എല്ലാവർക്കും തോന്നുന്നപ്പോലെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ എനിക്കും അവരുടെ സൗന്ദര്യത്തോട് ആരാധന തോന്നി! ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും.. ഭാര്യയ്ക്ക് അറിയാം എന്റെ സ്വഭാവം..' 'ഞാനൊരു കാട്ടുകോഴിയാണെന്നത്.. എന്നെ കൊണ്ടുനടക്കുക എന്നത് ചെറിയ കാര്യമല്ല! ദിൽഷയോട് ക്രഷ് തോന്നിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് വിനയ് മാധവ്

ബിഗ് ബോസ് മലയാളം സീസണ്‍ നിര്‍ണായക ഘട്ടത്തിലാണ്. ഫൈനലിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അപ്രതീക്ഷിതമായി പലരും മത്സരത്തില്‍ നിന്ന് പുറത്തായി. ഫൈനല്‍ 5 ല്‍ ഉണ്ടാകുമെന്ന് വിചാരിച്ചവരില്‍ പലരുമാണ് പുറത്തായത്. അവസാനമായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് വിനയ് ആണ്. വീട്ടിലേക്ക് കയറിയപ്പോൾ തന്നെ തനിക്ക് അവിടെയുള്ള സ്ത്രീകളിലൊരാളോട് ക്രഷ് തോന്നിയതായി വിനയ് മോഹൻലാലിന് മുമ്പിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വിനയിയുടെ പേരിനോട് ചേർന്ന് പിന്നീട് നിമിഷ, സുചിത്ര, ദിൽഷ തുടങ്ങിയവരുടെ പേരുകളും പിന്നീട് കേൾക്കാൻ തുടങ്ങി. നിമിഷയെ ഇഷ്ടമാണെന്ന് വിനയ് തുറന്ന് പറയുകയും ചെയ്തിരുന്നു. ദിൽഷയോട് ക്രഷുള്ളതായും സംസാരം വന്നിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വിനയ് മാധവ്. ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ദിൽഷയോട് തോന്നിയ ക്രഷിനെ കുറിച്ച് വിനയ് മാധവ് വെളിപ്പെടുത്തിയത്. 'എനിക്ക് വീട്ടിലൊരാളോട് ക്രഷുണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഹൗസിൽ നിന്നും പുറത്ത് വന്നപ്പോഴാണ് ഞാൻ പറഞ്ഞ ക്രഷ് എന്ന വാക്ക് ചേർത്ത് ആരുടെയൊക്കെ പേരുകളാണ് ആളുകൾ പറഞ്ഞതെന്ന് മനസിലായത്.' 'സുചിത്ര, നിമിഷ, ദിൽഷ തുടങ്ങിയവരുടെ പേരുകളെല്ലാം കാണാമായിരുന്നു. ഞാനൊരു സൗന്ദര്യ ആരാധകനാണ്.
എല്ലാവർക്കും തോന്നുന്നപ്പോലെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ എനിക്കും അവരുടെ സൗന്ദര്യത്തോട് ആരാധന തോന്നിയെന്ന് മാത്രം. അല്ലാതെ ഞാൻ അവിടെയുള്ള ആരോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല.' 'അത് വളച്ചൊടിച്ചതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഹൗസിനുള്ളിൽ മാത്രം സൗന്ദര്യം ആസ്വദിക്കുന്നത് പുറത്ത് ചെയ്യാറുള്ള കാര്യമാണ്. ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭാര്യയ്ക്ക് അറിയാം എന്റെ സ്വഭാവം.' 'ഞാനൊരു കാട്ടുകോഴിയാണെന്നത്. എന്നെ കൊണ്ടുനടക്കുക എന്നത് ചെറിയ കാര്യമല്ല. വലിയ റിസ്ക്കാണ്. അത് ഭാര്യയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ആരോടും ക്രഷ് തോന്നിപ്പോവില്ലെന്നും ഭാര്യയ്ക്ക് അറിയാം. ദേഷ്യമൊക്കെ വരുന്ന വ്യക്തിയാണ് ഞാൻ.' 'പക്ഷെ കൃത്യമായ കാരണമില്ലാതെ ഞാൻ വഴക്കുണ്ടാക്കാറില്ല. ഹൗസിനുള്ളിൽ പോലും ഞാൻ വെറുതെ വഴക്കുണ്ടാക്കിയിട്ടില്ല. എന്റെ പേര് കൂടി പരാമർശിക്കപ്പെടുമ്പോഴാണ് ഞാൻ ഇടപെടുന്നത്' വിനയ് പറയുന്നു. വിനയ് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് റോൺസണായിരുന്നു. ജാസ്മിനും നിമിഷയും പോയശേഷം റോൺസൺ സൗഹൃദം സൂക്ഷിക്കുന്ന ഏക വ്യക്തി വിനയ് മാധവായിരുന്നു.
https://www.facebook.com/Malayalivartha























