ദിലീപിന് പകരം നായിക പദവിയിലെത്തേണ്ടത് അബി; ആദ്യ സിനിമയ്ക്കു പിന്നില്‍ അബി നേരിട്ട ഒരു ചതിയുടെ കഥ
ദിലീപിനു പകരം അബിയായിരുന്നു മാനത്തെ കൊട്ടാരം സിനിമയിൽ നായകനായത് എന്നു കരുതുക- എങ്കിൽ സിനിമയിൽ പലതും സംഭവിക്കുമായിരുന്നില്ല എന്നു അടക്കം പറയുന്നവരുണ്ട്. 1995ൽ സുനിൽ സംവിധാനം ചെയ്ത മാനത്തെകൊട്ടാരത്തിൽ അന്നത്തെ തീഷ്ണ നായിക കുശ്ബുവിനൊപ്പം സിനിമയിലെത്താനുള്ള ഭാഗ്യം അബിക്ക് നിഷേധിക്കപ്പെട്ടു.
ആ സിനിമയിൽ തല കാണിക്കാനുള്ള അവസരം പോലും ആദ്യം നായകനായി തീരുമാനിച്ച അബിക്കുണ്ടായില്ല. ദിലീപ് ആദ്യമായി നായകനായി അഭിനയിക്കുകയും ഗോപാലകൃഷ്ണന്‍ എന്ന പേര് ദിലീപായി മാറുകയും ചെയ്ത മാനത്തെക്കൊട്ടാരം സിനിമയ്ക്കു പിന്നില്‍ അബി നേരിട്ട ഒരു ചതിയുടെ കഥയുമുണ്ട്. സൂപ്പർ ഹിറ്റായി മാറിയ സിനിമയിലൂടെ ഒരുകൂട്ടം പുതുമുഖങ്ങളാണ് മലയാള സിനിമയിലെത്തിയത്. ദിലീപിനെ കൂടാതെ ഹരിശ്രീ അശോകന്‍, നാദിര്‍ഷ, ഇന്ദ്രന്‍സ് തുടങ്ങിയവര്‍.
സുനില്‍ 1995ല്‍ സംവിധാനം ചെയ്ത സിനിമയില്‍ നായകനായി ആദ്യം തീരുമാനിച്ചത് അബിയെയായിരുന്നു. ദിലീപിനെക്കാളും നായകരൂപമാർന്ന സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ ഉയരവും ശരീരവുമുണ്ടായിരുന്നു അബിക്ക്. പക്ഷേ, കെ.ടി കുഞ്ഞുമോന്റെ അടുത്ത സുഹൃത്തായിരുന്ന നിര്‍മ്മാതാവില്‍ ദിലീപ് സ്വാധീനം ചെലുത്തി. അതിന് അന്നത്തെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിലെ അതികായനെ തന്നെ ദിലീപ് രംഗത്തിറക്കി. ദിലീപിന്റെ കുടുംബ സുഹൃത്തുമാണ് കക്ഷി. ദിലീപിന് ഒരു നല്ല കാര്യം വരുകയാണല്ലോ എന്നു കരുതി കെ. കരുണാകരന്റെ വലങ്കയ്യായിരുന്ന നേതാവ് കളി കാര്യമായി തന്നെ കളിച്ചു. ദിലീപങ്ങനെ സിനിമയ്ക്കുള്ളിലും ജീവിതത്തിലും താരമായി.
അതേ സിനിമയിലൂടെ താരമായെത്തുകയും പഞ്ചാബി ഹൗസ്, പറക്കും തളിക തുടങ്ങി ദിലീപ് സിനിമകളിലെ വിജയ കാരണമാവുകയും ചെയ്ത ഹരിശ്രീ അശോകനും പണി കിട്ടി. കുഞ്ഞിക്കൂനന്‍ സിനിമ ഏറെ മുന്‍പേ പ്ലാന്‍ ചെയ്‌തെങ്കിലും ഷൂട്ട് ചെയ്യാന്‍ വൈകി. ഇതിനിടയില്‍ ജയസൂര്യ നായക നിരയിലേയ്ക്കുയര്‍ന്ന് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ റിലീസ് ചെയ്തു. ഊമപ്പെണ്ണില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത് കൂനുള്ള കഥാപാത്രം. കുഞ്ഞിക്കൂനനിലെ ദിലീപിന്റെ അതേ രൂപം. അന്ന് വിനയനോടുള്ള ദിലീപിന്റെ ശത്രുത ആരംഭിച്ച കാലമാണ്.
