Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...

നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ ഞാന്‍ അവളെ പോയി കണ്ടിരുന്നു... ഞാന്‍ വളരെയധികം കെയര്‍ ചെയ്യുന്നൊരു കുട്ടിയാണ്.. എനിക്ക് വിഷമം തോന്നി.. പിറ്റേ ദിവസം രമ്യാ നമ്പീശന്റെ ഫ്‌ളാറ്റില്‍ പോയി, മോളേ എന്ത് വന്നാലും നിങ്ങളുടെ കൂടെ ഞാനുണ്ടാവുമെന്ന് പറഞ്ഞു.. പക്ഷെ! ദിലീപ് വിഷയത്തില്‍ ആദ്യമായി ഞെട്ടിച്ച് മേജര്‍ രവി

01 JULY 2022 03:55 PM IST
മലയാളി വാര്‍ത്ത

നിർണായകമായ പല വെളിപ്പെടുത്തലും പലരും ദിലീപ് വിഷയത്തിൽ നടത്തിയിരുന്നു. ഇപ്പോഴും നടത്തികൊണ്ടേയിരിക്കുന്നു. ചുരുക്കം പറഞ്ഞത്‌ അത്തരമൊരു വെളിപ്പെടുത്തൽ തന്നെയായിരുന്നു നടിയെ ആക്രമിച്ച കേസ് രണ്ടാമതൊരു വഴിത്തിരിവിലേക്കെത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വരവോടുകൂടിയായിരുന്നു കേസിൽ പല ട്വിസ്റ്റുകളും പുറത്ത് വന്നത്. ഇപ്പോഴിതാ ദിലീപ്-വിജയ് ബാബു വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തുകയാണ് സംവിധായകന്‍ മേജര്‍ രവി. സമൂഹത്തിനകത്ത് തെറ്റ് ചെയ്തു എന്ന് പലരും പലരെയും പറ്റി പറയും. എനിക്കെതിരെയും അതുണ്ടായിരുന്നു. അഗ്നിപഥുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ഇവര്‍ ഉപയോഗിച്ചു. മോദിക്കെതിരെ മേജര്‍ രവി എന്നൊക്കെയായിരുന്നു പലതിലും വന്നത്. കൈക്കൂലി വാങ്ങിച്ച് പട്ടാളത്തില്‍ ചേര്‍ത്തു മേജര്‍ രവി എന്നും ടൈറ്റില്‍ വന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് അത് ചെയ്തതെന്നും എനിക്ക് മനസ്സിലായി. എന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ഒരാളാണ് കൈക്കൂലി വാങ്ങി ജോലി വാങ്ങി കൊടുക്കാന്‍ തയ്യാറായത്. ഇവന്‍ കരുനാഗപ്പള്ളിക്കാരനാണെന്നും മേജര്‍ രവി പറഞ്ഞു.

