ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നതെന്ന് ചോദിച്ചു; ആ ചോദ്യത്തിന് കിട്ടിയ മറുപടി ഇന്നോർക്കുമ്പോൾ ഞെട്ടിപ്പിക്കുന്നത് ; സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു അത്; സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്; അന്നത്തെ ആ വാക്കുകൾ മറക്കാനാകാതെ ബാലചന്ദ്രമേനോൻ

ബാലചന്ദ്രമേനോന് ഇന്നും ആ വാക്കുകൾ ഓർക്കുമ്പോൾ അതിശയമാണ്. സുകുമാരനെ കുറിച്ചുള്ള ഓർമകൾ നുണയുമ്പോഴും ആ വാക്ക് യാഥാർഥ്യമായി മുന്നിൽ നിൽക്കുന്നതിന്റെ ചാരുതയും. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജിത്തും തിളങ്ങി നിൽക്കുമ്പോൾ ആ വാക്കുകളുടെ അർഥം കൂടുന്നു. അമ്മയുടെ ജനറൽ ബോഡി നടക്കുന്ന സമയം, സുകുമാരൻ വരുന്നു. മിക്കവാറും മുണ്ടും ഷർട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നതെന്ന് ബാലചന്ദ്രമേനോൻ ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ എന്നായിരുന്നു ’–സുകുമാരൻ പറഞ്ഞത് .’.
‘എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവർ രണ്ട് പേരും മലയാളത്തിൽ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്കൂളിൽ ഞാൻ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തിയത് ഇപ്പോഴും ഓർക്കുന്നു. സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ് എന്നും .’സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളിൽ വെറും പാവമായിരുന്നു സുകുമാരൻ എന്നും ബാലചന്ദ്രമേനോൻ പറയുന്നു.
https://www.facebook.com/Malayalivartha