വിനയന് കൂനന്റെ കഥാപാത്രം ചോര്‍ത്തിക്കൊടുത്തത് അശോകനാണ് എന്ന് ദിലീപ് കരുതി. അതോടെ ഹരിശ്രീ അശോകന്റെ കഷ്ടകാലം ആരംഭിച്ചു. അശാേകനെ സ്വന്തം സിനിമകളില്‍ നിന്ന് വെട്ടി.നാദിര്‍ഷയുമായി ആത്മസൗഹൃദത്തിന്റെ കഥകള്‍ പറയുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ 2000 മുതല്‍ ബന്ധമില്ല എന്നതാണ് മറ്റൊരു രഹസ്യം. ഒരിക്കല്‍ പോലും സിനിമകളില്‍ അഭിനയിപ്പിക്കാന്‍ അവസരം നല്‍കിയില്ല. പുട്ടുകട തുടങ്ങിയപ്പോള്‍ ഒപ്പം കൂട്ടി എന്നു മാത്രം.
നാദിര്‍ഷയ്ക്ക് ആദ്യ സിനിമയ്ക്ക് ഡേറ്റ് കൊടുത്തത് ദിലീപിനൊപ്പം ഒരു സിനിമയില്‍ പോലും ഒന്നിച്ച് അഭിനയിച്ചിട്ടില്ലാത്ത പൃഥിരാജും ജയസൂര്യയും മാത്രം. മീശമാധവനിലും റണ്‍വേയിലുമടക്കം ഇന്ദ്രജിത്ത് ദിലീപിനൊപ്പം അഭിനയിച്ചിരുന്നു. പൃഥി- ഇന്ദ്രജിത്ത് സഹോദരങ്ങള്‍ക്കിടയില്‍ വിടവുണ്ടാക്കാന്‍ ശ്രമം നടത്തിയ കാലവുമാണതെന്ന് സിനിമാ വൃത്തങ്ങളിലുള്ളവര്‍ പറയുന്നു. ദിലീപ് കുറ്റം ചെയ്യുമോ എന്നു ചോദിക്കുന്നവര്‍ക്കു മുന്നില്‍ സ്വലാഭത്തിനു വേണ്ടി അബിയുടെ നായക സ്ഥാനം തട്ടിപ്പറിച്ചെടുത്ത കഥ മുതല്‍ സിനിമാ ലോകം പലതും പറഞ്ഞിരുന്നു. അബിനായകനായില്ലെങ്കിലും മകന്‍ ഷെയ്ന്‍ നിഗം നായകനായി.
മഞ്ജുവാര്യറായിരുന്നു ഷെയ്‌ന്റെ കെയര്‍ ഓഫായത്- സിനിമ കെയര്‍ ഓഫ് സൈറ ബാനു. കുശ്ബു അബിക്ക് മാനത്തെ കൊട്ടാരത്തിൽ കെയർ ഓഫാകാനിരുന്നതു പോലെ. അമിതാഭ് ബച്ചനെ അനുകരിക്കുന്ന അബിക്ക് മലയാളത്തിലെ നായക സ്ഥാനം അത്രയൊന്നും അകലെയായിരുന്നില്ല.
അബി നിര്യാതനാകുമ്പോൾ മകൻ ഷെയ്ൻ നായകനായി മാറിക്കഴിഞ്ഞു. സാമ്പത്തികമായി ഇപ്പോഴും ഇടത്തരത്തിനപ്പുറത്തേയ്ക്ക് അബി ഉയർന്നിട്ടില്ല. ഇനി ആ കുടുംബത്തിലെ വരുമാനം ഷെയ്ന്റെ തൊഴിലിലാണ്. സിനിമയിലാണ് ഈ ചെറുപ്പക്കാരന്റെ തൊഴിൽ മേഖല. അച്ഛന്റെ കുതികാൽ വെട്ടിയ അതേ സിനിമാ ലോകം ഷെയ്നിന്റെ ഡേറ്റിനായി കാത്തു നിൽക്കുകയാണ്. ഷെയ്നാവട്ടെ വളരെ സൂക്ഷിച്ചു മാത്രം സിനിമകൾ സ്വീകരിക്കുന്നു.
https://www.facebook.com/Malayalivartha