തന്റെ പേരില്‍ തട്ടിപ്പ് നടത്തിയവനെ എന്നോ സ്ഥാപനത്തില്‍ നിന്ന് പുറത്തായതാണ്. എന്നാല്‍ എന്റെ പേരും സ്ഥാപനവും ഉപയോഗിച്ച് അവന്‍ വീണ്ടും തട്ടിപ്പ് തുടങ്ങി. പോലീസിനെ ഇക്കാര്യം അറിയിച്ചതാണ്. ഇത് ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതാണ്. എന്നാല്‍ ആ തലക്കെട്ട് അവര്‍ ആ രീതിയിലാണ് ഇട്ടത്. അത് ഞാന്‍ തട്ടിപ്പ് നടത്തി എന്ന രീതിയിലാണെന്നും മേജര്‍ രവി പറഞ്ഞു. ഇത് തന്നെയാണ് വിജയ് ബാബുവിന്റെയും ദിലീപിന്റെയും കേസുകളിലുള്ളത്. ഈ രണ്ട് കേസുകള്‍ക്കും രണ്ട് വശങ്ങളുണ്ടെന്ന് മേജര്‍ പറയുന്നു. ദിലീപ് കേസിന്റെ കാര്യം പറയാം. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ ഞാന്‍ അവളെ പോയി കണ്ടിരുന്നു. ഞാന്‍ വളരെയധികം കെയര്‍ ചെയ്യുന്നൊരു കുട്ടിയാണ്. എനിക്ക് വിഷമം തോന്നി. പിറ്റേ ദിവസം രമ്യാ നമ്പീശന്റെ ഫ്‌ളാറ്റില്‍ പോയി, ഞാന്‍ പറഞ്ഞു. മോളേ എന്ത് വന്നാലും നിങ്ങളുടെ കൂടെ ഞാനുണ്ടാവുമെന്ന് പറഞ്ഞു. ഒന്നുമില്ലെങ്കിലും അതൊരു പെണ്‍കുട്ടിയാണ്. ഇത്തരത്തിലുള്ളൊരു സെന്റിമെന്റ്‌സ് എനിക്ക് അവിടെയുണ്ട്. എന്നാല്‍ പിന്നീട് ഈ കേസില്‍ ഞാന്‍ കേള്‍ക്കുന്നത് പല പല വേര്‍ഷനുകളാണ്. സത്യം മനസ്സിലാവുന്നില്ല. സ്വപ്‌ന സുരേഷിന്റെയും സരിത നായരുടെയും വേര്‍ഷന്‍ പോലെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോള്‍ പത്രങ്ങള്‍ വായിക്കാറില്ല. മുഴുവന്‍ നെഗറ്റിവിറ്റിയാണ് അതില്‍.

വളരെ മോശം നിലവാരത്തിലാണ് മീഡിയ ഉള്ളത്. പത്രങ്ങളുടെ ഫ്രണ്ട് പേജില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ നെഗറ്റീവായിട്ടുള്ള കാര്യങ്ങളാണ്. കൊലപാതകങ്ങള്‍ പോലെയുള്ളവയാണ് ഉള്ളത്. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒന്നും അതില്‍ ഇല്ല. നിങ്ങള്‍ വിജയ് ബാബു-ദിലീപ് വിഷയത്തില്‍ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറില്ലെന്നും മേജര്‍ രവി പറഞ്ഞു. ഇവരുടെ വിഷയത്തില്‍ വിധിയൊന്നും വന്നിട്ടില്ല. നമ്മള്‍ ഇങ്ങനെ ഡിബേറ്റ് ചെയ്യുന്നു. ഉദ്യോഗസ്ഥനെ മാറ്റുന്നു, സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറയുന്നു, പിന്നീട് കൂടെയില്ലെന്നും പറയുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ തോന്നുന്നു. എനിക്ക് ഇതിലും എത്രയോ നല്ല കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. എന്തിനാണ് ഞാന്‍ ഇതിലൊക്കെ സംസാരിക്കാന്‍ നില്‍ക്കുന്നത്. സാധാരണക്കാരെ സഹായിക്കുന്നതിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. കൊറോണ കാലത്ത് അടക്കം അതുണ്ടായിരുന്നുവെന്നും മേജര്‍ വ്യക്തമാക്കി. ഈ കേസില്‍ നമ്മളാണോ വിധി പറയുന്നത്. അതിലൊന്നും നമ്മള്‍ എന്ത് പറയാനാണ്. ഈ കോടതിയുടെ നിസ്സഹായാവസ്ഥ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവര്‍ക്ക് ദിലീപ് കേസിലാണെങ്കില്‍ തെളിവ് വേണം. ആളൂരുമായി താനൊരു അഭിമുഖം നടത്തിയിരുന്നു. അതില്‍ മലയാളി ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം താന്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ആ ചെയ്തത് ശരിയാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അല്ല എന്ന് നമ്മള്‍ അയാളെ കൊണ്ട് പറയിപ്പിക്കണം. അതിനാണ് ചോദ്യം ചെയ്യുന്നത്. നമുക്ക് സ്വന്തം അവകാശങ്ങളെ പറ്റി അറിയില്ലെന്നും മേജര്‍ രവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (3 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (11 minutes ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (7 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (8 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (9 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (10 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (10 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (10 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (11 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (11 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (12 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (12 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (12 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (12 hours ago)

Malayali Vartha Recommends