താനെന്തിനാ കമ്പിയുടെ കണക്കൊക്കെ എടുക്കാന്‍ പോവുന്നത് പാട്ടുകാരിയായിക്കൂടേയെന്ന് ചോദിച്ചത് ഗോപിയാണ്... പേഴ്‌സണല്‍ ലൈഫ് പേഴ്‌സണലായി വെക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ്... പുറത്തോട്ട് കൊണ്ടുവന്ന് ആളുകള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് മാറ്റാനിഷ്ടമില്ല... നിര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് സംഭവിച്ചത്! നമ്മളെത്ര പോസിറ്റീവായിരിക്കാന്‍ ശ്രമിച്ചാലും നെഗറ്റീവായിപ്പോവുന്ന സന്ദര്‍ഭങ്ങളുണ്ട്... അഭയ ഹിരണ്‍മയി പറഞ്ഞതിങ്ങനെ...

സോഷ്യൽമീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു അമൃതസുരേഷും ഗോപിസുന്ദറുമായുള്ള റിലേഷൻ. ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ എല്ലാവര്ക്കും അറിയേണ്ടത് ഗോപിസുന്ദറിനും അഭയയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്നായിരുന്നു. 2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു. 3 വര്‍ഷം മുന്‍പായിരുന്നു അഭയ ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്. പൊതുപരിപാടികളിലും റിയാലിറ്റി ഷോകളിലുമെല്ലാം ഇവര്‍ ഒന്നിച്ചെത്താറുണ്ടായിരുന്നു. എന്നാൽ അതിനു പിന്നാലെയായിരുന്നു അമൃതയുമായി അടുത്തതും പുതിയ പ്രണയ ജീവിതം ആരംഭിച്ചതും. അമൃതയുമൊത്തുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത് അഭയ ഹിരൺമയിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. അഭയയുടെ പിറന്നാളാഘോഷ ചടങ്ങിൽ ഗോപി സുന്ദറിൻ്റെ അസാന്നിധ്യം സോഷ്യൽ മീഡിയ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിലർ ചില സംശയങ്ങളും പറഞ്ഞു തുടങ്ങിയതോടെ ഒട്ടും വൈകാതെ തന്നെ ഗോപി സുന്ദർ തൻ്റെ പുതിയ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. ഗോപി സുന്ദറും അമൃതയും ഒന്നായതോടെ അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്ന സമയത്തെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു.
പഠിച്ചത് എഞ്ചിനീയറിംഗാണെങ്കിലും ആ മേഖലയില്‍ അത്ര മിടുക്കിയൊന്നുമായിരുന്നില്ല താനെന്ന് അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. അമ്മയിലൂടെയായാണ് തനിക്കും സംഗീതം പകര്‍ന്നുകിട്ടിയത്. തനിക്ക് പാട്ടിന്റെ വഴിയെ സഞ്ചരിച്ചൂടേയെന്ന് ആദ്യം ചോദിച്ചത് ഗോപി സുന്ദറായിരുന്നുവെന്നും അഭയ അന്ന് പറഞ്ഞിരുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അഭയ ഹിരണ്‍മയി ഗോപി സുന്ദറിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചുമെല്ലാം പറഞ്ഞത് വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സംഗീത കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഞാന്‍ പാട്ട് കരിയറാക്കുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എഞ്ചിനീയറിംഗിന് പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു ഗോപി സുന്ദറിനെ പരിചയപ്പെട്ടത്. താനെന്തിനാ കമ്പിയുടെ കണക്കൊക്കെ എടുക്കാന്‍ പോവുന്നത് പാട്ടുകാരിയായിക്കൂടേയെന്ന് ചോദിച്ചത് ഗോപിയാണ്. എന്റെ ശബ്ദത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ഒത്തിരിപ്പേര്‍ പറഞ്ഞിട്ടുണ്ടെന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. അന്നയുടെ കൂടെയാണ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലേക്ക് പോയത്. അപ്പങ്ങളെമ്പാടുമായിരുന്നു അന്ന് പാടിയത്. അന്നാദ്യമായാണ് മ്യൂസിക് കംപോസിഷന്‍ നേരില്‍ കണ്ടത്. ഞാന്‍ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. ഗോപി എന്നെ പാടിപ്പിച്ച് നോക്കിയിരുന്നു. മ്യൂസിക്കാണ് എന്റെ പാഷനെന്ന് മനസിലാക്കിയത് ആ സമയത്താണ്. സംഗീതം ബ്ലഡിലുണ്ടായിരുന്നെങ്കിലും എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമാണ് ഇതാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത്.
എന്ത് കാര്യം ചെയ്തിട്ടും ശരിയായി വരുന്നുണ്ടായിരുന്നില്ല. കര്‍ണാടിക് മ്യൂസിക്കായിരുന്നു ഞാന്‍ കൂടുതലും കേട്ടിരുന്നത് പോലും. അങ്ങനെയാണ് സംഗീതം കരിയറാക്കാനായി തീരുമാനിച്ചത്. കുട്ടിക്കാലം മുതലേ തന്നെ ഞാന്‍ പെറ്റലവറാണ്. എപ്പോഴും എനിക്കൊപ്പം പെറ്റ്‌സുകളുണ്ടാവാറുണ്ട്. ഒരാളെ മിസ്സായപ്പോഴാണ് ഞാന്‍ പോസ്റ്റിട്ടത്. ഒരു ഡോഗ് മരിച്ചാലും മിസ്സായാലും സങ്കടമാണ്. നെഗറ്റീവ് കമന്റുകള്‍ കണ്ടാല്‍ പ്രതികരിക്കാറുണ്ട്. നമ്മളെത്ര പോസിറ്റീവായിരിക്കാന്‍ ശ്രമിച്ചാലും നെഗറ്റീവായിപ്പോവുന്ന സന്ദര്‍ഭങ്ങളുണ്ട്. മറുപടി കൊടുത്ത് കഴിഞ്ഞാല്‍ ഞാന്‍ ഹാപ്പിയാവും. സുഹൃത്തുക്കളാണ് അക്കാര്യത്തില്‍ എനിക്ക് നിര്‍ദേശങ്ങള്‍ തരുന്നത്. ചിലരുടെ ഇന്‍ബോക്‌സിലൊക്കെ പോയി മറുപടി കൊടുത്തിരുന്നു തുടക്കത്തില്‍. വളരെ അടുത്തുള്ളവരില്‍ നിന്നും ഫേസ് റ്റു ഫേസ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു അന്ന് അഭയ പറഞ്ഞത്. തന്റെ പ്രണയവും ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അഭയ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു. പേഴ്‌സണല്‍ ലൈഫ് പേഴ്‌സണലായി വെക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ്. പുറത്തോട്ട് കൊണ്ടുവന്ന് ആളുകള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് മാറ്റാനിഷ്ടമില്ല. നിര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് സംഭവിച്ചതെന്നും അന്ന് അഭയ പറഞ്ഞത്.
https://www.facebook.com/Malayalivartha

























