ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണെന്ന് തോന്നിയ നിമിഷം സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു ശേഷം ചെയ്തത് മറ്റൊന്ന്... അന്ന് മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ച് എത്തിയത് രക്ഷകനായി... ജീവിതത്തിൽ മറക്കാനാകാത്ത അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മേരി

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഉണ്ണി മേരി. പ്രമുഖ നടന്മാരോടൊപ്പം എല്ലാ സിനിമകളും അഭിനയിച്ച് തന്റേതായ നായിക സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച താരം കൂടിയാണ്. ഇപ്പോഴിതാ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഉണ്ണി മേരി.
ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തുകയാണ് മേരി. സംവിധായകന്‍ ഐ വി ശശിയുടെ കാണാമറയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം നടക്കുന്നത് . ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും താമസിക്കുന്ന ഹോട്ടലില്‍ എന്നെ കാണാന്‍ അച്ഛന്‍ എത്തി.
അച്ഛനോട് അവിടെ ഉള്ളവര്‍ മോശം ആയി സംസാരിക്കുകയും എന്നെ കാണാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്‌തു. എന്നെ കാണാന്‍ കഴിയാതെ അച്ഛന്‍ മടങ്ങേണ്ടി വന്നിരുന്നു. അതില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. വാതിലിന്റെ പുറത്തു നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍ താന്‍ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു.
വാതില്‍ ഞാന്‍ തുറക്കാതെ ആയപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയില്‍ ആയ എന്നെ ആശുപത്രിയില്‍ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഇന്ന് ഞാന്‍ ഉണ്ടാകില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























