മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ...
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ, മുൻ എംപിയും, നടനുമായ സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകളാണ് സുരേഷ് ഗോപിയ്‌ക്കെതിരെ ചുമത്തിയത്. മാധ്യമ പ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 2 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ഇത്.
പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറുക ബോധപൂർവ്വമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് ഈ വകുപ്പുകൾ പ്രകാരം ചുമത്തുക. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറി എന്ന കുറ്റമാണ് 119 എ പ്രകാരം സുരഷ്ഗോപിക്കെതിരെ ചുമത്തിയത്. നടക്കാവ് എസ്.ഐ ബിനുമോഹൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഓക്ടോബർ 27ന് കോഴിക്കോട് തളിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കേസിന് ആസ്പദമായ സംഭവം.
മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചു. പൊലിസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ആ കുട്ടിക്ക് റോങ് ടച്ചായി തോന്നിയെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. കേസില്‍ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ അന്ന് അത് നടന്നില്ല. നവകേരള സദസ്സ് കഴിഞ്ഞതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനായിരുന്നു പൊലീസിന്റെ നീക്കം. സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പൊലീസ് പരിശോധിച്ചു. ഒക്ടോബർ 27ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ച സംഭവത്തിൽ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി.17ന് മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha