Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്

16 MAY 2022 09:54 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മേയ് 30തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിന്നിട്ടും കേസ് എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ്പോൾ. കാവ്യയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ പോലും മാറിമറിയുകയാണ്. എന്നാലിപ്പോഴിതാ കേസിൽ തുടരന്വേഷണത്തിന് വീണ്ടും കൂടുതൽ സമയം തേടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അന്വേഷണ സംഘത്തിൻറെ നിർണായക നീക്കം. എന്നാൽ അതിനിടയിൽ പുറത്ത് വരുന്നത് നിസാരകാര്യങ്ങൾ അല്ല. കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേരത്തെ ഉയർന്ന് വന്നിരുന്നത്. ഡി ജി പിയുടെ ഇടപെടലുകള്‍ കാരണം കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ സേനയ്ക്ക് അകത്ത് നിന്ന് തന്നെ ഉണ്ടായി.

ഇതിന് പിന്നാലെ ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകളും പുറത്ത് വന്നു. ഇരുവരും തമ്മില്‍ 50 ലേറെ തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പൊതുജനമധ്യത്തിലുള്ളത്. ഡി ജി പിയുമായി ദിലീപിനുള്ള ഈ ബന്ധം വളരെ പ്രധാനപ്പെട്ട കാര്യമെന്നാണ് അഡ്വ. മിനി അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. 16/4/2017 ല്‍ ദിലീപും മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയും ദിലീപിന്റെ പുതിയ ചിത്രമായ ഡിങ്കന്റെ പൂജയില്‍ പങ്കെടുത്തിരുന്നു. ഈ തിയതിയില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി ജി പി ഒരു നിർദേശം കൊടുത്തിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണം. അത് അനുസരിച്ചാണ് 17/4 ന് ആദ്യത്തെ ചാർജ് ഫയല്‍ ചെയ്യുന്നതെന്നും അഡ്വ. മിനി വ്യക്തമാക്കുന്നു. തലേ ദിവസം മുന്‍ ഡി ജി പി ദിലീപുമായി ഡിങ്കന്റെ സെറ്റില്‍ വെച്ച് സംസാരിക്കുന്നു. ഡിങ്കന്റെ പൂജാ വേളയിലേക്ക് ഡി ജി പി എത്തിയത് നമുക്ക് പ്രശനമുള്ള കാര്യമല്ല.

നമ്മുടെ വിഷയം എന്ന് പറയുന്നത് അതും ഈ കേസും തമ്മിലുള്ള ബന്ധമാണ്. ദിലീപുമായി ഡി ജി പി സംസാരിച്ചതിന്റെ പിറ്റേ ദിവസം ചാർജ് കൊടുക്കുന്നതിനും മുന്നോടിയായി കുറേസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ഒരു കത്ത് വിഷ്ണു വഴി ദിലീപിന് കൊടുക്കാന്‍ വേണ്ടി കൊണ്ടുവരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഡി ജി പി ദിലീപുമായി കാണുന്നത്. ആ സമയത്ത് എ ഡി ജി പി ബി സന്ധ്യക്കായിരുന്നു അന്വേഷണത്തിന്റെ ഓവറോള്‍ ചുമതലുണ്ടായിരുന്നത്. എന്നാല്‍ അവർ അറിയാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ വഴി 17/4 ന് ചാർജ് കൊടുക്കാന്‍ ബെഹ്റ നിർദേശിക്കുകയായിരുന്നുവെന്നും ടിബി മിനി അവകാശപ്പെടുന്നു. കേസ് അന്വേഷണത്തില്‍ 60 ദിവസം തികയുന്ന ദിനമാണ്. അന്ന് 60 ദിവസത്തിനുള്ള കുറ്റചാർജ് കോടതിയില്‍ ഫയല്‍ ചെയ്യണം എന്നൊരു നിയമം ഇല്ല. അന്ന് 90 ദിവസം വരെ സമയമുണ്ട്.

പിന്നീടാണ് 60 ദിവസം എന്നതിലേക്ക് നിയമം മാറിയത്. എന്നാല്‍ അന്വേഷണം ദിലീപിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന ഒരു ഊഹം കൊണ്ടായിരിക്കാം 17/4 ന് ചാർജ് കൊടുപ്പിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായത്. ഈ കാര്യം റിപ്പോർട്ടർ ചാനലിലൂടെ തന്നെ മുന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഈ വിഷയത്തില്‍ എന്തുകൊണ്ട് സർക്കാർ അന്വേഷിക്കുന്നില്ല. കേസില്‍ നിർണ്ണായകമായ തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമാവുന്ന പരിശോധന വൈകിപ്പിച്ചെന്നാണ് ഡി ജി പിക്കെതിരായ പ്രധാന ആരോപണം. ഇതില്‍ നിന്ന് തന്നെ അദ്ദേഹം കേസില്‍ ഇടപെട്ടുവെന്ന കാര്യം വ്യക്തമാണ്. ജയിലില്‍ വെച്ച് പള്‍സർ സുനി നാദിർഷ ഉള്‍പ്പടെയുള്ളവരെ വിളിക്കുന്നുണ്ട്. ഇക്കാര്യം ദിലീപിന് അയച്ച കത്തിലും പള്‍സർ സുനി പറയുന്നുണ്ട്. 'നാദിർഷയെ വിളിച്ചിരുന്നു, കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു, അവിടുന്നും എനിക്ക് മറുപടിയൊന്നും വന്നില്ല' എന്നാണ് പറയുന്നത്. അങ്ങനെയൊരു സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ചാർജ് കൊടുക്കാനുള്ള നീക്കമുണ്ടായത്. ഏതെങ്കിലും തരത്തില്‍ ഒരു ക്രൈം രജിസ്റ്റർ ചെയ്ത് ഈ വിഷയത്തില്‍ ഒരു അന്വേഷണം നടത്തേണ്ടതല്ല. ഇത് സംബന്ധിച്ച രേഖകളെല്ലാം നമ്മുടെ കയ്യിലുണ്ട്. അന്വേഷണം വന്നാല്‍ അതൊക്കെ കൈമാറുകയും ഇതിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ കഴിയുമല്ലോയെന്നും അഡ്വ.ടിബി മിനി ചോദിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends