സ്വന്തം മുഖം എന്നതിലുപരി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ മുഖമാണവിടെ തെളിഞ്ഞത്.. ചരിത്രനിമിഷമായിരുന്നു അതെന്നാണ് എല്ലാവരുടേയുമുള്ളിൽ! ദുബായുടെ ആകാശത്ത് കടുവ' തെളിഞ്ഞപ്പോഴുണ്ടായ സന്തോഷം പങ്കിട്ട് പൃഥ്വി
ദുബായുടെ ആകാശത്ത് നടൻ പൃഥ്വിരാജിന്റെ 'കടുവ' പ്രത്യക്ഷപ്പെട്ടത് മലയാളികളിൽ ആഹ്ളാദം പരത്തിയ സംഭവമാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രം 'കടുവ'യുടെ പ്രമോഷന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് ഷെയ്ഖ് സായിദ് റോഡിൽ ആകാശത്തു ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ ചിത്രവും രചിക്കുകയായിരുന്നു. ഇപ്പോഴിതാ ഇതിനേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് പൃഥ്വി ഇപ്പോൾ. ക്ലബ് എഫ്. എം യു.എ.ഇയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആകാശത്ത് സ്വന്തം മുഖം കണ്ടപ്പോൾ എന്ത് തോന്നി എന്ന അവതാരകന്റെ ചോദ്യത്തിന് നല്ല രസം തോന്നി എന്നായിരുന്നു പൃഥ്വിയുടെ മറുപടി. സ്വന്തം മുഖം എന്നതിലുപരി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ മുഖമാണവിടെ തെളിഞ്ഞത്. ചരിത്രനിമിഷമായിരുന്നു അതെന്നാണ് എല്ലാവരുടേയുമുള്ളിൽ എന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് മലയാളത്തിൽ കടുവ എന്നെഴുതിക്കാണിച്ചപ്പോൾ അഭിമാനം തോന്നി. അതിന്റെ എല്ലാ ക്രെഡിറ്റും ഫാർസ് ഫിലിംസിനാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജോർദാനിൽ നിന്ന് വരുന്ന വഴി ദുബായിലിറങ്ങി അഹമ്മദ് ഗോൽച്ചിൻ സാറിനെ കണ്ടിരുന്നു. മാസ് സിനിമയാണ്, പ്രചാരണമെല്ലാം വലിയ രീതിയിൽ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം മൂന്ന് നാല് ഓപ്ഷനുകൾ തന്നു. അതെല്ലാം കേട്ടാൽ ഞെട്ടിപ്പോകും. അതിൽ ഒട്ടും നടക്കില്ല എന്ന് വിചാരിച്ച ഒരു ഓപ്ഷനാണ് കഴിഞ്ഞദിവസം നടന്ന ഡ്രോൺ ഷോ.
ഇത്തരത്തിലുള്ള പ്രമോഷൻ ദുബായിൽ ആദ്യത്തേതാണ്. ദുബായിൽ ഡ്രോണിന് അനുമതി എടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഷെയ്ഖ് സായിദ് റോഡുപോലെ ജനത്തിരക്കുള്ള സ്ഥലത്ത് 250 ഡ്രോണുകളാണ് ഒരേസമയം പറപ്പിച്ചത്. ഒരു ഡ്രോൺ പറപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്കറിയാം. അപ്പോഴാണ് ഇത്രയും ഡ്രോണുകൾ ഭംഗിയായി പറപ്പിച്ചത്. അതൊരു മലയാളസിനിമയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha