വാവിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും...
ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ നടൻ അർജ്ജുനെ അറസ്‌റ്റ് ചെയ്ത് വിട്ടയച്ചുവെന്ന് ദിവസങ്ങൾക്ക് മുമ്പ് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താരം കസ്റ്റഡിയിൽ ആണെന്ന വാർത്ത ചക്കപ്പഴം പരമ്പരയിലെ ശിവനെ ഇഷ്ടപ്പെടുന്നവർക്ക് ഏറെ നിരാശയായിരുന്നു സമ്മാനിച്ചത്. എന്നാൽ അർജുനുമായി ബന്ധപ്പെട്ട വാർത്തയിൽ യാതൊരു വാസ്തവും ഇല്ലെന്നാണ് ഭാര്യ സൗഭാഗ്യയുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. "വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും.
തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല", എന്ന ക്യാപ്ഷ്യനോടെയാണ് സൗഭാഗ്യ പോസ്റ്റ് പങ്കിട്ടത്. നിരവധിയാളുകളാണ് അർജുനയെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് എത്തുന്നത്. വാഹനം ഇടിച്ച കേസുമായി ബന്ധപ്പെട്ട് അർജുൻ പൊലീസ് കസ്റ്റഡിയിൽ ആണെന്നാണ് വാർത്തകൾ പ്രചരിച്ചത്. വാർത്തയിൽ യാതൊരുവിധ സത്യമില്ലെന്ന് കാട്ടി ചക്കപ്പഴം താരങ്ങളും പോസ്റ്റുകൾ പങ്കിട്ടതോടെയാണ് വ്യാജ വാർത്തയ്ക്ക് എതിരെ ആരാധകരും രംഗത്ത് വന്നു.
രണ്ട് ദിവസം മുൻപ് രാത്രി അർജുന്റെ വാഹനവും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുവെന്നും ഓട്ടോറിക്ഷക്കാരന്റെ ഭാഗത്താണ് തെറ്റെന്ന് ആരോപിച്ച് അർജുൻ ഓട്ടോറിക്ഷക്കാരനെ മർദ്ദിച്ചുവെന്നുമാണ് ആരോപണം. അപകടം നടന്ന സമയത്ത് തടിച്ച് കൂടിയവർ അർജുൻ ഓട്ടോറിക്ഷക്കാരനുമായി തർക്കിക്കുന്ന ഒരു വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ പടരുകയും ചർച്ചയാവുകയും ചെയ്തു.
മുമ്പ് താര കല്യാണിന്റെ മരുമകൻ, നർത്തകൻ എന്നീ ലേബലുകളിലാണ് അർജുൻ സോമശേഖരൻ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് അർജുനും സൗഭാഗ്യയും വിവാഹിതരായത്. ഇരുവർക്കും സുദർശന എന്നൊരു മകളുണ്ട്.
അവൻ എന്റെ മരുമകൻ ആണെങ്കിലും അവൻ എന്റെ മകൻ ആണെന്ന് താര കല്യാൺ മുമ്പ്, പ്രതികരിച്ചിരുന്നു. അവനെ പോലെ ഒരു മരുമകനെ കിട്ടുന്നത് ഞങ്ങളുടെ എല്ലാം സൗഭാഗ്യം ആണ്. അതുകൊണ്ടു തന്നെയാണ് അവനു എന്റെ മകളെ വിവാഹം കഴിപ്പിച്ചു കൊടുത്തതും. ഇതെല്ലം എന്റെ ചെറുമകളുടെ ഭാഗ്യം ആണ് താര കല്യാൺ പറയുന്നു.
https://www.facebook.com/Malayalivartha