാഹമായിരുന്നു സത്താറിന്റേയും ജയഭാരതിയുടേയും. വിവാഹ മോഡനത്തിനു ശേഷവും ബഹുമാനത്തേടു കൂടിയാണ് നടിയെ അദ്ദേഹം കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴിത അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ചലച്ചിത്ര നിരൂപകനും, ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ കെ.ജെ. സിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.'95-98 കാലത്താണ്. ഞാന്‍ എറണാകുളത്ത് പേജിങ് സര്‍വീസില്‍ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കോള്‍ വരുന്നു."ഞാന്‍ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.."
ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി. ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാന്‍. ആളറിയാനാണ്. ഫോണിന്റെ മറുവശത്ത് ഉച്ചത്തില്‍ ഒരു പൊട്ടിച്ചിരി. ഇപ്പോഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താര്‍ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാന്‍ പെട്ടെന്ന് ഓര്‍മ വന്നത് അതാണെന്ന് ഞാന്‍. പിന്നീട് ഇടക്കൊക്കെ സത്താര്‍ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു. ഇപ്പൊ ഇതാ ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം സത്താറിന്റെ മരണവാര്‍ത്തക്കു മുന്നിലിരിക്കുമ്ബൊഴും അന്നത്തെ ആ പൊട്ടിച്ചിരി കാതില്‍ മുഴങ്ങുന്നത് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബീന എന്ന ചിത്രമാണ് സത്താറിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ചിത്രം. ഈ ചിത്രത്തിലൂടെയാണ് ജയഭാരതി സത്താറിന്റെ ജീവത സഖിയായത് ജയഭാരതി സിനിമയില്‍ കത്തി നിന്നിരുന്ന സമയത്തായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.
ജയഭാരതിയെ പോലെയൊരു നടിയെ സത്താര്‍ സ്വന്തമാക്കിയത് സിനിമ ലോകം ഏറെ ആസൂയയോടെയാണ് നേക്കി നിന്നത്.പിന്നീട് ഇരുവര്‍ക്കും വേര്‍പിരിയേണ്ടിവന്നത് സത്താറിന്റെ ജീവിതത്തിലെ സ്വകാര്യ സങ്കടമായി മാറി. പ്രേം നസീര്‍ ചിത്രത്തിലേയ്ക്ക് നടനെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്.1975 ല്‍ പുറത്തിറങ്ങിയ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ടെന്നുള്ള ചിത്രത്തിലൂടെയാണ് സത്താര്‍ വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് 1976 ല്‍ വിന്‍സന്റ് മാഷ് സംവിധാനം ചെയ്ത അനാവരണത്തിലൂടെയാണ് സത്താര്‍ നയകമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.
https://www.facebook.com/Malayalivartha