വേദനയോടെ സഹായം അഭ്യർഥിച്ച് തെന്നിന്ത്യൻ താരം എമി ജാക്സൺ
ലിബിയ ഇന്ന് ആര്‍ക്കും കയറി കൊള്ളയടിക്കാവുന്ന അരക്ഷിതമായ ഭൂവിഭാഗമാണ്. ചരിത്രം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ ലിബിയ അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിക്കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കു കുടിയേറാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരെയാണ് ലിബിയയിലെ പൊതു സ്ഥലങ്ങളില്‍ ലേലം ചെയ്തു വില്‍ക്കുന്നത്.
ഈ അഭയാര്‍ഥികള്‍ കള്ളക്കടത്തുകാരുടേയോ ഇസ്ലാമിക ഭീകരസംഘടനകളുടേയോ പിടിയിലാവും. അവര്‍ ഇവരെ അടിമകളാക്കി പരസ്യമായി വില്‍ക്കുകയാണ്. അഭയാര്‍ഥികളെ തടവിലാക്കി ദിവസങ്ങളോളം പട്ടിണിക്കിടും. ഇതിനിടെ അവര്‍ക്ക് അറിയാവുന്ന തൊഴിലുകള്‍ ചോദിച്ചു മനസിലാക്കി തരം തിരിക്കും.
ലിബിയയില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കാടത്തം നിറഞ്ഞ പ്രവൃത്തിയിൽ ആശങ്ക പങ്കുവച്ചും ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും തെന്നിന്ത്യന്‍ താരം എമി ജാക്‌സണ്‍. ട്വിറ്ററിലൂടെയാണ് ഈ വേദനിപ്പിക്കുന്ന കുറിപ്പ് പങ്കുവച്ചത്. എന്താണ് ലോകം പ്രതികരിക്കാത്തത്.
അടിമത്തം ഇന്നും ലിബിയയില്‍ നിലനില്‍ക്കുന്നു. ഈ 2017 ലും. എന്‍റെ നെഞ്ച് പൊട്ടുകയാണ്. ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. ഈ സന്ദേശം ലോകത്തുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ചേ തീരു- എമി പറഞ്ഞു.
https://www.facebook.com/Malayalivartha