Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എപ്പോൾ വേണമെങ്കിലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും: രോഗാവസ്ഥ വെളിപ്പെടുത്തി നടൻ കിഷോർ

24 JANUARY 2023 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍

വില്ലന്‍ വേഷത്തിലൂടെ താരമായി മാറിയ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടനാണ് കിഷോർ. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച കിഷോര്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ സ്വകാര്യ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അഭിനയ ലോകത്തു നിന്നും മാറിനില്‍ക്കേണ്ടി വന്ന കിഷോർ അഭിനയ ലോകത്ത് വീണ്ടും സജീവമായിരിക്കുകയാണ്.

ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം ഒരു ചാനൽ പരിപാടിക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് കിഷോർ ഇപ്പോൾ. ഒരു പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് തനിക്ക് വയ്യാതായത്. അധികം വൈകാതെ തന്നെ ആശുപത്രിയില്‍ കാണിക്കുകയും വിദഗ്ധ പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ലിവറിന് പ്രശ്‌നമുണ്ടെന്നും കണ്ടുപിടിച്ചു. തുടര്‍ന്ന് കുറച്ചു കാലം മരുന്നു കഴിച്ച് മുന്നോട്ടു പോയി.

ഒന്നര വര്‍ഷത്തോളം ആ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുകയും ചെയ്തു. എന്നാല്‍, ഒന്നര വര്‍ഷത്തോളം അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ മാസവും ആശുപത്രിയില്‍ പോവണം. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു അപ്പോള്‍ ഉണ്ടായിരുന്നത്. മാത്രമല്ല, വിറയലും ക്ഷീണവും. അഭിനയിക്കാന്‍ അവസരങ്ങളുണ്ടായിട്ടും അതിനു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അത്രത്തോളം മോശമായിരുന്നു ആരോഗ്യാവസ്ഥ. അങ്ങനെയാണ് സീരിയലുകളിൽ നിന്നും കിഷോറിന് ബ്രേക്കെടുക്കേണ്ടി വന്നത്.

ആദ്യമൊക്കെ ഇന്നു ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍ പിടിച്ചു നിന്നു. എന്നാല്‍ നാളുകള്‍ കഴിയുന്തോറും ആരോഗ്യാവസ്ഥ മോശമായി. അതോടെ സമ്പാദ്യങ്ങളും ഇല്ലാതായിതുടങ്ങി. അപ്പോഴൊക്കെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചിരുന്നു. ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ അങ്ങ് മാറ്റിയാലോ എന്നു വരെ ആലോചിച്ചു. അങ്ങനെയിരിക്കെയാണ് എല്ലാവരുടെയും ആവശ്യപ്രകാരം ആശുപത്രി മാറ്റിക്കാണിച്ചത്. പക്ഷേ നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും മെഡിക്കല്‍ കോളേജില്‍ വച്ചാണ് കിഷോറിന്റെ ശരിയായ പ്രശ്‌നം കണ്ടുപിടിച്ചത്.

പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റായിരുന്നു. ലിവര്‍ തന്നെ ചികിത്സിച്ചിട്ടും മാറ്റം വരാതെ വന്നപ്പോഴാണ് കണ്ടെത്തിയത്. തൈറോയ്ഡ് കൂടിയിരുന്നു. കുഞ്ഞുങ്ങള്‍ക്കുള്‍പ്പടെ വരുന്ന അസുഖമാണ്. എന്നാല്‍ വളരെ കോമണല്ല. തിരിച്ചറിയാതെ പോയതിനാല്‍ പതുക്കെ അതിന്റെ വളര്‍ച്ച കണ്ണിലേക്കും എത്തി. എടുത്ത് കളഞ്ഞാലും ഗ്ലാന്റ് പ്രവര്‍ത്തിക്കണം എന്നില്ല അതായിരുന്നു അവസ്ഥ. കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാമായിരുന്നു. അതിനാല്‍ കണ്ണും ഇതിന്റെ വളര്‍ച്ചയും എല്ലാ മാസവും പരിശോധിക്കുന്നുണ്ട്. സ്റ്റിറോയ്ഡ് കഴിക്കുന്നത്. ഷുഗര്‍ നിയന്ത്രിക്കാനാകില്ല. തല്‍ക്കാലം സര്‍ജറി വേണ്ടെന്ന് വച്ചു, അതിന്റെ വളര്‍ച്ച നോക്കി കൊണ്ടിരിക്കുകയാണ്.

 

വീട്ടില്‍ മറ്റു വരുമാന മാര്‍ഗത്തിന് മറ്റാരുമില്ല. ചികിത്സയ്ക്കായി മാസം രണ്ട് ലക്ഷം രൂപ യോളംചിലവുണ്ടായിരുന്നു. ഇപ്പോള്‍ ഇരുപതിനായിരത്തിനടുത്തുണ്ട് മരുന്നിന് മാത്രം. ഇതിന് പുറമെ സ്‌കാനിംഗും മറ്റും ചിലവേറിയതാണ്. സ്റ്റിറോയ്ഡിന്റെ പുറത്താണ് നില്‍ക്കുന്നത്. ഓടി നടന്ന് സീരിയല്‍ ചെയ്യാനാവില്ല. ദിവസവും രാവിലെയും വൈകുന്നേരും സ്റ്റിറോയ്ഡ് എടുക്കണം. ഷുഗറൊന്നും ഒരിക്കലും നിയന്ത്രണത്തിലാകില്ല. ഇന്‍സുലിന്‍ എടുത്താലും 400-500ലാണ് നില്‍ക്കുന്നത്. പിന്നെ തൈറോയ്ഡ് ഉണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യമുള്ളതിനാല്‍ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നുവെന്ന് കിഷോർ പറയുന്നു.

ചികിത്സ നടത്തിയിരുന്ന കാലത്ത് ആര്‍ട്ടിസ്റ്റുകളും സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയും എല്ലാം ഏറെ സഹായിച്ചു. മാത്രമല്ല, സര്‍ക്കാരിന്റെ പക്കലില്‍ നിന്നും സഹായം കിട്ടിയിരുന്നു. അതിനിടയില്‍ അച്ഛന്റെ മരണവും സംഭവിച്ചു. ഒരു ദിവസം അച്ഛന്‍ അനങ്ങുന്നില്ല, സംസാരിക്കുന്നില്ല എന്ന് പറഞ്ഞാണ് അമ്മ കിഷോറിനെ ഫോണ്‍ വിളിച്ചത്. അന്നൊരു ദിവസം മരുന്നിന്റെ ഇരട്ടി ഡോസ് വായിലിട്ടിരുന്നു. കിഷോറിന്റെ ഭാര്യ ചെന്ന് നോക്കുമ്പോള്‍ കൃഷ്ണമണിയൊക്കെ മുകളിലായിരുന്നു. പിന്നാലെ അച്ഛന്റെ മരണവും സംഭവിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (3 minutes ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (13 minutes ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (24 minutes ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (37 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (55 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (2 hours ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

Malayali Vartha Recommends