Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

സിനിമാ സ്റ്റൈലില്‍ സുരേഷ് ഗോപി ഉടന്‍; സീറ്റ് മോഹികള്‍ക്ക് ആശ്വാസം

26 MAY 2015 09:42 AM IST
മലയാളി വാര്‍ത്ത.

സീറ്റ് മോഹികള്‍ക്ക് ആശ്വാസം പകര്‍ന്നാണ് ആ വാര്‍ത്ത എത്തിയത്. ഉടന്‍ വരുന്ന അരുവിക്കര സീറ്റും തിരുവനന്തപുരം ലോക്‌സഭാ സീറ്റും സുരേഷ് ഗോപി നോട്ടമിട്ടിരുന്നു. മോഡിയുടേയും ദേശീയ നേതാക്കളുടേയും പിന്തുണ ഇക്കാര്യത്തില്‍ സുരേഷ് ഗോപിക്കുണ്ടായിരുന്നു. സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനാക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മനപ്പായസം കുടിച്ചവര്‍ക്ക് സന്തോഷമാണ്.
സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനാക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന. സുരേഷ് ഗോപിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വിലപോയില്ല. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും നടന് അനുകൂലമായ നിലപാട് എടുത്തതോടെയാണ് ഇത്. ഇതോടെ സുരേഷ് ഗോപിയുടെ നിയമനത്തിനെ അട്ടിമറിക്കാനുള്ള ചിലരുടെ നീക്കം പൊളിഞ്ഞു. 
സുരേഷ് ഗോപിയുടെ നിയമനത്തില്‍ വിലങ്ങു തടിയായിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ വിശദീകരിക്കുകയും ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്ന് അന്വേഷിച്ചിരുന്നു. കൂടിയാലോചനകള്‍ക്കു ശേഷം മറുപടിയും നല്‍കിയിട്ടുണ്ട്. നിയമനം കേന്ദ്രത്തിന്റെ വിഷയമാണ്. കേരളത്തിലെ ഒരാള്‍ക്കും കേന്ദ്ര ബോര്‍ഡുകളില്‍ നിയമനം ലഭിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നില്ലെന്നാണ് വിശദീകരണം. അതിനിടെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ സംസ്ഥാന നേതൃത്വത്തിനുള്ള അതൃപ്തി കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. ആര്‍എസ്എസ് നേതൃത്വം മുന്നോട്ട് വച്ച് പേരുകള്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡിനായി പരിഗണിച്ചൂള്ളൂ.
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഉറപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദ രൂപ രേഖയുണ്ടാക്കാന്‍ നടനും ശ്രമിച്ചു കഴിഞ്ഞു. ചുമതലയേറ്റാലും അഭിനയം വിടല്ല. അഞ്ച് സിനിമകളില്‍ കരാര്‍ ഒപ്പിട്ടുണ്ട്. അതെല്ലാം പൂര്‍ത്തിയാക്കും. അതിലുപരി പുതിയ സ്‌ക്രിപ്റ്റുകളും കേള്‍ക്കുന്നു. അഭിനയവും ചുമതലയും ഒന്നിച്ചു കൊണ്ടു പോകുമെന്ന് ബിജെപി കേന്ദ്ര നേതാക്കളേയും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സിനിമകളെ മാത്രം സഹായികുന്ന രീതിയില്‍ നിന്ന് എന്‍ എഫ് ഡി സിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
നിയമനം ലഭിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ മലയാളി ആയിരിക്കും സുരേഷ് ഗോപി. ഇതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ നിയമിച്ച് കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടന്‍ വരുമെന്നാണു സൂചന. അതിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തിനോട് അഭിപ്രായം തേടിയത്. സുരേഷ് ഗോപി നിയമിതനായാല്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പദവിയാവും ഇത്. നേരത്തെ ഇ.ശ്രീധരനെ ദേശീയ റയില്‍വേ ഉപദേശക സമിതിയില്‍ നിയമിച്ചിരുന്നു. ശ്രീധരന്റെ നിയമനത്തിലും സംസ്ഥാന നേതൃത്വത്തിന് പങ്കില്ലായിരുന്നു.
രാജ്യത്തേക്ക് വിദേശ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്തുകൊണ്ടുവരുന്നതും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നതും ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷനാണ്. 1957ലാണ് സിനിമാരംഗത്തെ സമഗ്രവളര്‍ച്ചയ്ക്കായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്. മുംബൈയാണ് ആസ്ഥാനം. ദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത് ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ്. 300ലേറെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയോ സാമ്പത്തിക സഹായം നല്‍കുകയോ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (3 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (3 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (4 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (4 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (5 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (5 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (6 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (6 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (6 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (6 hours ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

Malayali Vartha Recommends