ഡാനിയേൽ ഒരു സ്ത്രീലമ്പടനാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു; എന്റെ രോഗം അറിഞ്ഞിട്ടും എന്നെ സ്വീകരിച്ചു: തന്റെ ഇരുണ്ട ഭൂതകാലം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ
പോൺ സ്റ്റാറിനേ വെറുക്കുന്ന കാലം..മാന്യന്മാർ ആരും വിവാഹത്തിന് വരില്ല. പ്രണയിക്കില്ല. കൂടെ കൊണ്ടുനടക്കില്ല. എന്നാൽ എന്റെ ഭർത്താവ് ഡാനിയേൽ അങ്ങിനെയല്ല എന്ന് സണ്ണി ലിയോൺ. ഞാൻ പോൺ സ്റ്റാർ മാത്രമായിരുന്നില്ല. മ്നോരോഗിയും വിഷാദത്തിനു അടിമപ്പെട്ടവളും ആയിരുന്നു. എന്നിട്ടും ഡാനിയേൽ എന്നെ സ്നേഹിച്ചു..വിബ്വാഹം ചെയ്തു.. കൂടെ കൊണ്ടുനടക്കുന്നു..മാലാഖയേ പോലെ..സണ്ണി പറഞ്ഞു.
ജീവിതത്തിൽ വിജയിച്ചുനിൽക്കുന്ന സണ്ണിലിയോണിനെ മാത്രമേ നമുക്കറിയൂ. എന്നാൽ താരപകിട്ടുകൾക്ക് മുമ്പേ കറുത്ത ഒരു ഭൂതകാലം സണ്ണി ലിയോണിനുണ്ടായിരുന്നു. ആ ഇരുണ്ടകാലത്താണ് പനിനീർപ്പൂക്കളുമായി ഡാനിയൽ വെബ്ബർ സണ്ണിയുടെ ജീവിതത്തിലേക്ക് വരുന്നത്. സിനിമകളെവെല്ലുന്നതാണ് സണ്ണിയുടെയും ഡാനിയലിന്റെയും പ്രണയവും വിവാഹവും.
പതിനൊന്ന് വർഷം മുമ്പ് ലോസ് ഏയ്ഞ്ജൽസിൽവച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നിരാപാർട്ടികിടയിലായിരുന്നു ആദ്യകാഴ്ച. പ്രഥമദർശനത്തിൽ തന്നെ ഡാനിയലിന് സണ്ണിയോട് അനുരാഗം തോന്നി. എന്നാൽ ഡാനിയൽ പ്രണയം പറഞ്ഞപ്പോൾ ഒരു സ്ത്രീലമ്പടനാകുമെന്നുകരുതി അവഗണിക്കുകയായിരുന്നുവെന്ന് സണ്ണി പറയുന്നു.
അതോടൊപ്പം അമ്മയുടെ മരണത്തെതുടർന്ന് സണ്ണി ലിയോണിനെ വിഷാദ രോഗം പിടിമുറക്കാൻ തുടങ്ങിയിരുന്നു. പ്രണയത്തെക്കുറിച്ച് ചിന്തിക്കാനാവുമായിരുന്നില്ല. അതുകൊണ്ട് ഡാനിയലിനെ അവഗണിച്ചു. ഡാനിയൽ ആദ്യമായി നിശാവിരുന്നിന് ക്ഷണിച്ചപ്പോൾ മനപൂർവ്വം വൈകി. എന്നാൽ അന്ന് ഡാനിയൽ തന്ന 24 പനിനീർപ്പൂക്കൾ പ്രണയത്തിന്റെ മൊട്ടുകൾ സണ്ണിയുടെ മനസിൽ വിടരാൻ കാരണമായി.
മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. കാലത്ത് സിഖ് മതാചാരപ്രകാരവും വൈകീട്ട് ജൂതമത വിശ്വാസപ്രകാരവുമായിരുന്നു വിവാഹം. വിഷാദരോഗിയായ ഒരു പോൺസ്റ്റാറിനെ വിവാഹം കഴിക്കാൻ ഒരു പുരുഷനും ആഗ്രഹിക്കില്ല. എന്നാൽ ഡാനിയൽ പ്രണയംകൊണ്ട് ജീവിതം മാറ്റിയെഴുതുകയായിരുന്നുവെന്ന് സണ്ണി ലിയോൺ പറയുന്നു
https://www.facebook.com/Malayalivartha