മിമിക്രി വേദിയില്‍ കൈയടികള്‍ നേടിയ അബിയ്ക്ക് സിനിമയില്‍ രാശി ഇല്ലാതെ പോയി; തനിക്ക് സാധിക്കാതെ പോയ നേട്ടം മകന്‍ നേടുന്നത് കണ്ട് മരിക്കാന്‍ ആ കലാകാരനായി
എല്ലാ കഴിവുകളും ആവോളം സൗന്ദര്യവും ഉണ്ടായിട്ടും സിനിമയില്‍ രാശി ഇല്ലാതെ പോയ നടനാണ് അന്തരിച്ച കലാകാരന്‍ അബി. തൊണ്ണൂറുകളുടെ ആരംഭം തൊട്ടു മലയാള ഹാസ്യകലാരംഗത്ത് വേറിട്ട സ്ഥാനം നേടിയ, സ്റ്റേജ് പരിപാടികളിലെ മിന്നും താരമായ നടനായിരുന്നു അബി. സിനിമയില്‍ ധാരാളം സഹനടന്‍ വേഷങ്ങള്‍ ചെയ്തെങ്കിലും അദ്ദേഹത്തിന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വേഷം ഒരിക്കലും അദ്ദേഹത്തെ തേടി വന്നില്ല.
അബിയുടെ ആമിന താത്തവേഷവും ശബ്ദാനുകരണത്തിലെ പുതുപരീക്ഷണങ്ങളും അബിയുടെ മാത്രം കഴിവുകള്‍ ആയിരുന്നു. ശബ്ദാനുകരണത്തിന് പുതിയ തലം നൽകിയ കലഭാവൻ മണിയുടേയും ദിലീപിന്റേയും നാദിർഷായുടേയും സഹയാത്രികൻ കൂടിയായിരുന്നു അബി.കൂടെ കലാഭവനില്‍ ഉണ്ടായിരുന്നവര്‍ എല്ലാം വലിയ ഉയരങ്ങളില്‍ എത്തിയപ്പോള്‍ അബി മാത്രം പിന്നിലായി. താന്‍ ഒരിക്കലും അതിനു ആരോടും പരാതി പറഞ്ഞിട്ടില്ല എന്ന് അടുത്തിടെ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ അബിയ്ക്ക് കഴിയാതെ പോയതെല്ലാം മകന്‍ ഷൈൻ നിഗം അദേഹത്തിന് നേടി കൊടുത്തു. കിസ്മത് എന്ന ഒറ്റ ചിത്രം കൊണ്ട് ഷൈൻ നിഗം മികച്ച യുവനടന്‍ എന്ന പ്രശംസ നേടിയിരുന്നു. രണ്ടാമത്തെ ചിത്രം സൈറാ ബാനുവിലും ഷൈൻ നിഗം പ്രകടനം മോശമാക്കിയില്ല. തന്റെ ഉപ്പയ്ക്ക് സാധിക്കാതെ പോയത് തന്നിലൂടെ താന്‍ അദേഹത്തിന് നല്‍കുകയാണ് എന്ന് ഷൈൻ നിഗം ഒരിക്കല്‍ പറഞ്ഞിരുന്നു. ഷൈൻ നിഗം അഭിനയിച്ച ഈടെ റിലീസ് ചെയ്യാന്‍ ഇരിക്കുമ്പോള്‍ ആണ് സിനിമാപ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് അബി വിടപറഞ്ഞത്. സിനിമയില്‍ തനിക്ക് സാധിക്കാതെ പോയ നേട്ടം മകന്‍ നേടുന്നത് കണ്ട് മരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഹാപ്പി വെഡിംഗ് ആയിരുന്നു അവസാന ചിത്രം.അതിലെ ഹാപ്പി എന്ന പോലീസുകാരന്റെ റോള്‍ അബി മനോഹരമാക്കിയിരുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്ന അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ 10:30നായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha