Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

പത്മസരോവരത്തെ അർദ്ധരാത്രിയിലെ പൂജകൾ! നിഷ്‌ക്കളങ്കയായ കാവ്യയുടെ മുഖം മൂടി വലിച്ച് കീറി 'പൊന്നളിയൻ'! എല്ലാം 'കെട്ടിയ' വൈരാഗ്യം! കാവ്യയെ തൊടാനാകാതെ അന്വേഷണ സംഘം.. ഇപ്പോഴും അട്ടഹസിച്ച് പുറത്ത്

16 MARCH 2023 12:18 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു ദിലീപ് അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് അന്ന് ദിലീപിനെ ആദ്യം ചോദ്യം ചെയ്തത്. പിന്നാലെ മണിക്കുറുകൾ വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. എന്നാൽ ഇതിനൊക്കെ പിന്നാലെ ദിലീപിനെ കുറിച്ച് പുറത്ത് വന്നത് ചെറിയകാര്യമൊന്നുമല്ലായിരുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.

എന്നാൽ അതിന് ശേഷം കാവ്യ ചോദ്യം ചെയ്‌തെങ്കിലും കേസിൽ കാവ്യയുടെ പങ്ക് തേഞ്ഞുമാഞ്ഞു പോയി എന്ന് വേണമെങ്കിൽ പറയാം. കേസിലെ സാക്ഷിയായാണ് അന്വേഷണ സംഘം കാവ്യയെ വിളിപ്പിച്ചതും ചോദ്യം ചെയ്തതും. ഇപ്പോൾ നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. അപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത് കേസിൽ കാവ്യയുടെ പങ്കിനെ കുറിച്ച് തന്നെയാണ്. കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖയും പുറത്ത് വന്നിരുന്നു. കേസിലെ വി ഐ പി ശരത്തും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ഒന്‍പതര മിനുട്ട് നീളുന്ന ഓഡിയോ ആയിരുന്നു അത്..കാവ്യയെ പറ്റി സൂരജ് ശരത്തിനോട് സംസാരിക്കുന്നതായിരുന്നു പ്രധാനമായും കേട്ടത്.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറഞ്ഞത്. കാവ്യ-ദിലീപ് വിവാഹത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സുരാജ് ഓഡിയോയിൽ പറഞ്ഞു.'നമ്മൾ ഈ ക്ഷേത്രങ്ങളിൽ എല്ലാം വഴിപാടുകൾ ഒക്കെ ചെയ്യുന്നില്ലേ, ഇവരുടെ മാരേജിൽ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നതാണ്. ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണമെന്നും സുരാജ് പറയുന്നുണ്ട്. മാത്രമല്ല വലിയ ധനനഷ്ടമാണ് നേരിടുന്നതെന്നും സുരാജ് ഓഡിയോയിൽ പറയുന്നു. 'ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയറ്ററില്‍ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇതെല്ലാം ക്ലിയർ ചെയ്യേണ്ടതുണ്ടെന്നും' സുരാജ് ഓഡിയോയിൽ പറയുന്നു.

കൂടാതെ കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയതെന്നാണ് ശബ്ദരേഖയിൽ ഉള്ളത്. ...'കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ റോൾ തന്നെ ഇല്ല. ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്, എന്നായിരുന്നു ഓഡിയോയിൽ ഉളളത്. നമ്മൾ അമ്പലങ്ങളും മറ്റു വഴിപാടുകളും ചെയ്തല്ലോ . ഇതിൻറെയൊക്കെ യഥാർത്ഥ കാരണം ഇവരുടെ വിവാഹത്തിന്റെ കുഴപ്പമുണ്ടോ? ഇവരെ കുറ്റം പറയുകയല്ല. അങ്ങനെ പോകുന്നു മന്ത്രവാദത്തെ കുറിച്ചുള്ള സംഭാഷണം. കൂടാതെ ധനനഷ്ടത്തെ കുറിച്ചും ആവർത്തിക്കുകയാണ്. ഇങ്ങനെയുള്ള ഓഡിയോ വരെ പ്രതിഭാഗത്ത് നിൽക്കുന്നവരുടെ അടുത്ത് നിന്നും പുറത്ത് വന്നിട്ടും കാവ്യക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നത് വാസ്തവമാണ്. ഇനി കേസിൽ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോൺഫറൻസ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളിയതോടെ കേസിൽ കൂടുതൽ എളുപ്പത്തിൽ തന്നെ തീർക്കാനാകുമെന്നാണ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (5 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (5 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (5 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (5 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (6 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (6 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (6 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (7 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (7 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (7 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (7 hours ago)

Malayali Vartha Recommends