Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എപ്പോൾ വേണമെങ്കിലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും: രോഗാവസ്ഥ വെളിപ്പെടുത്തി നടൻ കിഷോർ

24 JANUARY 2023 02:09 PM IST
മലയാളി വാര്‍ത്ത

വില്ലന്‍ വേഷത്തിലൂടെ താരമായി മാറിയ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടനാണ് കിഷോർ. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച കിഷോര്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ സ്വകാര്യ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അഭിനയ ലോകത്തു നിന്നും മാറിനില്‍ക്കേണ്ടി വന്ന കിഷോർ അഭിനയ ലോകത്ത് വീണ്ടും സജീവമായിരിക്കുകയാണ്.

ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം ഒരു ചാനൽ പരിപാടിക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് കിഷോർ ഇപ്പോൾ. ഒരു പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് തനിക്ക് വയ്യാതായത്. അധികം വൈകാതെ തന്നെ ആശുപത്രിയില്‍ കാണിക്കുകയും വിദഗ്ധ പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ലിവറിന് പ്രശ്‌നമുണ്ടെന്നും കണ്ടുപിടിച്ചു. തുടര്‍ന്ന് കുറച്ചു കാലം മരുന്നു കഴിച്ച് മുന്നോട്ടു പോയി.

ഒന്നര വര്‍ഷത്തോളം ആ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുകയും ചെയ്തു. എന്നാല്‍, ഒന്നര വര്‍ഷത്തോളം അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ മാസവും ആശുപത്രിയില്‍ പോവണം. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു അപ്പോള്‍ ഉണ്ടായിരുന്നത്. മാത്രമല്ല, വിറയലും ക്ഷീണവും. അഭിനയിക്കാന്‍ അവസരങ്ങളുണ്ടായിട്ടും അതിനു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അത്രത്തോളം മോശമായിരുന്നു ആരോഗ്യാവസ്ഥ. അങ്ങനെയാണ് സീരിയലുകളിൽ നിന്നും കിഷോറിന് ബ്രേക്കെടുക്കേണ്ടി വന്നത്.

ആദ്യമൊക്കെ ഇന്നു ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍ പിടിച്ചു നിന്നു. എന്നാല്‍ നാളുകള്‍ കഴിയുന്തോറും ആരോഗ്യാവസ്ഥ മോശമായി. അതോടെ സമ്പാദ്യങ്ങളും ഇല്ലാതായിതുടങ്ങി. അപ്പോഴൊക്കെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചിരുന്നു. ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ അങ്ങ് മാറ്റിയാലോ എന്നു വരെ ആലോചിച്ചു. അങ്ങനെയിരിക്കെയാണ് എല്ലാവരുടെയും ആവശ്യപ്രകാരം ആശുപത്രി മാറ്റിക്കാണിച്ചത്. പക്ഷേ നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും മെഡിക്കല്‍ കോളേജില്‍ വച്ചാണ് കിഷോറിന്റെ ശരിയായ പ്രശ്‌നം കണ്ടുപിടിച്ചത്.

പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റായിരുന്നു. ലിവര്‍ തന്നെ ചികിത്സിച്ചിട്ടും മാറ്റം വരാതെ വന്നപ്പോഴാണ് കണ്ടെത്തിയത്. തൈറോയ്ഡ് കൂടിയിരുന്നു. കുഞ്ഞുങ്ങള്‍ക്കുള്‍പ്പടെ വരുന്ന അസുഖമാണ്. എന്നാല്‍ വളരെ കോമണല്ല. തിരിച്ചറിയാതെ പോയതിനാല്‍ പതുക്കെ അതിന്റെ വളര്‍ച്ച കണ്ണിലേക്കും എത്തി. എടുത്ത് കളഞ്ഞാലും ഗ്ലാന്റ് പ്രവര്‍ത്തിക്കണം എന്നില്ല അതായിരുന്നു അവസ്ഥ. കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാമായിരുന്നു. അതിനാല്‍ കണ്ണും ഇതിന്റെ വളര്‍ച്ചയും എല്ലാ മാസവും പരിശോധിക്കുന്നുണ്ട്. സ്റ്റിറോയ്ഡ് കഴിക്കുന്നത്. ഷുഗര്‍ നിയന്ത്രിക്കാനാകില്ല. തല്‍ക്കാലം സര്‍ജറി വേണ്ടെന്ന് വച്ചു, അതിന്റെ വളര്‍ച്ച നോക്കി കൊണ്ടിരിക്കുകയാണ്.

 

വീട്ടില്‍ മറ്റു വരുമാന മാര്‍ഗത്തിന് മറ്റാരുമില്ല. ചികിത്സയ്ക്കായി മാസം രണ്ട് ലക്ഷം രൂപ യോളംചിലവുണ്ടായിരുന്നു. ഇപ്പോള്‍ ഇരുപതിനായിരത്തിനടുത്തുണ്ട് മരുന്നിന് മാത്രം. ഇതിന് പുറമെ സ്‌കാനിംഗും മറ്റും ചിലവേറിയതാണ്. സ്റ്റിറോയ്ഡിന്റെ പുറത്താണ് നില്‍ക്കുന്നത്. ഓടി നടന്ന് സീരിയല്‍ ചെയ്യാനാവില്ല. ദിവസവും രാവിലെയും വൈകുന്നേരും സ്റ്റിറോയ്ഡ് എടുക്കണം. ഷുഗറൊന്നും ഒരിക്കലും നിയന്ത്രണത്തിലാകില്ല. ഇന്‍സുലിന്‍ എടുത്താലും 400-500ലാണ് നില്‍ക്കുന്നത്. പിന്നെ തൈറോയ്ഡ് ഉണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യമുള്ളതിനാല്‍ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നുവെന്ന് കിഷോർ പറയുന്നു.

ചികിത്സ നടത്തിയിരുന്ന കാലത്ത് ആര്‍ട്ടിസ്റ്റുകളും സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയും എല്ലാം ഏറെ സഹായിച്ചു. മാത്രമല്ല, സര്‍ക്കാരിന്റെ പക്കലില്‍ നിന്നും സഹായം കിട്ടിയിരുന്നു. അതിനിടയില്‍ അച്ഛന്റെ മരണവും സംഭവിച്ചു. ഒരു ദിവസം അച്ഛന്‍ അനങ്ങുന്നില്ല, സംസാരിക്കുന്നില്ല എന്ന് പറഞ്ഞാണ് അമ്മ കിഷോറിനെ ഫോണ്‍ വിളിച്ചത്. അന്നൊരു ദിവസം മരുന്നിന്റെ ഇരട്ടി ഡോസ് വായിലിട്ടിരുന്നു. കിഷോറിന്റെ ഭാര്യ ചെന്ന് നോക്കുമ്പോള്‍ കൃഷ്ണമണിയൊക്കെ മുകളിലായിരുന്നു. പിന്നാലെ അച്ഛന്റെ മരണവും സംഭവിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (9 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (44 minutes ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (46 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (56 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (2 hours ago)

Malayali Vartha Recommends