ദൃശ്യങ്ങൾ കാണാൻ ദിലീപ് എത്തിയില്ല, അടച്ചിട്ട കോടതി മുറിയിലെ ലാപ്ടോപ്പിലാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക... മുറിയില്‍ നിന്ന് എല്ലാവരെയും പുറത്തിറക്കി!! പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ദ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ എത്തി

മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്കി നിൽക്കവേയാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങളിൽ തിരിമറി നടത്തിയിട്ടുണ്ടെന്ന് കാണിച്ച് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെ ദൃശ്യങ്ങൾ പ്രതികൾക്ക് കൊടുക്കില്ല പകരം കാണിക്കാം എന്ന വിധി ഉണ്ടായത്. ഇന്നാണ് കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കാണാൻ കോടതി അനുവാദം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ
വീഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ക്കു മുന്നില്‍ കാണിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. അടച്ചിട്ട കോടതി മുറിയിലില്‍ ലാപ്ടോപ്പിലാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. മുറിയില്‍ നിന്ന് എല്ലാവരെയും പുറത്തിറക്കിയിരിക്കുകയാണ്. പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ദ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ എത്തിയിട്ടുണ്ട്. അഡി. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തിലാണ് ദൃശ്യങ്ങള്‍ കാണാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. നിലവില്‍ ദിലീപിന്റെ അഭിഭാഷകനും, ദിലീപ് നിയോഗിച്ച വിദഗ്ദ്ധനും എത്തിയെങ്കിലും ദിലീപ് എത്തിയിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ ഒറ്റയ്ക്കു കാണണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നെങ്കിലും ഇന്ന് ആദ്യവട്ട പരിശോധനയ്ക്കുശേഷം ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























