അബിയുടെ മരണവാർത്തയറിഞ്ഞ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
അബിയുടെ മരണവാർത്തയറിഞ്ഞ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ... അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്…” – മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അബിയുടെ മരണവാർത്തയറിഞ്ഞ് ഫേസ്ബുക്കിൽ കുറിച്ചതാണിത്. മരണത്തിനും മുമ്പ് അബിക്ക ഈ വാക്ക് മമ്മൂക്കയിൽ നിന്ന് ഒരിക്കലെങ്കിലും കേട്ടിരുന്നെങ്കിൽ അബിക്ക അത് ഓസ്കറിനേക്കാൾ മുകളിൽ നിൽക്കുന്ന അംഗീകാരമായി മനസ്സിൽ സൂക്ഷിച്ചേനേ – എന്ന് സോഷ്യൽ മീഡിയ മറുപടി പറയുന്നു.
അതെ, മരണശേഷമുള്ള ഇത്തരം അംഗീകാരവാക്കുകൾ അർഹതപ്പെട്ടവന്റെ മുന്നിൽ വ്യഥാവിലായിപ്പോകുന്നതിന്റെ വിഷമം – അതാണ് അബിയുടെ കാര്യത്തിൽ സംഭവിച്ചത്. എന്നാൽ അബിക്ക് ഇക്കാര്യം അറിയാമായിരുന്നു എന്ന് വേണം കരുതാൻ. മരിച്ച് കഴിഞ്ഞിട്ടല്ല ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ അംഗീകരിക്കേണ്ടത് എന്ന് അബി തന്നെ പറഞ്ഞിട്ടുണ്ട്.
മഴവിൽ മനോരമ ടിവിയിലെ സൂപ്പർ ഹിറ്റ് പ്രോഗ്രാമായ സിനിമാ ചിരിമായിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അബി ഈ വാക്കുകൾ പറഞ്ഞത്. അതും തന്റെ സ്വതസിദ്ധമായ ശൈലിയിൽ മിമിക്രി അവതരിപ്പിച്ച് ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്നതിടയില്‍. നസീർ, നെടുമുടി വേണു, ഉമ്മർ, ടി ജി രവി എന്നിങ്ങനെ പലരെയും അബി വേദിയിൽ അവതരിപ്പിച്ചു.
മലയാളത്തിന്റെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായ തിലകനെ അനുകരിച്ചുകൊണ്ടാണ് അബി ഈ വാക്കുകൾ പറഞ്ഞത്. ഒരു കലാകാരൻ ജീവിച്ചിരിക്കുമ്പോൾ അവനെ ഉപദ്രവിച്ചിട്ട്, മരിച്ചുകഴിഞ്ഞ് ആനയാണ് ചേനയാണ് കോനയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യമില്ല. അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാണ്. പുച്ഛം. – എത്ര അർഥവത്തായ കാര്യമാണ് അബി പറഞ്ഞത്.
അപ്രതീക്ഷിതമായിരുന്നു അബിയുടെ മരണ വാർത്ത. തികച്ചും ആരോഗ്യവാനായി കാണപ്പെട്ട അബി രോഗത്തിന്റെ പിടിയിലാണ് എന്ന് പോലും അധികമാരും അറിഞ്ഞിരുന്നില്ല. അബിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും പുറത്തും താരങ്ങൾക്കിടയിലും വലിയ രീതിയിലുള്ള വാഴ്ത്തുമൊഴികൾ പ്രത്യക്ഷപ്പെട്ടു. അത്രയ്ക്കും ആരാധകർ അബിക്കുണ്ടായിരുന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.
അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്…” – അബിയുടെ മരണശേഷം മമ്മൂട്ടി പറഞ്ഞ ഈ കാര്യം പക്ഷേ സത്യമായിരുന്നു. കാരണം ശബ്ദം കൊണ്ട് മാത്രമല്ല ഭാവം കൊണ്ടും രൂപം കൊണ്ടും പോലെ മമ്മൂട്ടിയെ ഇത്ര പെർഫക്ട് ആയി അവതരിപ്പിച്ച മിമിക്രി കലാകാരന്മാർ അധികമില്ല. എന്നാൽ അബി ജീവിച്ചിരിക്കുമ്പോൾ ഇത് പറയാമായിരുന്നില്ലേ ഇക്കാ എന്നാണ് മമ്മൂട്ടിയോട് ആളുകൾ ചോദിക്കുന്നത്.
അബിയെപ്പോലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ മമ്മൂക്കയെ പോലുള്ള സീനിയർ നടന്മാർ മുന്നോട്ടു വരണമായിരുന്നു. പാവം… സിനിമ എന്ന സ്വപ്നലോകത്ത് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാതെയാണ് അബി നമ്മളോട് യാത്ര പറഞ്ഞത്.. – മമ്മൂട്ടിയുടെ പോസ്റ്റിന് മറുപടിയായി ഒരാൾ ഫേസ്ബുക്കിൽ എഴുതിയ കമന്റാണ് ഇത്. ഇങ്ങനെ കരുതുന്ന ഒരുപാട് പേർ സമൂഹത്തിലുണ്ട് എന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത്.
https://www.facebook.com/Malayalivartha