ചിത്രം എന്ന സിനിമയാണ് എനിക്ക് ലേഖയെ തന്നത്... ഞങ്ങളുടെ വിവാഹത്തില്‍ എതിര്‍പ്പ് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു... അത്പോലെ എന്റെ കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു... പക്ഷേ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തു... ഞങ്ങൾ കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞത് ഒരു ചെറിയ കാര്യമല്ല; ഒന്നുകില്‍ പയ്യന്‍ തേക്കും... അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും ഒരു തരത്തിൽ തേപ്പ് ഉറപ്പാണ്... മനസ് തുറന്ന് എം ജി ശ്രീകുമാർ...

മലയാള സിനിമയുടെ സൂപ്പർ ഹിറ്റ് ഗായകനാണ് എം ജി ശ്രീകുമാർ. ഒരു പിടി നല്ല ഗാനങ്ങൾ കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച താരം. പ്രശസ്‌ത സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.ഇപ്പോൾ അദ്ദേഹം റിയാലിറ്റി ഷോകളിൽ വിധികർത്താവായും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ മുഖമാണ്.
തന്റെ എല്ലാ വിശേഷങ്ങളളും എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. അദ്ദേഹം എവിടെ പോയാലും ഭാര്യ ലേഖയെയും കൊണ്ടു പോകുമെന്നും തന്റെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും പറയാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് ലേഖ ഭാര്യയായി എത്തിയതിന് പിന്നിലും ചിത്രത്തിലെ പാട്ടുകളുടെ സാന്നിധ്യം ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറയുകയാണ്. അതോടൊപ്പം തന്റെ ലിവിങ് ടുഗദറിനെ കുറിച്ചുമൊക്കെ താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു. ഞങ്ങളുടെ വിവാഹത്തില്‍ എതിര്‍പ്പ് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു.
അത്പോലെ എന്റെ കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തുവെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. ഞങ്ങൾ കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞത് ഒരു ചെറിയ കാര്യമല്ല.
ലിവിംങ് ടുഗദര്‍ ആയിരുന്നു ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും ഒരു തരത്തിൽ തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ് എന്നു തെളിയിച്ചു. ആ കാലഘട്ടത്തിൽ ലിവിങ് ടുഗദര്‍ ഒരു സാഹസം തന്നെയായിരുന്നു. സ്‌നേഹമാണ് എല്ലാ സാഹസങ്ങള്‍ക്കും പ്രേരിപ്പിക്കുന്നത് എന്ന് തെളിയിച്ചു.
അന്നു ആ സമയത്ത് ഞാനും ലേഖയും കൂടി ചെങ്ങന്നൂരില്‍ ഒരു ആയൂര്‍വേദ ചികിത്സയ്ക്ക് പോയിരുന്നു. പിഴിച്ചില്‍ ചികിത്സ. അവിടെ ഒരു മാഗസിന്റെ പ്രതിനിധികളായ രണ്ട് പേര്‍ ഞങ്ങളെ കാണാന്‍ വന്നു. എക്‌സ്‌ക്‌ളൂസീവായി ഒരു ഇന്റര്‍വ്യൂ തന്നാല്‍ ഞങ്ങൾ കവര്‍ സ്റ്റോറിയായി ചെയ്യാമെന്നവര്‍ പറഞ്ഞു.
വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോ എന്ന് അവര്‍ ചോദിച്ചു എന്നോട് തീര്‍ച്ചയായും ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവരോട് ഞങ്ങൾ പറഞ്ഞു. കോട്ടയത്ത് ഒരു ഹോട്ടലില്‍ വച്ചു ഫോട്ടോഷൂട്ടും നടന്നു. 2000 ഡിസംബര്‍ മുപ്പത്തിയൊന്നിന് പുറത്തിറങ്ങിയ ആ മാഗസിന്റെ കവര്‍ സ്റ്റോറി തന്നെ എംജി ശ്രീകുമാര്‍ വിവാഹിതനായി. ഭാര്യ ലേഖ എന്നായിരുന്നു. ആ സമയത്ത് ഞങ്ങള്‍ വിവാഹിതരല്ലയിരുന്നു . പക്ഷെ ഞങ്ങള്‍ക്ക് നല്ല പണിയാണ് കിട്ടിയത്.
അങ്ങനെ ഞങ്ങള്‍ നേരെ മൂകാംബികയിലേക്ക് പോയി. അവിടെ നിന്നും ഞാന്‍ എന്റെ അമ്മയെ വിളിച്ചു. കല്യാണം കഴിക്കാന്‍ പോകുന്ന വിവരം പറഞ്ഞു . നിന്റെ ഇഷ്ടം ഇതു നിന്റെ ജീവിതമാണ്, നിനക്കിഷ്ടപ്പെട്ടെങ്കില്‍ അതു നടക്കട്ടെയെന്ന് പറഞ്ഞ് അമ്മ എന്നെ മനസ്സിൽ അനുഗ്രഹിച്ചു. അമ്മയോടല്ലാതെ മറ്റാരോടും ആരോടും ഞാന്‍ ഈ കല്യാണക്കാര്യം പറഞ്ഞിട്ടില്ല. മൂകാംബിക ക്ഷേത്രത്തില്‍ വച്ചു കല്യാണം കഴിച്ച് തിരിച്ചു വന്ന് തിരുവനന്തപുരത്ത് വന്ന് ഞങ്ങള്‍ വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും ഞങ്ങള്‍ സന്തുഷ്ടരായി ജീവിക്കുന്നു ആർക്കും ഒരു പരാതിയില്ല .
ഞങ്ങള്‍ ഒന്നു വഴക്കിടാറുപോലുമില്ല. ഞങ്ങൾക്കു എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും നല്ല പോലെ ഒച്ച വെച്ച് അങ്ങ് തീര്‍ക്കും. സ്‌നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ ഞങ്ങൾ തിരിച്ചറിഞ്ഞു. ചിത്രം എന്ന സിനിമയാണ് എനിക്ക് ഒരു വഴിത്തിരിവായത്. എനിക്കു ലേഖയെ തന്നതും ആ സിനിമയാണ്.
https://www.facebook.com/Malayalivartha



























