ഉണ്ണി മുകുന്ദനോടുള്ള ആരാധന മൂത്ത് തൻറെ ഇളയകുഞ്ഞിന് നടന്റെ പേരിട്ടപ്പോൾ

നടിനടന്മാരോടുള്ള ആരാധനമൂലം മക്കൾക്ക് ചില മാതാപിതാക്കൾ അവരുടെ പേരിടാറുണ്ട്. മലയാളത്തിലെ യുവ നടനായ ഉണ്ണി മുകുന്ദനോടുള്ള ആരാധനമൂലം തന്റെ ഇളയകുഞ്ഞിന് ഉണ്ണി മുകുന്ദൻ എന്നാണ് സുനിൽ പേരിട്ടത്. ഇതറിഞ്ഞ നടൻ സുനിലിന്റെ നമ്പർ തപ്പിപിടിച്ച് വിളിച്ച് സംസാരിച്ചു. ഇതിനെ അവാർഡിനേക്കാൾ വലിയ അംഗീകാരമായിട്ടാണ് ഉണ്ണി മുകുന്ദൻ കാണുന്നത്. ഇതേക്കുറിച്ച് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് ഉണ്ണി മുകുന്ദൻ പറഞ്ഞതിങ്ങനെ;
ആരാധന പലതരത്തില്‍ കണ്ടിട്ടുണ്ട്. പക്ഷെ തന്റെ കുഞ്ഞിന് താന്‍ ആരാധിക്കുന്ന താരത്തിന്റെ പേര് നല്‍കുക എന്നത് നിസ്സാര കാര്യമല്ല. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാനാവുമെന്നാണ് കരുതിയത്. കാരണം എവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ലല്ലോ ഇത്. പിന്നീടാണ് ആ മോന്റെ ചിത്രങ്ങള്‍ ഞാന്‍ കാണുന്നത്. ഉടനെ തന്നെ സുനിലിന്റെ നമ്ബര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. അവര്‍ക്കും ഒരുപാട് സന്തോഷമായി. അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.
ഇത് വലിയ ഉത്തരവാദിത്തമാണ് എനിക്ക് നല്‍കിയിരിക്കുന്നത്. ഇനി ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഈ കുഞ്ഞിനെ കൂടി ബാധിക്കുന്ന തരത്തിലായിരിക്കും. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വളര്‍ന്നു വരുന്ന മോനെയും ചിലപ്പോള്‍ ബാധിച്ചേക്കും. അതുകൊണ്ടു തന്നെ നല്ല കാര്യങ്ങള്‍ ചെയ്തും നന്മകള്‍ പ്രവര്‍ത്തിച്ചും നല്ല കുറെ വിജയങ്ങള്‍ സ്വന്തമാക്കിയും മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാളെ ആ കുഞ്ഞ് അച്ഛനെന്തിനാ ഇയാളുടെ പേരെനിക്കിട്ടത് എന്ന് ചോദിക്കാന്‍ ഇടവരാത്ത രീതിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യണം.
ഇനി ഞാന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ആ ഉണ്ണി മുകുന്ദനും കൂടി വേണ്ടിയായിരിക്കും. ഒരു പേര് വഴി എങ്കിലും ജീവിതകാലം മുതല്‍ ആ കുടുംബത്തില്‍ എന്റെ സാന്നിധ്യം ഉണ്ടാകും അതൊക്കെ വലിയ കാര്യമല്ലേ. ഗുരുവായൂരില്‍ പോകുമ്പോൾ ആ മോനെ കാണണമെന്നുണ്ട്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് എന്റെ പേര് മാറ്റണമെന്ന് ആവശ്യപെട്ടവരുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ എന്ന പേര് ഒരു നായകന് ചേര്‍ന്നതല്ലെന്ന് പറഞ്ഞവരുണ്ട്.
കുറച്ചു ഗാംഭീര്യമുള്ള പേര് വേണമെന്ന് പറഞ്ഞവരുണ്ട്. അങ്ങനെ പേര് മാറ്റിയാല്‍ നമുക്കും അതുമായി റിലേറ്റ് ചെയ്യാന്‍ പറ്റണ്ടേ. അതെനിക്ക് സാധ്യമല്ലായിരുന്നു. അതുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എന്നാക്കാം എന്ന് കരുതിയത്. പക്ഷെ ഇന്ന് ആ പേര് മറ്റൊരാളും കൂടി പങ്കിട്ടിരിക്കുന്നു. ഒരുപാട് സന്തോഷമുണ്ട്.


https://www.facebook.com/Malayalivartha






















